ഹൈദരാബാദ്: ഐപിഎലില്‍ ഡേവിഡ് വാര്‍ണറുടെ വേഗമേറിയ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 48റൺസ് വിജയം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. ഒരുവശത്ത് ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി വാര്‍ണര്‍ അടിച്ചു തകര്‍ത്തപ്പോള്‍ 11-ാം ഓവറിന്റെ അവസാന പന്തില്‍ രണ്ടു റണ്‍സ് ഓടിയെടുത്ത് വാര്‍ണര്‍ സെഞ്ചുറി തികച്ചു. സ്കോര്‍ബോര്‍ഡില്‍ അപ്പോള്‍ 126 റണ്‍സ്. 43 പന്തില്‍ സെഞ്ചുറി നേടിയ ഓസീസ് താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് ഉടമയായി. അധികം വൈകാതെ ധാവന് (29) റണ്‍ ഔട്ടായി. ഇതിനുശേഷം ഹൈദരാബാദിന്റെ വേഗമേറിയ സ്കോറിംഗ് പതുക്കെയായി. 59 പന്തില്‍ 126 റണ്‍സ് നേടി വാര്‍ണര്‍ പുറത്താകുമ്പോള്‍ ആ ബാറ്റില്‍നിന്ന് 10 ഫോറും ആറു സിക്സും പറന്നിരുന്നു. ക്രിസ് വോക്സിന്റെ പന്തില്‍ ഗൗതം ഗംഭീറിനു ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനുശേഷം കോല്‍ക്കത്ത ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അച്ചടക്കം പാലിച്ചതോടെ ഹൈദരാബാദില്‍നിന്ന് കൂറ്റന്‍ അടികള്‍ പിറന്നില്ല.
മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. 53 റൺസ് എടുത്ത ഉത്തപ്പയാണ് കോൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. ഒരുവശത്ത് ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി വാര്‍ണര്‍ അടിച്ചു തകര്‍ത്തപ്പോള്‍ 11-ാം ഓവറിന്റെ അവസാന പന്തില്‍ രണ്ടു റണ്‍സ് ഓടിയെടുത്ത് വാര്‍ണര്‍ സെഞ്ചുറി തികച്ചു. സ്കോര്‍ബോര്‍ഡില്‍ അപ്പോള്‍ 126 റണ്‍സ്. 43 പന്തില്‍ സെഞ്ചുറി നേടിയ ഓസീസ് താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് ഉടമയായി. അധികം വൈകാതെ ധാവന് (29) റണ്‍ ഔട്ടായി. ഇതിനുശേഷം ഹൈദരാബാദിന്റെ വേഗമേറിയ സ്കോറിംഗ് പതുക്കെയായി. 59 പന്തില്‍ 126 റണ്‍സ് നേടി വാര്‍ണര്‍ പുറത്താകുമ്പോള്‍ ആ ബാറ്റില്‍നിന്ന് 10 ഫോറും ആറു സിക്സും പറന്നിരുന്നു. ക്രിസ് വോക്സിന്റെ പന്തില്‍ ഗൗതം ഗംഭീറിനു ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനുശേഷം കോല്‍ക്കത്ത ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അച്ചടക്കം പാലിച്ചതോടെ ഹൈദരാബാദില്‍നിന്ന് കൂറ്റന്‍ അടികള്‍ പിറന്നില്ല.
മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. 53 റൺസ് എടുത്ത ഉത്തപ്പയാണ് കോൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയത്.