ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനം ആര്‍ക്കെന്നു തീരുമാനിച്ചു കഴിഞ്ഞു. ഇനി മൂന്നും നാലും സ്ഥാനങ്ങളില്‍ ആരെന്ന് അറിയുക മാത്രമേയുള്ളൂ. ചെല്‍സി കഴിഞ്ഞയാഴ്ച തന്നെ ലീഗ് ചാമ്പ്യന്മാരായി. ടോട്ടനം രണ്ടാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇനി ചാമ്പ്യന്‍സ് ലീഗിലേക്കു നേരിട്ടു യോഗ്യത നേടുന്ന മൂന്നാമത്തെ ടീമിനെയും നാലാം സ്ഥാനക്കാരെയും അറിഞ്ഞാൽ മതി.
സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോള്‍ (72,81) മികവില്‍ ആഴ്സണല്‍ തരംതാഴ്ത്തപ്പെട്ട സണ്ടര്‍ലാന്‍ഡിനെ 2-0ന് തോല്‍പ്പിച്ചു. 37 കളിയില്‍ 75 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതാണ്. അത്രതന്നെ മത്സരങ്ങളില്‍നിന്ന് നാലാമതുള്ള ലിവര്‍പൂളിന് 73ഉ്ം അഞ്ചാമതുള്ള ആഴ്സണലിന് 72 ും പോയിന്റുണ്ട്.
സിറ്റി മൂന്നാമത്
സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ബ്രോംവിച്ചിനെതിരേ നേടിയ 3-1ന്റെ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ നാലിലെ പിടിമുറുക്കി. ഗബ്രിയേല്‍ ജീസസ് (27), കെവിന് ഡി ബ്രുയിന് (29), യായ ടുറെ (57) എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് അനായാസ ജയമൊരുക്കിയത്. ഹല് റോബ്സണ് കാനു (87) ആശ്വാസ ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധതാരം പാബ്ലോ സബലെറ്റയുടെ എത്തിഹാദിലെ അവസാന ഹോം മത്സരമായിരുന്നു. ഈ സീസണോടെ അര്‍ജന്റൈന്‍ താരം ക്ലബ് വിടുകയാണ്.
സാബലറ്റെ സിറ്റിയോടു വിട പറഞ്ഞു
സിറ്റിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയവരില്‍ മൂന്നാമനായ അര്‍ജന്റീന ദേശീയ താരം പാബ്ലോ സബലെറ്റ ക്ലബ്ബിനോട് വിടപറഞ്ഞു. 2008ല്‍ സിറ്റിയിലെത്തിയ സബലെറ്റ സിറ്റിക്കു വേണ്ടി 322 മത്സരങ്ങളില്‍ ഇറങ്ങി. ക്ലബ്ബിന്റെ രണ്ടു പ്രീമിയര്‍ ലീഗ് കിരീടം, ഒരു എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങളിലും പങ്കാളിയായി. 32 കാരനായ അര്‍ജന്റൈന്‍ താരം ഒമ്പത് വര്‍ഷമായി ക്ലബ്ബിനൊപ്പമുണ്ട്. സിറ്റിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ മൂന്നാമനാണ് സബലെറ്റ. ജോ ഹര്‍ട്ട്, വിന്‍സന്റ് കോംപനി എന്നിവരാണ് മുന്നില്‍. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സബലെറ്റയ്ക്ക് ആരാധകര്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം നടത്തി. കോംപനി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോള്‍ നായകന്റെ ആം ബാന്‍ഡ് സബലെറ്റയെ അണിയിച്ചു. മാന്‍ ഓഫ് ദ മാച്ചായും അര്‍ജന്റൈന്‍ താരത്തെ തെരഞ്ഞെടുത്തു. മത്സരശേഷം സബലെറ്റയുടെ ഭാര്യ, മകന് എന്നിവരും ഗ്രൗണ്ടിലെത്തി. ടണലിലേക്കു നീങ്ങിയ ഇവര്‍ക്ക് സഹകളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. സിറ്റിയുടെ ആജീവനാന്ത സീസണ് ടിക്കറ്റ് മുന്‍ സഹതാരം മരിയോ ബലോട്ടെലി സബലെറ്റയ്ക്കു കൈമാറി. ഒരു ഫുട്ബോള്‍ കളിക്കാരനെന്ന നിലയിലും ഫുട്ബോള്‍ ആരാധകരനെന്ന നിലയിലും പ്രീമിയര്‍ ലീഗ് ഒരു സ്വപ്നമായിരുന്നു: സാബലെറ്റ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്റെ കാമുകിയോട്, ഇപ്പോള്‍ എന്റെ ഭാര്യ, പറഞ്ഞു എന്നെ മാഞ്ചസ്റ്ററിലേക്കു പോകാന്‍ അനുവദിക്കൂ, അവിടെയായിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു, വെറും മൂന്നോ നാലോ വര്‍ഷേ അവിടെ കാണൂ, ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു കാരണം ഒമ്പത് വര്‍ഷമായി ഇവിടെയുണ്ടായിരുന്നു- സബലെറ്റ പറഞ്ഞു.
സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോള്‍ (72,81) മികവില്‍ ആഴ്സണല്‍ തരംതാഴ്ത്തപ്പെട്ട സണ്ടര്‍ലാന്‍ഡിനെ 2-0ന് തോല്‍പ്പിച്ചു. 37 കളിയില്‍ 75 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതാണ്. അത്രതന്നെ മത്സരങ്ങളില്‍നിന്ന് നാലാമതുള്ള ലിവര്‍പൂളിന് 73ഉ്ം അഞ്ചാമതുള്ള ആഴ്സണലിന് 72 ും പോയിന്റുണ്ട്.
സിറ്റി മൂന്നാമത്
സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ബ്രോംവിച്ചിനെതിരേ നേടിയ 3-1ന്റെ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ നാലിലെ പിടിമുറുക്കി. ഗബ്രിയേല്‍ ജീസസ് (27), കെവിന് ഡി ബ്രുയിന് (29), യായ ടുറെ (57) എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് അനായാസ ജയമൊരുക്കിയത്. ഹല് റോബ്സണ് കാനു (87) ആശ്വാസ ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധതാരം പാബ്ലോ സബലെറ്റയുടെ എത്തിഹാദിലെ അവസാന ഹോം മത്സരമായിരുന്നു. ഈ സീസണോടെ അര്‍ജന്റൈന്‍ താരം ക്ലബ് വിടുകയാണ്.
സാബലറ്റെ സിറ്റിയോടു വിട പറഞ്ഞു
സിറ്റിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയവരില്‍ മൂന്നാമനായ അര്‍ജന്റീന ദേശീയ താരം പാബ്ലോ സബലെറ്റ ക്ലബ്ബിനോട് വിടപറഞ്ഞു. 2008ല്‍ സിറ്റിയിലെത്തിയ സബലെറ്റ സിറ്റിക്കു വേണ്ടി 322 മത്സരങ്ങളില്‍ ഇറങ്ങി. ക്ലബ്ബിന്റെ രണ്ടു പ്രീമിയര്‍ ലീഗ് കിരീടം, ഒരു എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങളിലും പങ്കാളിയായി. 32 കാരനായ അര്‍ജന്റൈന്‍ താരം ഒമ്പത് വര്‍ഷമായി ക്ലബ്ബിനൊപ്പമുണ്ട്. സിറ്റിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ മൂന്നാമനാണ് സബലെറ്റ. ജോ ഹര്‍ട്ട്, വിന്‍സന്റ് കോംപനി എന്നിവരാണ് മുന്നില്‍. മത്സരത്തിന്റെ 62-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സബലെറ്റയ്ക്ക് ആരാധകര്‍ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം നടത്തി. കോംപനി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോള്‍ നായകന്റെ ആം ബാന്‍ഡ് സബലെറ്റയെ അണിയിച്ചു. മാന്‍ ഓഫ് ദ മാച്ചായും അര്‍ജന്റൈന്‍ താരത്തെ തെരഞ്ഞെടുത്തു. മത്സരശേഷം സബലെറ്റയുടെ ഭാര്യ, മകന് എന്നിവരും ഗ്രൗണ്ടിലെത്തി. ടണലിലേക്കു നീങ്ങിയ ഇവര്‍ക്ക് സഹകളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. സിറ്റിയുടെ ആജീവനാന്ത സീസണ് ടിക്കറ്റ് മുന്‍ സഹതാരം മരിയോ ബലോട്ടെലി സബലെറ്റയ്ക്കു കൈമാറി. ഒരു ഫുട്ബോള്‍ കളിക്കാരനെന്ന നിലയിലും ഫുട്ബോള്‍ ആരാധകരനെന്ന നിലയിലും പ്രീമിയര്‍ ലീഗ് ഒരു സ്വപ്നമായിരുന്നു: സാബലെറ്റ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. എന്റെ കാമുകിയോട്, ഇപ്പോള്‍ എന്റെ ഭാര്യ, പറഞ്ഞു എന്നെ മാഞ്ചസ്റ്ററിലേക്കു പോകാന്‍ അനുവദിക്കൂ, അവിടെയായിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു, വെറും മൂന്നോ നാലോ വര്‍ഷേ അവിടെ കാണൂ, ഇപ്പോള്‍ ക്ഷമ ചോദിക്കുന്നു കാരണം ഒമ്പത് വര്‍ഷമായി ഇവിടെയുണ്ടായിരുന്നു- സബലെറ്റ പറഞ്ഞു.