കൊച്ചി: ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും സമയപരിധിക്കുള്ളില്‍ കൈമാറണമെങ്കില്‍ ഒരുക്കങ്ങള്‍ക്ക് ഇനിയും വേഗത വേണം. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലും പുല്ലു പിടിപ്പിക്കല്‍ ജോലികൾ ആരംഭിച്ചതോടെ ഒരുക്കങ്ങള്‍ കൃത്യസമയത്തു പൂര്‍ത്തിയാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറേണ്ട അവസാന തീയതിയായ മേയ് 15ന് മുമ്പു തന്നെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാകുമെന്ന് ടൂര്‍ണമെന്റിന്റെ നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. എല്ലാ പരിശീലന മൈതാനങ്ങളിലും ഒരുക്കങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ 80 ശതമാനത്തോളം പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം അധികൃതരെ കുഴയ്ക്കുന്നുണ്ട്.
കസേര സ്ഥാപിക്കുന്നതിലും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന സ്ഥിതിയിലാണ് സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തും. സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളിലെയും ടര്‍ഫ് പരിശോധനയ്ക്ക് നാളെയാണ് ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റും സംഘവും എത്തുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി മോടി കൂട്ടിയ മുഖം ഇവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. മേയ് 15ന് ഫിഫ സംഘം എത്തുമ്പോഴേക്കും കാര്യമായ പുരോഗതി കാണിച്ചുകൊടുക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പുല് പ്രതലങ്ങളുടെ വളര്‍ച്ച പരിശോധിക്കാന്‍ എത്തുന്ന ടര്‍ഫ് കണ്‍സൾട്ടന്റിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിൽ സംഘാടകരുടെ മിടുക്കനുസരിച്ചാവും ഫിഫയുടെ മാര്‍ക്കിടല്‍.
കലൂര്‍ സ്റ്റേഡിയം
പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പുല്ലു പിടിപ്പിക്കല്‍, ഡ്രെയിനേജ് സംവിധാനം ഒരുക്കൽ എന്നിവ പൂര്‍ത്തിയായി. വൈദ്യുതി സംവിധാനവും ഏറെക്കുറെ പൂര്‍ത്തീകരിച്ചു. അഗ്നിശമന സംവിധാനങ്ങള്‍ 90 ശതമാനവും എയര്‍ കണ്ടീഷനിംഗ് ജോലികള്‍ 85 ശതമാനവും പൂര്‍ത്തിയായി. ഗാലറിയിലെ കസേര സ്ഥാപിക്കല്‍ മാത്രമാണ് ഇഴയുന്നത്. കസേരകള്‍ ഘടിപ്പിച്ചു തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാനായി മേയ് വരെയെങ്കിലും സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു നീണ്ടു പോകുമോ എന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മേയ് 15ന് മുമ്പ് ഇവ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മഹാരാജാസ് കോളജ് ഗ്രൗണ്ട്
പരിശീലന വേദിയായ മഹാരാജാസ് കോളജ് മൈതാനം ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞു. പുല്ല് സ്ഥാപിക്കലും മൈതാനത്തെ മുറികളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫ്ളഡ്ലിറ്റുകളുടെ നിര്‍മാണമാണ് ഇവിടെ പ്രശ്നം. എന്നാല്‍ ഇതു സമയത്തു പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പനമ്പിള്ളി നഗര്‍ സ്കൂള്‍
പുല്ലു വച്ചുപിടിപ്പിക്കല്‍ ഇവിടെ പൂര്‍ത്തിയായി. പുല്ലു നനയ്ക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വാട്ടര്‍ ടാങ്കിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഫ്ളഡ്ലിറ്റുകളുടെ ഫൗണ്ടേഷന് സ്ഥാപിച്ചിട്ടുണ്ട്. ലൈറ്റ് ഘടിപ്പിക്കുന്ന ജോലിയാണ് ശേഷിക്കുന്നത്. ഇത് മേയ് അഞ്ചിനു മുമ്പ് പൂര്‍ത്തീകരിക്കുമെന്നു സംഘാടകര്‍ പറയുന്നു. അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണവും നടന്നു വരികയാണ്.
ഫോർട്ടുകൊച്ചി വെളി മൈതാനം
ഫോര്‍ട്ടുകൊച്ചി വെളി മൈതാനവും പരേഡ് ഗ്രൗണ്ടുമാണ് കൊച്ചിക്ക് ഫൗള്‍ വിളി ഉയരാന്‍ സാധ്യതയുള്ളവ. വെളി മൈതാനത്ത് പുല്ല് പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ വളര്‍ച്ച നാളെ നടക്കുന്ന ഫിഫയുടെ ടര്‍ഫ് കണ്‍സൾട്ടന്റിന്റെ പരിശോധനയില്‍ കൊച്ചിക്ക് തിരിച്ചടിയായേക്കും. മുറികളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഫ്ളഡ്ലിറ്റ് നിര്‍മാണമാണ് മറ്റൊരു കടമ്പ. ഇത് മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാല്‍പ്പന്ത് പ്രേമികളുടെ നെഞ്ചാണ് ഇടിക്കുന്നത്.
പരേഡ് മൈതാനം
ഒരുക്കങ്ങളുടെ ആദ്യഘട്ടം മുതല്‍ പരേഡ് മൈതാനം സംഘാടകര്‍ക്ക് തലവേദനയായാണു നിലകൊള്ളുന്നത്. പൈതൃക പ്രദേശമായതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ട്. പുല്ലു പിടിപ്പിക്കല്‍ കഴിഞ്ഞെങ്കിലും ഇവിടെയും പുല് പ്രതലങ്ങളുടെ വളര്‍ച്ച കാര്യമായി പുരോഗമിക്കാത്തത് തിരിച്ചടിയായേക്കും. എങ്കിലും കുറഞ്ഞ സമയം കൊണ്ട് ഇതും പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോഡല്‍ ഓഫീസറും സംഘവും. താത്കാലിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തുന്നത് എന്നതിനാല്‍ പണികളുടെ കാര്യത്തില്‍ പരിമിതികളുണ്ട്.
മേയ് 15നകം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറാമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, താഴത്തെ നിലയിലെ കസേരകളുടെ പണി പൂര്‍ത്തിയാക്കി, രണ്ടാം നിലയില്‍ കസേരകള്‍ ഇന്നലെ സ്ഥാപിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇതുവരെ കൂടുതൽ തൊഴിലാളികളെ ഇവിടേക്ക് നിയോഗിച്ചിട്ടുമില്ല.
ഇപ്പോള്‍ കസേര സ്ഥാപിക്കല്‍ ആരംഭിച്ചിരിക്കുന്ന നിലയിലും അതിനു മുകളിലുള്ള ചെറിയ നിലയിലും കസേരകള്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. മേയ് 31നകം പരിശീലന മൈതാനങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇനിയുള്ള പരിമിത ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി വേഗത്തില്‍ ജോലികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വീണ്ടും സമയം നീട്ടി ചോദിക്കുക എന്ന നാണക്കേടിലേക്ക് കൊച്ചി വീഴും.
കസേര സ്ഥാപിക്കുന്നതിലും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന സ്ഥിതിയിലാണ് സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തും. സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളിലെയും ടര്‍ഫ് പരിശോധനയ്ക്ക് നാളെയാണ് ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റും സംഘവും എത്തുന്നത്. ഈ സാഹചര്യത്തില്‍ പരമാവധി മോടി കൂട്ടിയ മുഖം ഇവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. മേയ് 15ന് ഫിഫ സംഘം എത്തുമ്പോഴേക്കും കാര്യമായ പുരോഗതി കാണിച്ചുകൊടുക്കാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പുല് പ്രതലങ്ങളുടെ വളര്‍ച്ച പരിശോധിക്കാന്‍ എത്തുന്ന ടര്‍ഫ് കണ്‍സൾട്ടന്റിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിൽ സംഘാടകരുടെ മിടുക്കനുസരിച്ചാവും ഫിഫയുടെ മാര്‍ക്കിടല്‍.
കലൂര്‍ സ്റ്റേഡിയം
പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പുല്ലു പിടിപ്പിക്കല്‍, ഡ്രെയിനേജ് സംവിധാനം ഒരുക്കൽ എന്നിവ പൂര്‍ത്തിയായി. വൈദ്യുതി സംവിധാനവും ഏറെക്കുറെ പൂര്‍ത്തീകരിച്ചു. അഗ്നിശമന സംവിധാനങ്ങള്‍ 90 ശതമാനവും എയര്‍ കണ്ടീഷനിംഗ് ജോലികള്‍ 85 ശതമാനവും പൂര്‍ത്തിയായി. ഗാലറിയിലെ കസേര സ്ഥാപിക്കല്‍ മാത്രമാണ് ഇഴയുന്നത്. കസേരകള്‍ ഘടിപ്പിച്ചു തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാനായി മേയ് വരെയെങ്കിലും സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതു നീണ്ടു പോകുമോ എന്നാണ് ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മേയ് 15ന് മുമ്പ് ഇവ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മഹാരാജാസ് കോളജ് ഗ്രൗണ്ട്
പരിശീലന വേദിയായ മഹാരാജാസ് കോളജ് മൈതാനം ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞു. പുല്ല് സ്ഥാപിക്കലും മൈതാനത്തെ മുറികളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫ്ളഡ്ലിറ്റുകളുടെ നിര്‍മാണമാണ് ഇവിടെ പ്രശ്നം. എന്നാല്‍ ഇതു സമയത്തു പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പനമ്പിള്ളി നഗര്‍ സ്കൂള്‍
പുല്ലു വച്ചുപിടിപ്പിക്കല്‍ ഇവിടെ പൂര്‍ത്തിയായി. പുല്ലു നനയ്ക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള വാട്ടര്‍ ടാങ്കിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഫ്ളഡ്ലിറ്റുകളുടെ ഫൗണ്ടേഷന് സ്ഥാപിച്ചിട്ടുണ്ട്. ലൈറ്റ് ഘടിപ്പിക്കുന്ന ജോലിയാണ് ശേഷിക്കുന്നത്. ഇത് മേയ് അഞ്ചിനു മുമ്പ് പൂര്‍ത്തീകരിക്കുമെന്നു സംഘാടകര്‍ പറയുന്നു. അനുബന്ധ സൗകര്യങ്ങളുടെ നിര്‍മാണവും നടന്നു വരികയാണ്.
ഫോർട്ടുകൊച്ചി വെളി മൈതാനം
ഫോര്‍ട്ടുകൊച്ചി വെളി മൈതാനവും പരേഡ് ഗ്രൗണ്ടുമാണ് കൊച്ചിക്ക് ഫൗള്‍ വിളി ഉയരാന്‍ സാധ്യതയുള്ളവ. വെളി മൈതാനത്ത് പുല്ല് പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെ വളര്‍ച്ച നാളെ നടക്കുന്ന ഫിഫയുടെ ടര്‍ഫ് കണ്‍സൾട്ടന്റിന്റെ പരിശോധനയില്‍ കൊച്ചിക്ക് തിരിച്ചടിയായേക്കും. മുറികളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഫ്ളഡ്ലിറ്റ് നിര്‍മാണമാണ് മറ്റൊരു കടമ്പ. ഇത് മേയ് 31നകം പൂര്‍ത്തിയാക്കുമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാല്‍പ്പന്ത് പ്രേമികളുടെ നെഞ്ചാണ് ഇടിക്കുന്നത്.
പരേഡ് മൈതാനം
ഒരുക്കങ്ങളുടെ ആദ്യഘട്ടം മുതല്‍ പരേഡ് മൈതാനം സംഘാടകര്‍ക്ക് തലവേദനയായാണു നിലകൊള്ളുന്നത്. പൈതൃക പ്രദേശമായതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ട്. പുല്ലു പിടിപ്പിക്കല്‍ കഴിഞ്ഞെങ്കിലും ഇവിടെയും പുല് പ്രതലങ്ങളുടെ വളര്‍ച്ച കാര്യമായി പുരോഗമിക്കാത്തത് തിരിച്ചടിയായേക്കും. എങ്കിലും കുറഞ്ഞ സമയം കൊണ്ട് ഇതും പൂര്‍ത്തീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നോഡല്‍ ഓഫീസറും സംഘവും. താത്കാലിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഏര്‍പ്പെടുത്തുന്നത് എന്നതിനാല്‍ പണികളുടെ കാര്യത്തില്‍ പരിമിതികളുണ്ട്.
മേയ് 15നകം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറാമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍, താഴത്തെ നിലയിലെ കസേരകളുടെ പണി പൂര്‍ത്തിയാക്കി, രണ്ടാം നിലയില്‍ കസേരകള്‍ ഇന്നലെ സ്ഥാപിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇതുവരെ കൂടുതൽ തൊഴിലാളികളെ ഇവിടേക്ക് നിയോഗിച്ചിട്ടുമില്ല.
ഇപ്പോള്‍ കസേര സ്ഥാപിക്കല്‍ ആരംഭിച്ചിരിക്കുന്ന നിലയിലും അതിനു മുകളിലുള്ള ചെറിയ നിലയിലും കസേരകള്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. മേയ് 31നകം പരിശീലന മൈതാനങ്ങളും പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇനിയുള്ള പരിമിത ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി വേഗത്തില്‍ ജോലികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വീണ്ടും സമയം നീട്ടി ചോദിക്കുക എന്ന നാണക്കേടിലേക്ക് കൊച്ചി വീഴും.