കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനു പരിശീലന മൈതാനങ്ങൾ പൂർത്തിയാക്കാനുള്ള അന്തിമ തീയതി മേയ് 31 ആണെങ്കിലും പൂർത്തിയാക്കാനാവാത്ത ചില പ്രവർത്തനങ്ങൾ ഒഴികെയുള്ളവ മേയ് 15ന് പൂർത്തീകരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ സംഘാടകർക്ക് അന്ത്യശാസനം നൽകി. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ഒരുക്കങ്ങളുടെ വേഗക്കാര്യത്തയിൽ താൻ സന്തുഷ്ടനല്ലെന്നും നിശ്ചിത തിയതിക്കുള്ളിൽ ഒരുക്കങ്ങൾ പൂർത്തീകരിക്കുമെന്ന സംഘാടകരുടെ ഉറപ്പ് താൻ വിശ്വാസത്തിൽ എടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മേയ് 15ന് തന്നെ പ്രധാന സ്റ്റേഡിയം കൈമാറാമെന്നാണ് സംഘാടകരുടെ ഉറപ്പ്. വിശദീകരണങ്ങളിൽ താൻ തൃപ്തനാണ്. കായികതാരം കൂടിയായിരുന്ന തനിക്ക് ഇതിനെ ലഘൂകരിച്ച് കാണാൻ സാധിക്കില്ല. ആവശ്യമെങ്കിൽ താൻ വീണ്ടും കൊച്ചിയിലെത്തി പ്രധാന വേദിയും മൈതാനങ്ങളും സന്ദർശിക്കും.
ഒരുക്കങ്ങൾ വൈകാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും കാര്യങ്ങളുടെ ഗൗരവം സംഘാടകരെ ബോധ്യപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഇത്രമാത്രം വളർന്ന സാഹചര്യത്തിൽ മനസു വച്ചാൽ ഒരുക്കങ്ങളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. കേന്ദ്ര, കേരള സർക്കാരുകളുടെ അഭിമാനപ്രശ്നം കൂടിയാണ് ലോകകപ്പ് സംഘാടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഒരുക്കങ്ങൾ കൃത്യസമയത്തു തന്നെ പൂർത്തിയാകുമെന്നു ടൂർണമെന്റിന്റെ നോഡൽ ഓഫീസർ എ.പി.എ. മുഹമ്മദ് ഹനീഷ് പറഞ്ഞു. എല്ലാ പരിശീലന മൈതാനങ്ങളിലും ഒരുക്കങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ 80 ശതമാനം പൂർത്തിയായി. കസേരകൾ ഘടിപ്പിക്കുന്ന ജോലിയും കാര്യമായി പുരോഗമിക്കുകയാണ്. ഇതും കൃത്യസമയത്ത് തന്നെ പൂർത്തിയാകുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദർശിച്ചു. അന്തരിച്ച കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ടീം നായകൻ ടി.കെ.എസ്. മണിയുടെ വീടു സന്ദർശിച്ച ശേഷമാണ് മന്ത്രി സ്റ്റേഡിയം സന്ദർശിക്കാൻ എത്തിയത്. സ്റ്റേഡിയം സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹം റീജണൽ സ്പോർട്സ് സെന്ററിലേക്കു പോയി. തുടർന്ന് അദ്ദേഹം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടന്ന നെഹ്റു യുവ കേന്ദ്ര പ്രതിനിധികളുടെയും നാഷണൽ സർവീസ് സ്കീം പ്രതിനിധികളുടെയും യോഗത്തിലും സംബന്ധിച്ചു.
ഫിഫ സംഘം ഇന്നെത്തും
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മറ്റു പരിശീലന മൈതാനങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ടര്‍ഫിന്റെ (പുല് പ്രതലം) വളര്‍ച്ച പരിശോധിക്കാന്‍ ഫിഫ സംഘം ഇന്നെത്തും. ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിലയിരുത്തലിനെത്തുന്നത്. ഒരുക്കങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന കൊച്ചിയെ സംബന്ധിച്ചിടത്തോളം ഇവരുടെ തീരുമാനം പ്രധാനമാണ്. ഈ സംഘം ഫിഫയ്ക്കു നല്കുന്ന റിപ്പോര്‍ട്ട് അനുകൂലമാണെങ്കിലെ കളി നടത്താനുള്ള അനുമതി കൊച്ചിക്ക് ലഭിക്കൂ. മഹാരാജാസ് കോളജ് മൈതാനം, പനമ്പിള്ളിനഗര്‍ സ്കൂള്‍ മൈതാനം, ഫോര്‍ട്ട് കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവിടങ്ങളിലെല്ലാം പുല് പ്രതലം സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയായെങ്കിലും ഇവ കാര്യമായ വളര്‍ച്ച കൈവരിക്കാത്തതാണ് സംഘാടകർക്ക് തലവേദനയായിരിക്കുന്നത്. മഹാരാജാസ് കോളജ് മൈതാനത്തു മാത്രമാണ് പുല് പ്രതലം കുറച്ചെങ്കിലും വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. മറ്റിടങ്ങളിലെല്ലാം വളര്‍ച്ച പ്രാരംഭ ദിശയില്‍ തന്നെയാണ്.
പരമാവധി മുഖം മിനുക്കി വേദിയും മൈതാനങ്ങളും സംഘത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. പ്രധാന വേദിയോളമോ അതിനേക്കാള്‍ പ്രാധാന്യമോ പരിശീലന മൈതാനങ്ങള്ക്കുണ്ടെന്ന് പല തവണയായി ഫിഫ സംഘങ്ങള്‍ പറയുമ്പോഴും സംഘാടകര്‍ കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ ഫിഫ സംഘം അവസാനമായി പരിശോധന നടത്തിയതിനു ശേഷം കാര്യമായ പുരോഗതി ഒരുക്കങ്ങളില്‍ കാണിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളതാണ് സംഘാടകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സ, ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി എന്നിവരുള്‍പ്പെടെ ഈ പുരോഗതിയെ പ്രശംസിച്ചിരുന്നു. ഇതും കൊച്ചിക്ക് ഗുണകരമാവുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഒരുക്കങ്ങളുടെ വേഗക്കാര്യത്തയിൽ താൻ സന്തുഷ്ടനല്ലെന്നും നിശ്ചിത തിയതിക്കുള്ളിൽ ഒരുക്കങ്ങൾ പൂർത്തീകരിക്കുമെന്ന സംഘാടകരുടെ ഉറപ്പ് താൻ വിശ്വാസത്തിൽ എടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മേയ് 15ന് തന്നെ പ്രധാന സ്റ്റേഡിയം കൈമാറാമെന്നാണ് സംഘാടകരുടെ ഉറപ്പ്. വിശദീകരണങ്ങളിൽ താൻ തൃപ്തനാണ്. കായികതാരം കൂടിയായിരുന്ന തനിക്ക് ഇതിനെ ലഘൂകരിച്ച് കാണാൻ സാധിക്കില്ല. ആവശ്യമെങ്കിൽ താൻ വീണ്ടും കൊച്ചിയിലെത്തി പ്രധാന വേദിയും മൈതാനങ്ങളും സന്ദർശിക്കും.
ഒരുക്കങ്ങൾ വൈകാൻ ഒരുപാട് കാരണങ്ങളുണ്ടെന്നും കാര്യങ്ങളുടെ ഗൗരവം സംഘാടകരെ ബോധ്യപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഇത്രമാത്രം വളർന്ന സാഹചര്യത്തിൽ മനസു വച്ചാൽ ഒരുക്കങ്ങളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. കേന്ദ്ര, കേരള സർക്കാരുകളുടെ അഭിമാനപ്രശ്നം കൂടിയാണ് ലോകകപ്പ് സംഘാടനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഒരുക്കങ്ങൾ കൃത്യസമയത്തു തന്നെ പൂർത്തിയാകുമെന്നു ടൂർണമെന്റിന്റെ നോഡൽ ഓഫീസർ എ.പി.എ. മുഹമ്മദ് ഹനീഷ് പറഞ്ഞു. എല്ലാ പരിശീലന മൈതാനങ്ങളിലും ഒരുക്കങ്ങൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. കലൂർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ 80 ശതമാനം പൂർത്തിയായി. കസേരകൾ ഘടിപ്പിക്കുന്ന ജോലിയും കാര്യമായി പുരോഗമിക്കുകയാണ്. ഇതും കൃത്യസമയത്ത് തന്നെ പൂർത്തിയാകുമെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദർശിച്ചു. അന്തരിച്ച കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ടീം നായകൻ ടി.കെ.എസ്. മണിയുടെ വീടു സന്ദർശിച്ച ശേഷമാണ് മന്ത്രി സ്റ്റേഡിയം സന്ദർശിക്കാൻ എത്തിയത്. സ്റ്റേഡിയം സന്ദർശനം പൂർത്തിയാക്കിയ അദ്ദേഹം റീജണൽ സ്പോർട്സ് സെന്ററിലേക്കു പോയി. തുടർന്ന് അദ്ദേഹം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടന്ന നെഹ്റു യുവ കേന്ദ്ര പ്രതിനിധികളുടെയും നാഷണൽ സർവീസ് സ്കീം പ്രതിനിധികളുടെയും യോഗത്തിലും സംബന്ധിച്ചു.
ഫിഫ സംഘം ഇന്നെത്തും
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മറ്റു പരിശീലന മൈതാനങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ടര്‍ഫിന്റെ (പുല് പ്രതലം) വളര്‍ച്ച പരിശോധിക്കാന്‍ ഫിഫ സംഘം ഇന്നെത്തും. ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിലയിരുത്തലിനെത്തുന്നത്. ഒരുക്കങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന കൊച്ചിയെ സംബന്ധിച്ചിടത്തോളം ഇവരുടെ തീരുമാനം പ്രധാനമാണ്. ഈ സംഘം ഫിഫയ്ക്കു നല്കുന്ന റിപ്പോര്‍ട്ട് അനുകൂലമാണെങ്കിലെ കളി നടത്താനുള്ള അനുമതി കൊച്ചിക്ക് ലഭിക്കൂ. മഹാരാജാസ് കോളജ് മൈതാനം, പനമ്പിള്ളിനഗര്‍ സ്കൂള്‍ മൈതാനം, ഫോര്‍ട്ട് കൊച്ചി വെളി മൈതാനം, പരേഡ് മൈതാനം എന്നിവിടങ്ങളിലെല്ലാം പുല് പ്രതലം സ്ഥാപിക്കുന്ന പ്രക്രിയ പൂര്‍ത്തിയായെങ്കിലും ഇവ കാര്യമായ വളര്‍ച്ച കൈവരിക്കാത്തതാണ് സംഘാടകർക്ക് തലവേദനയായിരിക്കുന്നത്. മഹാരാജാസ് കോളജ് മൈതാനത്തു മാത്രമാണ് പുല് പ്രതലം കുറച്ചെങ്കിലും വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. മറ്റിടങ്ങളിലെല്ലാം വളര്‍ച്ച പ്രാരംഭ ദിശയില്‍ തന്നെയാണ്.
പരമാവധി മുഖം മിനുക്കി വേദിയും മൈതാനങ്ങളും സംഘത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. പ്രധാന വേദിയോളമോ അതിനേക്കാള്‍ പ്രാധാന്യമോ പരിശീലന മൈതാനങ്ങള്ക്കുണ്ടെന്ന് പല തവണയായി ഫിഫ സംഘങ്ങള്‍ പറയുമ്പോഴും സംഘാടകര്‍ കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. എന്നാല്‍ ഫിഫ സംഘം അവസാനമായി പരിശോധന നടത്തിയതിനു ശേഷം കാര്യമായ പുരോഗതി ഒരുക്കങ്ങളില്‍ കാണിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളതാണ് സംഘാടകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്.
ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സ, ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി എന്നിവരുള്‍പ്പെടെ ഈ പുരോഗതിയെ പ്രശംസിച്ചിരുന്നു. ഇതും കൊച്ചിക്ക് ഗുണകരമാവുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്.