തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ സ്പോർട്സ് കൗണ്‍സിലിൽ പരിശീലകയാകാനില്ലെന്ന് ഒ.പി. ജെയ്ഷ. സ്ഥിരനിയമനമാണ് ആഗ്രഹിച്ചത്. എന്നാൽ കരാറടിസ്ഥാനത്തിലാണ് സ്പോർട്സ് കൗണ്‍സിൽ പരിശീലനം നൽകുന്നത്. കൗണ്‍സിലിന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും ജെയ്ഷ പ്രതികരിച്ചു.
ഓപ്പറേഷൻ ഒളിംപ്യയുടെ ഭാഗമായാണ് ഒളിംപ്യൻമാരായ പി. അനിൽകുമാർ, ഒ.പി. ജെയ്ഷ, പി.ടി. പൗലോസ് എന്നിവരെ പരിശീലകരായി നിയമിക്കാൻ സ്പോർട്സ് കൗണ്‍സിൽ തീരുമാനിത്. ജൂണ്‍ ഒന്നിന് മൂവർക്കും നിയമനം നൽകുമെന്നും ജില്ലകൾ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതലയെന്നും സ്പോർട്സ് കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ മികവ് മുൻനിർത്തിയായിരുന്നു സർക്കാർ തീരുമാനം.
മൂന്നുപേരെയും ഉടൻതന്നെ പരിശീലകരായി നിയമിക്കുമെന്നും താരങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നു. എന്നാൽ, കേരളത്തിൽ സ്ഥിരനിയമനം പ്രതീക്ഷിച്ചിരുന്ന മൂവരെയും കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ കരാറടിസ്ഥാനത്തിൽ പരിശീലയാകാനില്ലെന്നും തീരുമാനം നിരാശപ്പെടുത്തുന്നതെന്നും ഒ.പി ജെയ്ഷ പറഞ്ഞു. പ്രതിസന്ധികളെ അവഗണിച്ചാണ് കേരളത്തിലേക്ക് പരിശീലകയാകാനെത്തുന്നത്. ഇത്തരം തീരുമാനങ്ങളുമായി സ്പോർട്സ് കൗണ്‍സിൽ മുന്നോട്ട്പോയാൽ കായിക വികസനം എങ്ങിനെ ലക്ഷ്യത്തിലെത്തുമെന്ന് ജെയ്ഷ ചോദിക്കുന്നു.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കായികമന്ത്രിയെ നേരിട്ടു കാണാനിരിക്കുകയാണ് താരം. നിലവിൽ റെയിൽവേയിൽ സ്ഥിരം ജീവനക്കാരിയാണ് ജെയ്ഷ. ഈ ജോലി കളഞ്ഞ് കരാർ അടിസ്ഥാനത്തിൽ പരിശീലക ആവാനില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് താരം.
ഓപ്പറേഷൻ ഒളിംപ്യയുടെ ഭാഗമായാണ് ഒളിംപ്യൻമാരായ പി. അനിൽകുമാർ, ഒ.പി. ജെയ്ഷ, പി.ടി. പൗലോസ് എന്നിവരെ പരിശീലകരായി നിയമിക്കാൻ സ്പോർട്സ് കൗണ്‍സിൽ തീരുമാനിത്. ജൂണ്‍ ഒന്നിന് മൂവർക്കും നിയമനം നൽകുമെന്നും ജില്ലകൾ തോറും ടാലന്റ് ഹണ്ട് നടത്തി മികച്ച പ്രതിഭകളെ കണ്ടെത്തുകയാണ് മൂവരുടെയും ചുമതലയെന്നും സ്പോർട്സ് കൗണ്‍സിൽ വ്യക്തമാക്കിയിരുന്നു.
ദേശീയ, അന്തർദേശീയ മത്സരങ്ങളിലെ മികവ് മുൻനിർത്തിയായിരുന്നു സർക്കാർ തീരുമാനം.
മൂന്നുപേരെയും ഉടൻതന്നെ പരിശീലകരായി നിയമിക്കുമെന്നും താരങ്ങൾക്ക് അറിയിപ്പ് കിട്ടിയിരുന്നു. എന്നാൽ, കേരളത്തിൽ സ്ഥിരനിയമനം പ്രതീക്ഷിച്ചിരുന്ന മൂവരെയും കാത്തിരുന്നത് നിരാശപ്പെടുത്തുന്ന വാർത്തയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ കരാറടിസ്ഥാനത്തിൽ പരിശീലയാകാനില്ലെന്നും തീരുമാനം നിരാശപ്പെടുത്തുന്നതെന്നും ഒ.പി ജെയ്ഷ പറഞ്ഞു. പ്രതിസന്ധികളെ അവഗണിച്ചാണ് കേരളത്തിലേക്ക് പരിശീലകയാകാനെത്തുന്നത്. ഇത്തരം തീരുമാനങ്ങളുമായി സ്പോർട്സ് കൗണ്‍സിൽ മുന്നോട്ട്പോയാൽ കായിക വികസനം എങ്ങിനെ ലക്ഷ്യത്തിലെത്തുമെന്ന് ജെയ്ഷ ചോദിക്കുന്നു.
അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കായികമന്ത്രിയെ നേരിട്ടു കാണാനിരിക്കുകയാണ് താരം. നിലവിൽ റെയിൽവേയിൽ സ്ഥിരം ജീവനക്കാരിയാണ് ജെയ്ഷ. ഈ ജോലി കളഞ്ഞ് കരാർ അടിസ്ഥാനത്തിൽ പരിശീലക ആവാനില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് താരം.