കളമശേരി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടി.കെ.എസ്. മണി (ക്യാപ്റ്റന്‍ മണി-77) അന്തരിച്ചു. ഉദരരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ 17നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണി ഇന്നലെ രാത്രി ഒമ്പതരയോടെ മരണമടയുകയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12ഓടെ ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്ന. ഭാര്യ: പരേതയായ രാജമ്മ: മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. കണ്ണൂര്‍ തളിക്കപ്പാടം സ്വദേശിയായ മണി ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയില്‍ മകനോടൊപ്പമായിരുന്നു താമസം.
1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയില്‍വേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്കോറില്‍ നില്‍ക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്നു സംബോധന ചെയ്തത്.
വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവന്, സേവ്യര്പയസ് തുടങ്ങിയവര്‍ക്കൊപ്പമാണു മണി കിരീട നേട്ടത്തില്‍ പങ്കാളിയായത്. ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയര്‍ച്ചയുടെ പടവുകള്‍ കയറിയത്.
തൃശൂര്‍ ചാക്കോളാസ് സ്വര്‍ണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമ്മന്‍ മാപ്പിള ട്രോഫി, എറണാകുളം നെഹ്റു കപ്പ് എന്നിവ നേടിയത് മണിയുടെ ബലത്തിലാണ്. 1969-70 കാലത്താണ് കേരള ടീമില്‍ അംഗമാകുന്നത്. പിന്നീട് അഞ്ചു വര്‍ഷക്കാലം കേരള ടീമിനു വേണ്ടി കളിച്ചു. 1977മുതല്‍ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു മണി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12ഓടെ ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്ന. ഭാര്യ: പരേതയായ രാജമ്മ: മക്കള്‍: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. കണ്ണൂര്‍ തളിക്കപ്പാടം സ്വദേശിയായ മണി ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയില്‍ മകനോടൊപ്പമായിരുന്നു താമസം.
1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയില്‍വേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോള്‍ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്കോറില്‍ നില്‍ക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്നു സംബോധന ചെയ്തത്.
വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവന്, സേവ്യര്പയസ് തുടങ്ങിയവര്‍ക്കൊപ്പമാണു മണി കിരീട നേട്ടത്തില്‍ പങ്കാളിയായത്. ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയര്‍ച്ചയുടെ പടവുകള്‍ കയറിയത്.
തൃശൂര്‍ ചാക്കോളാസ് സ്വര്‍ണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമ്മന്‍ മാപ്പിള ട്രോഫി, എറണാകുളം നെഹ്റു കപ്പ് എന്നിവ നേടിയത് മണിയുടെ ബലത്തിലാണ്. 1969-70 കാലത്താണ് കേരള ടീമില്‍ അംഗമാകുന്നത്. പിന്നീട് അഞ്ചു വര്‍ഷക്കാലം കേരള ടീമിനു വേണ്ടി കളിച്ചു. 1977മുതല്‍ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു മണി.