മാഡ്രിഡ്: സീസണിലെ എല്‍ ക്ലാസിക്കോ രണ്ടും അവസാനിച്ചിരിക്കുന്നു. ഇതോടെ സ്പാനിഷ് ലാലിഗയില്‍ കിരീടപ്പോരിനുള്ള ആവേശം കലുഷമായി. ന്യൂകാമ്പില്‍ ഓരോ ഗോള്‍ വീതമടിച്ച് റയല്‍ മാഡ്രിഡും ബാഴ്സലോണയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം പോരില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ ആവേശം അലകടലായ മത്സരത്തില്‍ ബാഴ്സലോണ, റയലിനെ 3-2നു പരാജയപ്പെടുത്തി.
ലയണല്‍ മെസിയെന്ന സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ മാസ്മരികത എന്തെന്നു ഫുട്ബോള്‍ ലോകം ഒരിക്കല്‍കൂടി മനസിലാക്കിയ മത്സരമായിരുന്നു അത്. മെസി ഇരട്ടഗോള്‍ നേടി ബാഴ്സയെ വിജയിപ്പിച്ചു എന്നതിനപ്പുറം സ്പാനിഷ് ലാലിഗ കിരീടം നേടുന്നതിന് റയലിനൊപ്പം അവകാശമുന്നയിക്കാന്‍ ബാഴ്സയ്ക്കായി. 33 മത്സരങ്ങളില്‍നിന്ന് 23 വിജയവും ആറു സമനിലയും നാലു പരാജയവുമുള്ള ബാഴ്സ 75 പോയിന്റുമായി ഒന്നാമതാണ്. 32 മത്സരങ്ങളില്‍നിന്ന് 23 ജയവും ആറു സമനിലയും മൂന്നു പരാജയവുമുള്ള റയലിനും 75 പോയിന്റാണുള്ളത്. ഗോള്‍ശരാശരിയില്‍ റയലിനെ പിന്തള്ളിയാണ് ബാഴ്സ ഒന്നാമതെത്തിയത്.
സ്പാനിഷ് ലാലിഗയിലെ വലിയ ടേണിംഗ് പോയിന്റാണ് എല്‍ ക്ലാസിക്കോയില്‍ സംഭവിച്ചത്. അവിടെ ജയിക്കുന്ന ടീമിനു കിരീടസാധ്യതയേറെയായിരിക്കും എന്ന സാഹചര്യം നിലനില്‍ക്കേയാണ് ബാഴ്സ വെന്നിക്കൊടി പാറിച്ചത്. ഇതോടെ കിരീടപ്പോരില്‍ റയലിനൊപ്പം ബാഴ്സയുമെത്തി. ബാഴ്സയേക്കാള്‍ ഒരു മത്സരം കുറച്ചാണ് റയല്‍ കളിച്ചിട്ടുള്ളത്.
ലാലിഗയിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബാഴ്സയും റയലും ഇന്നു വീണ്ടും കളത്തിലിറങ്ങുകയാണ്. ബാഴ്സ ഒസാസുനയെ നേരിടുമ്പോള്‍ റയലിന്റെ എതിരാളി ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയാണ്. ബാഴ്സയുടെ മത്സരം രാത്രി 11നും റയലിന്റെ മത്സരം രാത്രി ഒന്നിനും നടക്കും. ചാമ്പ്യന്‍സ് ലീഗില്‍നിന്ന് ഇതിനോടകം പുറത്തായ ബാഴ്സലോണയ്ക്ക് ലാലിഗ കിരീടമെങ്കിലും നേടിയാലേ മുഖം രക്ഷിക്കാനാകൂ.
അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടങ്ങള്‍ നടക്കുന്നതിനാലാണ് ലാലിഗയിലെ മത്സരങ്ങള്‍ ഇന്നും നാളെയുമായി ക്രമീകരിച്ചിരിക്കുന്നത്. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിനു തലപ്പത്തെത്തണമെങ്കില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. അവര്‍ക്ക് 33 മത്സരങ്ങളില്‍നിന്ന് 68 പോയിന്റാണുള്ളത്.
സീസണിന്റെ അവസാനത്തോടെത്തുമ്പോള്‍ റയലിനെ അലട്ടുന്നത് പ്രമുഖരുടെ പരിക്കും സസ്പെന്‍ഷനുമാണ്. ഗാരെത് ബെയ്ലിനു പരിക്കാണ് പ്രശ്നമെങ്കില്‍ നായകന് സെര്‍ജിയോ റാമോസിന് സസ്പെന്‍ഷനാണ് പ്രശ്നം. ബാഴ്സയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനാല്‍ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ അദ്ദേഹത്തിനു കളിക്കാനാവില്ല. അതേസമയം, ബാഴ്സയുടെ കാര്യമെടുത്താല്‍ പരിക്കിന്റെ വലിയ പ്രശ്നങ്ങളില്ല. അത്ര ഫോമിലല്ലാതിരുന്ന ഹാവിയര്‍ മസ്കരാനോയ്ക്കു മാത്രമാണ് പരിക്ക് അലട്ടുന്ന ബാഴ്സ താരം. സസ്പെന്‍ഷനിലുണ്ടായിരുന്ന നെയ്മര്കൂടി തിരിച്ചെത്തുന്നതോടെ ബാഴ്സ കൂടുതല്‍ ശക്തമാകും.
ബാഴ്സലോണയ്ക്ക് ഇനി അഞ്ചു മത്സരങ്ങളും റയസിന് ആറു മത്സരവുമാണ് അവശേഷിക്കുന്നത്. ഇതില്‍ ബാഴ്സയുടെ എതിരാളികള്‍ താരതമ്യേന എതിരാളികളാണെങ്കില്‍ റയലിന് പോയിന്റ് നിലയില്‍ നാലാമതുള്ള സെവിയ്യ അടക്കമുള്ള ടീമുകളെ എതിരിടണം.
ബെയ്ൽ പുറത്ത്
മാഡ്രിഡ്: ബാഴ്സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോയ്ക്കിടെ പരിക്കേറ്റ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്ലിന് അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യന്‍്സ് ലീഗ് സെമിയില്‍ കളിക്കാനാവില്ല. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ഇരുപാദങ്ങളിലും ബെയ്ലിനു കളിക്കാനാവില്ലെന്നു പരിശീലകന് സിനദിന്‍ സിദാന് വ്യക്തമാക്കി.
ലയണല്‍ മെസിയെന്ന സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ മാസ്മരികത എന്തെന്നു ഫുട്ബോള്‍ ലോകം ഒരിക്കല്‍കൂടി മനസിലാക്കിയ മത്സരമായിരുന്നു അത്. മെസി ഇരട്ടഗോള്‍ നേടി ബാഴ്സയെ വിജയിപ്പിച്ചു എന്നതിനപ്പുറം സ്പാനിഷ് ലാലിഗ കിരീടം നേടുന്നതിന് റയലിനൊപ്പം അവകാശമുന്നയിക്കാന്‍ ബാഴ്സയ്ക്കായി. 33 മത്സരങ്ങളില്‍നിന്ന് 23 വിജയവും ആറു സമനിലയും നാലു പരാജയവുമുള്ള ബാഴ്സ 75 പോയിന്റുമായി ഒന്നാമതാണ്. 32 മത്സരങ്ങളില്‍നിന്ന് 23 ജയവും ആറു സമനിലയും മൂന്നു പരാജയവുമുള്ള റയലിനും 75 പോയിന്റാണുള്ളത്. ഗോള്‍ശരാശരിയില്‍ റയലിനെ പിന്തള്ളിയാണ് ബാഴ്സ ഒന്നാമതെത്തിയത്.
സ്പാനിഷ് ലാലിഗയിലെ വലിയ ടേണിംഗ് പോയിന്റാണ് എല്‍ ക്ലാസിക്കോയില്‍ സംഭവിച്ചത്. അവിടെ ജയിക്കുന്ന ടീമിനു കിരീടസാധ്യതയേറെയായിരിക്കും എന്ന സാഹചര്യം നിലനില്‍ക്കേയാണ് ബാഴ്സ വെന്നിക്കൊടി പാറിച്ചത്. ഇതോടെ കിരീടപ്പോരില്‍ റയലിനൊപ്പം ബാഴ്സയുമെത്തി. ബാഴ്സയേക്കാള്‍ ഒരു മത്സരം കുറച്ചാണ് റയല്‍ കളിച്ചിട്ടുള്ളത്.
ലാലിഗയിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബാഴ്സയും റയലും ഇന്നു വീണ്ടും കളത്തിലിറങ്ങുകയാണ്. ബാഴ്സ ഒസാസുനയെ നേരിടുമ്പോള്‍ റയലിന്റെ എതിരാളി ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയാണ്. ബാഴ്സയുടെ മത്സരം രാത്രി 11നും റയലിന്റെ മത്സരം രാത്രി ഒന്നിനും നടക്കും. ചാമ്പ്യന്‍സ് ലീഗില്‍നിന്ന് ഇതിനോടകം പുറത്തായ ബാഴ്സലോണയ്ക്ക് ലാലിഗ കിരീടമെങ്കിലും നേടിയാലേ മുഖം രക്ഷിക്കാനാകൂ.
അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടങ്ങള്‍ നടക്കുന്നതിനാലാണ് ലാലിഗയിലെ മത്സരങ്ങള്‍ ഇന്നും നാളെയുമായി ക്രമീകരിച്ചിരിക്കുന്നത്. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന അത്ലറ്റിക്കോ മാഡ്രിഡിനു തലപ്പത്തെത്തണമെങ്കില്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. അവര്‍ക്ക് 33 മത്സരങ്ങളില്‍നിന്ന് 68 പോയിന്റാണുള്ളത്.
സീസണിന്റെ അവസാനത്തോടെത്തുമ്പോള്‍ റയലിനെ അലട്ടുന്നത് പ്രമുഖരുടെ പരിക്കും സസ്പെന്‍ഷനുമാണ്. ഗാരെത് ബെയ്ലിനു പരിക്കാണ് പ്രശ്നമെങ്കില്‍ നായകന് സെര്‍ജിയോ റാമോസിന് സസ്പെന്‍ഷനാണ് പ്രശ്നം. ബാഴ്സയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനാല്‍ ഇനിയുള്ള രണ്ടു മത്സരങ്ങള്‍ അദ്ദേഹത്തിനു കളിക്കാനാവില്ല. അതേസമയം, ബാഴ്സയുടെ കാര്യമെടുത്താല്‍ പരിക്കിന്റെ വലിയ പ്രശ്നങ്ങളില്ല. അത്ര ഫോമിലല്ലാതിരുന്ന ഹാവിയര്‍ മസ്കരാനോയ്ക്കു മാത്രമാണ് പരിക്ക് അലട്ടുന്ന ബാഴ്സ താരം. സസ്പെന്‍ഷനിലുണ്ടായിരുന്ന നെയ്മര്കൂടി തിരിച്ചെത്തുന്നതോടെ ബാഴ്സ കൂടുതല്‍ ശക്തമാകും.
ബാഴ്സലോണയ്ക്ക് ഇനി അഞ്ചു മത്സരങ്ങളും റയസിന് ആറു മത്സരവുമാണ് അവശേഷിക്കുന്നത്. ഇതില്‍ ബാഴ്സയുടെ എതിരാളികള്‍ താരതമ്യേന എതിരാളികളാണെങ്കില്‍ റയലിന് പോയിന്റ് നിലയില്‍ നാലാമതുള്ള സെവിയ്യ അടക്കമുള്ള ടീമുകളെ എതിരിടണം.
ബെയ്ൽ പുറത്ത്
മാഡ്രിഡ്: ബാഴ്സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോയ്ക്കിടെ പരിക്കേറ്റ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്ലിന് അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യന്‍്സ് ലീഗ് സെമിയില്‍ കളിക്കാനാവില്ല. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ഇരുപാദങ്ങളിലും ബെയ്ലിനു കളിക്കാനാവില്ലെന്നു പരിശീലകന് സിനദിന്‍ സിദാന് വ്യക്തമാക്കി.