കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്ന കലൂര്‍ സ്റ്റേഡിയവും അഞ്ച് പരിശീലന മൈതാനങ്ങളും ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയും സംഘവും സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്തോടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിച്ച രണ്ടംഗ സംഘം മഹാരാജാസ് കോളജ് മൈതാനം, പനമ്പിള്ളി നഗര്‍ സ്കൂള്‍ മൈതാനം, ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവയും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
വൈകുന്നേരം നാലരയോടെയാണ് സംഘം ഡല്‍ഹിക്ക് മടങ്ങിയത്. പുല്‍പ്രതലങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും കളി നടത്താനുള്ള ഫിഫയുടെ അനുമതി കൊച്ചിക്ക് ലഭിക്കുക. റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നാണ് സൂചന. ഫിഫയ്ക്കു നേരിട്ടു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സംഘാടകര്‍ക്കു പോലും സംഘം യാതൊരു സൂചനയും നല്‍കിയിട്ടില്ല. എന്നാല്‍ പരിശോധനയില്‍ ഫിഫ സംഘം തൃപ്തരാണെന്നാണ് വിശ്വാസമെന്ന് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. പുല്‍പ്രതലങ്ങളുടെ വളര്‍ച്ചയില്‍ അഭിപ്രായ വ്യത്യാസമൊന്നും സംഘം പ്രകടിപ്പിച്ചിട്ടില്ല. കൊച്ചിക്ക് ഗുണകരമായ റിപ്പോര്‍ട്ടാകും സംഘം ഫിഫയ്ക്കു സമര്‍പ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനു വേണ്ടി മുഖം മിനുക്കുന്ന കൊച്ചിക്ക് തിരിച്ചടിയാകില്ല ടര്‍ഫ് കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരുക്കങ്ങളുടെ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് മുമ്പ് സന്ദര്‍ശിച്ച ഫിഫ പ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് വേദി കൊച്ചിക്ക് നഷ്ടപ്പെടില്ലെന്നാണ് സംഘാടകരും പറയുന്നത്.
വൈകുന്നേരം നാലരയോടെയാണ് സംഘം ഡല്‍ഹിക്ക് മടങ്ങിയത്. പുല്‍പ്രതലങ്ങളുടെ വളര്‍ച്ച സംബന്ധിച്ച് ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകും കളി നടത്താനുള്ള ഫിഫയുടെ അനുമതി കൊച്ചിക്ക് ലഭിക്കുക. റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്നാണ് സൂചന. ഫിഫയ്ക്കു നേരിട്ടു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച് സംഘാടകര്‍ക്കു പോലും സംഘം യാതൊരു സൂചനയും നല്‍കിയിട്ടില്ല. എന്നാല്‍ പരിശോധനയില്‍ ഫിഫ സംഘം തൃപ്തരാണെന്നാണ് വിശ്വാസമെന്ന് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. പുല്‍പ്രതലങ്ങളുടെ വളര്‍ച്ചയില്‍ അഭിപ്രായ വ്യത്യാസമൊന്നും സംഘം പ്രകടിപ്പിച്ചിട്ടില്ല. കൊച്ചിക്ക് ഗുണകരമായ റിപ്പോര്‍ട്ടാകും സംഘം ഫിഫയ്ക്കു സമര്‍പ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിനു വേണ്ടി മുഖം മിനുക്കുന്ന കൊച്ചിക്ക് തിരിച്ചടിയാകില്ല ടര്‍ഫ് കണ്‍സള്‍ട്ടന്റിന്റെ റിപ്പോര്‍ട്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരുക്കങ്ങളുടെ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് മുമ്പ് സന്ദര്‍ശിച്ച ഫിഫ പ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകകപ്പ് വേദി കൊച്ചിക്ക് നഷ്ടപ്പെടില്ലെന്നാണ് സംഘാടകരും പറയുന്നത്.