കൊ ച്ചി: ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതിനെതിരേ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ബിസിസിഐയുടെ ഇടക്കാല അധ്യക്ഷന്‍ വിനോദ് റായിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സമിതിയംഗങ്ങളായ വിക്രം ലിമായേ, ഡോ. രാമചന്ദ്ര ഗുഹ, ഡയാന എഡുള്‍ജി എന്നിവരെയും ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്.
ഇവരെ കക്ഷിയാക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷ അനുവദിച്ചാണു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ശ്രീശാന്തിനു പറയാനുള്ളതു കേള്‍ക്കാന്‍ ഒരവസരം നല്കാത്തതെന്തെന്നു ഹൈക്കോടതി ആരാഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിനു മാറ്റമില്ലാത്തതിനാല്‍ വിഷയം പുനഃപരിശോധിക്കാന്‍ വ്യവസ്ഥയില്ലെന്ന മറുപടിയാണ് ഇതിനു ബിസിസിഐയുടെ അഭിഭാഷകന് നല്‍കിയത്.
ഒത്തുകളി വിവാദത്തിന്റെ പേരില്‍ തനിക്കെതിരേ വിലക്ക് ഏര്‍പ്പെടുത്തുന്നതിനു മുൻപു ബിസിസിഐയുടെ അച്ചടക്കസമിതി നിയമാനുസൃതമുള്ള അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ശ്രീശാന്ത് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഡല്‍ഹി പോലീസ് നല്കിയ തെളിവുകളും രേഖകളും അതേപടി കണക്കിലെടുത്താണു വിലക്ക് ഏര്‍പ്പെടുത്തിയത്. ബിസിസിഐയുടെ നിയമാവലിയനുസരിച്ചു സ്വതന്ത്രമായ അന്വേഷണം നടത്തിയില്ല. പോലീസിന്റെ കണ്ടെത്തലുകളും തെളിവുകളും പട്യാല കോടതി തള്ളിയിട്ടും ബിസിസിഐ അതേ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഹര്‍ജിയില്‍ മറുപടി നല്‍കാനുള്ള അധികാരം ബിസിസിഐയുടെ സെക്രട്ടറിക്കു മാത്രമാണെന്നിരിക്കേ രാഹുല്‍ ജോഹ്റിയുടെ സത്യവാങ്മൂലം അംഗീകരിക്കരുതെന്നും ശ്രീശാന്ത് വാദിക്കുന്നു.
ഇവരെ കക്ഷിയാക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്തിന്റെ അപേക്ഷ അനുവദിച്ചാണു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ ശ്രീശാന്തിനു പറയാനുള്ളതു കേള്‍ക്കാന്‍ ഒരവസരം നല്കാത്തതെന്തെന്നു ഹൈക്കോടതി ആരാഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിനു മാറ്റമില്ലാത്തതിനാല്‍ വിഷയം പുനഃപരിശോധിക്കാന്‍ വ്യവസ്ഥയില്ലെന്ന മറുപടിയാണ് ഇതിനു ബിസിസിഐയുടെ അഭിഭാഷകന് നല്‍കിയത്.
ഒത്തുകളി വിവാദത്തിന്റെ പേരില്‍ തനിക്കെതിരേ വിലക്ക് ഏര്‍പ്പെടുത്തുന്നതിനു മുൻപു ബിസിസിഐയുടെ അച്ചടക്കസമിതി നിയമാനുസൃതമുള്ള അന്വേഷണം നടത്തിയില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ശ്രീശാന്ത് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഡല്‍ഹി പോലീസ് നല്കിയ തെളിവുകളും രേഖകളും അതേപടി കണക്കിലെടുത്താണു വിലക്ക് ഏര്‍പ്പെടുത്തിയത്. ബിസിസിഐയുടെ നിയമാവലിയനുസരിച്ചു സ്വതന്ത്രമായ അന്വേഷണം നടത്തിയില്ല. പോലീസിന്റെ കണ്ടെത്തലുകളും തെളിവുകളും പട്യാല കോടതി തള്ളിയിട്ടും ബിസിസിഐ അതേ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഹര്‍ജിയില്‍ മറുപടി നല്‍കാനുള്ള അധികാരം ബിസിസിഐയുടെ സെക്രട്ടറിക്കു മാത്രമാണെന്നിരിക്കേ രാഹുല്‍ ജോഹ്റിയുടെ സത്യവാങ്മൂലം അംഗീകരിക്കരുതെന്നും ശ്രീശാന്ത് വാദിക്കുന്നു.