മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ നഗരവൈരികളായ റയല്‍ മാഡ്രിഡിനെ നേരിടുമ്പോള്‍ അത്ലറ്റിക്കോ ആഗ്രഹിക്കുന്നത് ജയം തന്നെയാവണം. നാളെ രാത്രി ഇന്ത്യന്‍ സമയം 12.15നാണ് സെമി ഫൈനല്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണയും തങ്ങളെ സ്വപ്നനേട്ടത്തില്‍ നിന്നും അകറ്റിയ ലോസ് ബ്ലാങ്കോസിനെ ഇത്തവണ മലര്‍ത്തിയടിക്കുമെന്ന വാശിയിലാണ് ആന്റോണി ഗ്രീസ്മാനും സംഘവും.
കഴിഞ്ഞ രണ്ടു ഫൈനലുകളിലും പരസ്പരമേറ്റുമുട്ടിയ കളിക്കാര്‍ തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത് എന്നത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടു തവണയും അവസാന നിമിഷങ്ങളിലാണ് റയല്‍ അത്ലറ്റിക്കോയുടെ ചുണ്ടില്‍ നിന്ന് കപ്പ് കൊത്തിയെടുത്ത് പറന്നത്. ഇത്തവണ കലാശപ്പോരാട്ടത്തിനു മുമ്പേ തന്നെ ഇരു ടീമുകളും കൊമ്പു കോര്‍ക്കുന്നതിനാല്‍ മാഡ്രിഡ് നഗരത്തിന് അത് വ്യക്തിപരമായ നഷ്ടമാണെന്നു മാത്രം. കഴിഞ്ഞ ലാ ലിഗാ മത്സരം വിജയിച്ച ഇരു ടീമുകളും മികച്ച ആത്മവിശ്വാസത്തിലാണ്. ലാസ് പാമാസിനെതിരേ അവരുടെ തട്ടകത്തില്‍ 5-0ന് ജയിച്ച അത്ലറ്റിക്കോ സ്വന്തമാക്കിയത് ലാലിഗാ ചരിത്രത്തില്‍ ക്ലബ്ബിന്റെ ഏറ്റവും വലിയ എവേ വിജയമാണ്.
എന്നാല്‍ റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നേരിടാനൊരുങ്ങുന്ന അത്ലറ്റിക്കോയ്ക്ക് പരിക്ക് തിരിച്ചടിയാവുകയാണ്. ലാസ് പാമാസിനെതിരേയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ ഹോസെ ജിമിനെസ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കളിക്കില്ല. ഇടതു തുടയുടെ മസിലിനാണ് ജിമിനസിന് പരിക്ക്. ജിമിനസിനെ കൂടാതെ സിമി വ്രാള്കോ,യുവാന്‍ ഫ്രാന് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവരുടെ അഭാവത്തില്‍ സ്റ്റെഫാന്‍ സാവിക്, ഡിയേഗോ ഗോഡിന്, ലൂക്കാസ് ഹെര്‍ണാണ്ടസ്, ഫിലിപ് ലൂയിസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍ അണിനിരക്കുക. റയലിന്റെ ഗോള്‍ മെഷീന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തടയുന്ന ചുമതല സാവിക്കിനായിരിക്കും. റയല്‍ നിരയില്‍ ഗാരെത് ബെയ്ൽപരിക്കുമൂലം കളിക്കാന്‍ സാധ്യതയില്ല. ബെയ്ലിനു പകരം ഹാമിഷ് റോഡ്രിഗസിന് ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ സാധ്യതയുണ്ട്. റയലും അത്ലറ്റിക്കോയും ഇത് അഞ്ചാം തവണയാണ് യൂറോപ്യന്‍ തലത്തില്‍ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ നാലു തവണയും ജയം റയലിനൊപ്പമായിരുന്നു. 1958-59 സീസണിലെ യൂറോപ്യന്‍ കപ്പിന്റെ സെമിഫൈനലിലായിരുന്നു ആദ്യ പോരാട്ടം. ആദ്യ പാദത്തില്‍ 2-1ന് ജയം റയലിനൊപ്പം നിന്നു. ഹെക്ടറും പുഷ്കാസും റയലിനായി ഗോളടിച്ചപ്പോള്‍ എന്റിക്ക് കോളറിലൂടെ അത്ലറ്റിക്കോ ആശാസ ഗോള്‍ നേടി. രണ്ടാം പാദത്തില്‍ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയുടെ ഗോളില്‍ മുന്നിലെത്തിയ റയലിനെ കോളറിന്റെ ഗോളില്‍ അത്ലറ്റിക്കോ സമനിലയില്‍ പിടിച്ചു. എന്നാല്‍ ഇടവേളയ്ക്കു മൂന്നു മിനിറ്റ് മുമ്പ് പുഷ്കാസ് നേടിയ ഗോളിലൂടെ തുടര്‍ച്ചയായ നാലാം വട്ടവും റയല്‍ ഫൈനലിലെത്തി. 2014,2016 വര്‍ഷങ്ങളില്‍ ഫൈനലിലും 2015ല്‍ ക്വാര്‍ട്ടറിലും റയല്‍ ജയം കണ്ടു. തുടര്‍ച്ചയായി മൂന്നു തവണ റയലിനോടു തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഡിയേഗോ സിമിയോണി എന്ന പരിശീലകന് എന്തു തന്ത്രമാണ് പയറ്റുന്നതെന്ന് കണ്ടറിയാം.
കഴിഞ്ഞ രണ്ടു ഫൈനലുകളിലും പരസ്പരമേറ്റുമുട്ടിയ കളിക്കാര്‍ തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത് എന്നത് മത്സരത്തിന്റെ ആവേശം ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ രണ്ടു തവണയും അവസാന നിമിഷങ്ങളിലാണ് റയല്‍ അത്ലറ്റിക്കോയുടെ ചുണ്ടില്‍ നിന്ന് കപ്പ് കൊത്തിയെടുത്ത് പറന്നത്. ഇത്തവണ കലാശപ്പോരാട്ടത്തിനു മുമ്പേ തന്നെ ഇരു ടീമുകളും കൊമ്പു കോര്‍ക്കുന്നതിനാല്‍ മാഡ്രിഡ് നഗരത്തിന് അത് വ്യക്തിപരമായ നഷ്ടമാണെന്നു മാത്രം. കഴിഞ്ഞ ലാ ലിഗാ മത്സരം വിജയിച്ച ഇരു ടീമുകളും മികച്ച ആത്മവിശ്വാസത്തിലാണ്. ലാസ് പാമാസിനെതിരേ അവരുടെ തട്ടകത്തില്‍ 5-0ന് ജയിച്ച അത്ലറ്റിക്കോ സ്വന്തമാക്കിയത് ലാലിഗാ ചരിത്രത്തില്‍ ക്ലബ്ബിന്റെ ഏറ്റവും വലിയ എവേ വിജയമാണ്.
എന്നാല്‍ റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നേരിടാനൊരുങ്ങുന്ന അത്ലറ്റിക്കോയ്ക്ക് പരിക്ക് തിരിച്ചടിയാവുകയാണ്. ലാസ് പാമാസിനെതിരേയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ ഡിഫന്‍ഡര്‍ ഹോസെ ജിമിനെസ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കളിക്കില്ല. ഇടതു തുടയുടെ മസിലിനാണ് ജിമിനസിന് പരിക്ക്. ജിമിനസിനെ കൂടാതെ സിമി വ്രാള്കോ,യുവാന്‍ ഫ്രാന് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവരുടെ അഭാവത്തില്‍ സ്റ്റെഫാന്‍ സാവിക്, ഡിയേഗോ ഗോഡിന്, ലൂക്കാസ് ഹെര്‍ണാണ്ടസ്, ഫിലിപ് ലൂയിസ് എന്നിവരായിരിക്കും പ്രതിരോധത്തില്‍ അണിനിരക്കുക. റയലിന്റെ ഗോള്‍ മെഷീന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തടയുന്ന ചുമതല സാവിക്കിനായിരിക്കും. റയല്‍ നിരയില്‍ ഗാരെത് ബെയ്ൽപരിക്കുമൂലം കളിക്കാന്‍ സാധ്യതയില്ല. ബെയ്ലിനു പകരം ഹാമിഷ് റോഡ്രിഗസിന് ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ സാധ്യതയുണ്ട്. റയലും അത്ലറ്റിക്കോയും ഇത് അഞ്ചാം തവണയാണ് യൂറോപ്യന്‍ തലത്തില്‍ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ നാലു തവണയും ജയം റയലിനൊപ്പമായിരുന്നു. 1958-59 സീസണിലെ യൂറോപ്യന്‍ കപ്പിന്റെ സെമിഫൈനലിലായിരുന്നു ആദ്യ പോരാട്ടം. ആദ്യ പാദത്തില്‍ 2-1ന് ജയം റയലിനൊപ്പം നിന്നു. ഹെക്ടറും പുഷ്കാസും റയലിനായി ഗോളടിച്ചപ്പോള്‍ എന്റിക്ക് കോളറിലൂടെ അത്ലറ്റിക്കോ ആശാസ ഗോള്‍ നേടി. രണ്ടാം പാദത്തില്‍ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയുടെ ഗോളില്‍ മുന്നിലെത്തിയ റയലിനെ കോളറിന്റെ ഗോളില്‍ അത്ലറ്റിക്കോ സമനിലയില്‍ പിടിച്ചു. എന്നാല്‍ ഇടവേളയ്ക്കു മൂന്നു മിനിറ്റ് മുമ്പ് പുഷ്കാസ് നേടിയ ഗോളിലൂടെ തുടര്‍ച്ചയായ നാലാം വട്ടവും റയല്‍ ഫൈനലിലെത്തി. 2014,2016 വര്‍ഷങ്ങളില്‍ ഫൈനലിലും 2015ല്‍ ക്വാര്‍ട്ടറിലും റയല്‍ ജയം കണ്ടു. തുടര്‍ച്ചയായി മൂന്നു തവണ റയലിനോടു തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഡിയേഗോ സിമിയോണി എന്ന പരിശീലകന് എന്തു തന്ത്രമാണ് പയറ്റുന്നതെന്ന് കണ്ടറിയാം.