മാഡ്രിഡ്: അവസാന മിനിറ്റുകളില്‍ കളി മാറ്റിമറിക്കാനാകുമെന്നു റയല്‍ മാഡ്രിഡ് പ്രതിരോധക്കാര്‍ ഓരോ മത്സരത്തിലും തെളിയിക്കുകയാണ്. സെര്‍ജിയോ റാമോസ് പല മത്സരങ്ങളിലും അത് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ മാഴ്സലോയും തന്റെ ഗോളടി മികവ് വെളിപ്പെടുത്തിയിരിക്കുന്നു. ലാ ലിഗയില്‍ സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ വലന്‍സിയയോടു സമനില വഴങ്ങുമെന്നു തോന്നിച്ച മത്സരം മാഴ്സലോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് 2-1ന് ജയിച്ചു. ജയത്തോടെ റയല്‍ കിരീടപ്പോരാട്ടം ശക്തമാക്കുകയും ചെയ്തു. 34 കളിയില്‍ റയലിന് 81 പോയിന്റായി. ഗാരത് ബെയ്ലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഹാമിഷ് റോഡ്രിഗസിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണ് സിനദിന്‍ സിദാന് ടീമിനെ ഇറക്കിയത്. റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ 27-ാം മിനിറ്റില്‍ റയല്‍ മുന്നിലെത്തി. 57-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പെനാല്‍റ്റിയിലൂടെ നേടാനുള്ള അവസരം റൊണാള്‍ഡോ നഷ്ടമാക്കുകയും ചെയ്തു. ഒരു ഗോളിന്റെ ലീഡില്‍ അവസാന മിനിറ്റിലേക്കടുത്തുകൊണ്ടിരുന്ന റയലിന്റെ വലയിലേക്കു മുന്‍ റയല്‍ താരം ഡാനിയല്‍ പരേഹോ 82-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ സമനില പിടിച്ചു.
മത്സരം സമനിലയിലേക്കെന്നു തോന്നിപ്പിച്ച അവസരത്തിലായിരുന്നു മാഴ്സലോ റയൽ ആരാധകരെ ത്രസിപ്പിച്ചത്. മുഴുവന്‍ സമയം തീരാന്‍ നാലു മിനിറ്റുകൂടിയുള്ളപ്പോള് ആതിഥേയരുടെ മാഴ്സെലോ വിജയപുരുഷനായി.
വലന്‍സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സാവധാനം മത്സരത്തിലേക്കു പിടിമുറുക്കിയ ആതിഥേയരുടെ കരിം ബെന്‍സേമയും റൊണാള്‍ഡോയും വലന്‍സിയ ബോക്സില്‍ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഇതിനിടെ ഹാമിഷ് റോഡ്രിഗസിന്റെ റൊണാള്‍ഡോയുടെയും ഫ്രീകിക്കുകള്‍ ചെറിയ വ്യത്യാസത്തില്‍ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റില്‍ ഡാനിയല്‍ കര്വാഹലിന്റെ ക്രോസില്‍ റൊണാള്‍ഡോ വലകുലുക്കി. മാര്‍ച്ച് 12നുശേഷം റൊണാള്‍ഡോ ലാ ലിഗയില്‍ നേടുന്ന ആദ്യ ഗോളായിരുന്നു. കര്‍വഹാലിന്റെ പത്താമത്തെ ഗോള്‍ അസിസ്റ്റായിരുന്നു.
രണ്ടാം പകുതിയില്‍ ബോക്സിനുള്ളില്‍ പരേഹോയുടെ ഹാന്‍ഡ്ബോള്‍ റയലിന് ലീഡ് നേടാന്‍ അവസരമൊരുക്കിയതാണ്. പെനാല്‍റ്റിയെടുത്ത റൊണാള്‍ഡോ സുവര്‍ണാവസരം നഷ്ടമാക്കി. ഗോള്‍കീപ്പര്‍ ഡിയോഗോ ആല്‍വ്സ് പന്ത് രക്ഷപ്പെടുത്തി. ഈ രക്ഷപ്പെടുത്തലോടെ ആല്‍വ്സ് ലാ ലിഗയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി രക്ഷപ്പെടുത്തുന്ന ഗോളിയെന്ന റിക്കാര്‍ഡ് ആൽവ്സ് സ്വന്തമാക്കി. 22 രക്ഷപ്പെടുത്തലുകളാണ് ഈ വലന്‍സിയ ഗോള്‍കീപ്പര്‍ നടത്തിയത്. 82-ാം മിനിറ്റില്‍ പെരേഹോയുടെ മികച്ചൊരു ഫ്രീകിക്കില്‍ വലന്‍സിയ സമനില നേടി. ഇതോടെ സാന്റിയാഗോ െബര്ണാബു ഞെട്ടി. 86-ാം മിനിറ്റില്‍ ആല്‍വരോ മൊറാട്ടയുടെ പാസ് വലന്‍സിയയുടെ ബോക്സില്‍ പിടിച്ചെടുത്ത മാഴ്സലോ വിജയഗോള്‍ കുറിച്ചു.
മത്സരം സമനിലയിലേക്കെന്നു തോന്നിപ്പിച്ച അവസരത്തിലായിരുന്നു മാഴ്സലോ റയൽ ആരാധകരെ ത്രസിപ്പിച്ചത്. മുഴുവന്‍ സമയം തീരാന്‍ നാലു മിനിറ്റുകൂടിയുള്ളപ്പോള് ആതിഥേയരുടെ മാഴ്സെലോ വിജയപുരുഷനായി.
വലന്‍സിയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സാവധാനം മത്സരത്തിലേക്കു പിടിമുറുക്കിയ ആതിഥേയരുടെ കരിം ബെന്‍സേമയും റൊണാള്‍ഡോയും വലന്‍സിയ ബോക്സില്‍ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഇതിനിടെ ഹാമിഷ് റോഡ്രിഗസിന്റെ റൊണാള്‍ഡോയുടെയും ഫ്രീകിക്കുകള്‍ ചെറിയ വ്യത്യാസത്തില്‍ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. 27-ാം മിനിറ്റില്‍ ഡാനിയല്‍ കര്വാഹലിന്റെ ക്രോസില്‍ റൊണാള്‍ഡോ വലകുലുക്കി. മാര്‍ച്ച് 12നുശേഷം റൊണാള്‍ഡോ ലാ ലിഗയില്‍ നേടുന്ന ആദ്യ ഗോളായിരുന്നു. കര്‍വഹാലിന്റെ പത്താമത്തെ ഗോള്‍ അസിസ്റ്റായിരുന്നു.
രണ്ടാം പകുതിയില്‍ ബോക്സിനുള്ളില്‍ പരേഹോയുടെ ഹാന്‍ഡ്ബോള്‍ റയലിന് ലീഡ് നേടാന്‍ അവസരമൊരുക്കിയതാണ്. പെനാല്‍റ്റിയെടുത്ത റൊണാള്‍ഡോ സുവര്‍ണാവസരം നഷ്ടമാക്കി. ഗോള്‍കീപ്പര്‍ ഡിയോഗോ ആല്‍വ്സ് പന്ത് രക്ഷപ്പെടുത്തി. ഈ രക്ഷപ്പെടുത്തലോടെ ആല്‍വ്സ് ലാ ലിഗയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി രക്ഷപ്പെടുത്തുന്ന ഗോളിയെന്ന റിക്കാര്‍ഡ് ആൽവ്സ് സ്വന്തമാക്കി. 22 രക്ഷപ്പെടുത്തലുകളാണ് ഈ വലന്‍സിയ ഗോള്‍കീപ്പര്‍ നടത്തിയത്. 82-ാം മിനിറ്റില്‍ പെരേഹോയുടെ മികച്ചൊരു ഫ്രീകിക്കില്‍ വലന്‍സിയ സമനില നേടി. ഇതോടെ സാന്റിയാഗോ െബര്ണാബു ഞെട്ടി. 86-ാം മിനിറ്റില്‍ ആല്‍വരോ മൊറാട്ടയുടെ പാസ് വലന്‍സിയയുടെ ബോക്സില്‍ പിടിച്ചെടുത്ത മാഴ്സലോ വിജയഗോള്‍ കുറിച്ചു.