കൊച്ചി: ഫിഫ അണ്ടർ-17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കൊച്ചിയിലെ മൈതാനങ്ങളുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് കായികമന്ത്രി എ.സി. മൊയ്തീൻ. ലോകകപ്പിനു വേദിയാകുന്ന മറ്റ് സ്ഥലങ്ങളില്‍ ചെയ്ത വേഗത്തില്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ നടന്നില്ല. അതിന്റെ കുറവ് കൊച്ചിക്കുണ്ട്. എന്നാല്‍ മോശം തയാറെടുപ്പല്ല കൊച്ചിയിലേതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലൂര്‍ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ നിശ്ചയിച്ച രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആശങ്കയുണ്ടായിരുന്ന ഫയര്‍ ആൻഡ് സേഫ്റ്റി, എയര്‍ കണ്ടീഷന്‍ എന്നിവയെല്ലാം തീര്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവശേഷിക്കുന്നവ രണ്ടു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാവും. 30 വരെ സമയം നീട്ടിനല്‍കിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കും. ഉദ്യോഗസ്ഥരും കരാറുകാരും ടീമായാണ് പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നഗരത്തിലെ സൗന്ദര്യവത്കരണ പദ്ധതികള്‍ കോര്‍പറേഷനുമായി സഹകരിച്ച് ആവശ്യമായ ഫണ്ട് നല്കി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കലൂര്‍ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ നിശ്ചയിച്ച രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആശങ്കയുണ്ടായിരുന്ന ഫയര്‍ ആൻഡ് സേഫ്റ്റി, എയര്‍ കണ്ടീഷന്‍ എന്നിവയെല്ലാം തീര്ക്കാനായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവശേഷിക്കുന്നവ രണ്ടു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാവും. 30 വരെ സമയം നീട്ടിനല്‍കിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കും. ഉദ്യോഗസ്ഥരും കരാറുകാരും ടീമായാണ് പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നഗരത്തിലെ സൗന്ദര്യവത്കരണ പദ്ധതികള്‍ കോര്‍പറേഷനുമായി സഹകരിച്ച് ആവശ്യമായ ഫണ്ട് നല്കി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.