കോഴിക്കോട്: കോർപറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂണിയര്‍ ഫുട്ബോൾ ചാന്പ്യന്ഷിപ്പില് ആതിഥേയരായ കേരളവും നിലവിലെ ചാംപ്യന്മാരായ ബംഗാളും ഫൈനല്‍ കാണാതെ പുറത്ത്. വടക്കു കിഴക്കന്‍ ശക്തികളായ മേഘാലയയും മിസോറമും നാളെ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. അധികസമയത്ത് നേടിയ ഗോളിനാണ് മേഘാലയ ഇന്നലെ വൈകുന്നേരം നടന്ന സെമിയിൽ കേരളത്തിന്റെ പ്രതീക്ഷ തകർത്തത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനിലയിലായിരുന്നു.
അധിസമയത്തിന്റെ നാലാം മിനുട്ടില്‍ മേഘാലയയുടെ പകരക്കാരന് ബാങ്കിസണാണ് ഗോള്‍ നേടിയത്. ആദ്യപകുതിയുടെ തുടക്കം മുതല്‍ കളിയില്‍ കേരളത്തിനായിരുന്നു മേല്‍ക്കൈ എങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ആവര്‍ത്തിച്ചത് കേരളത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി. കേരളത്തിന് വേണ്ടി പ്രതിരോധ താരം ഷാഹില്‍ ഡസന്‍ കണക്കെ അവസരങ്ങള്‍ക്ക് വഴി തുറന്നെങ്കിലും സഹതാരങ്ങള്‍ക്ക് അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മേഘാലയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇടിച്ചുകയറിയ പന്ത് ബാറില്‍ തട്ടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. കേരളത്തിന്റെ പകരക്കാരനായി ഇറങ്ങിയ ഹരിഹരന്റെ ഷോട്ടും വിഫലമായി.
അധിസമയത്തിന്റെ നാലാം മിനുട്ടില്‍ മേഘാലയയുടെ പകരക്കാരന് ബാങ്കിസണാണ് ഗോള്‍ നേടിയത്. ആദ്യപകുതിയുടെ തുടക്കം മുതല്‍ കളിയില്‍ കേരളത്തിനായിരുന്നു മേല്‍ക്കൈ എങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ ആവര്‍ത്തിച്ചത് കേരളത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി. കേരളത്തിന് വേണ്ടി പ്രതിരോധ താരം ഷാഹില്‍ ഡസന്‍ കണക്കെ അവസരങ്ങള്‍ക്ക് വഴി തുറന്നെങ്കിലും സഹതാരങ്ങള്‍ക്ക് അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മേഘാലയത്തിന്റെ ഗോള്‍ മുഖത്തേക്ക് ഇടിച്ചുകയറിയ പന്ത് ബാറില്‍ തട്ടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. കേരളത്തിന്റെ പകരക്കാരനായി ഇറങ്ങിയ ഹരിഹരന്റെ ഷോട്ടും വിഫലമായി.