മുംബൈ: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കു പിഴ. മത്സര ഫീസിന്റെ 50 ശതമാനം തുകയാണ് രോഹിത് പിഴയായി ഒടുക്കേണ്ടത്.പൂനയ്ക്കെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ വൈഡ് ആയ പന്ത് സാധുവാണെന്ന് അന്പയര്‍ വിധിച്ചത് രോഹിത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം. മുംബൈക്ക് ജയിക്കാന്‍ നാല് പന്തില്‍ 11 റണ്‍സ് വേണ്ട സമയത്തായിരുന്നു സംഭവം. മത്സരം മൂന്ന് റണ്‍സിന് പൂന വിജയിക്കുകയും ചെയ്തിരുന്നു.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് അച്ചടക്ക നടപടിക്കു വിധേയനാകുന്നത്. ഈ സീസണില്‍ ഇനിയും പ്രശ്നമുണ്ടാക്കിയാല്‍ രോഹിതിനെ കളിയില്‍നിന്നു വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഐപിഎല്‍ അച്ചടക്ക സമിതി നീങ്ങും.
അതേസമയം, പൂനയ്ക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യപ്റ്റന്‍ രോഹിത് ശര്‍മ അന്പയറോട് മോശമായി പെരുമാറിയിട്ടില്ലെന്നു മുബൈ താരം ഹര്ഭജന് സിംഗ് പറഞ്ഞു. അന്പയറെ വസ്തുത ബോധ്യപ്പെടുത്താനാണ് രോഹിത് ശ്രമിച്ചതെന്നും അദ്ദേഹം അന്പയറോടു കയര്‍ത്തു സംസാരിച്ചിട്ടില്ലെന്നും ഹര്ഭജന് അറിയിച്ചു. കഴിഞ്ഞ ദിവസം റൈസിംഗ് പൂനയക്കെതിരേ നടന്ന മത്സരത്തിന്റെ അവസാന ഓവറിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് അച്ചടക്ക നടപടിക്കു വിധേയനാകുന്നത്. ഈ സീസണില്‍ ഇനിയും പ്രശ്നമുണ്ടാക്കിയാല്‍ രോഹിതിനെ കളിയില്‍നിന്നു വിലക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഐപിഎല്‍ അച്ചടക്ക സമിതി നീങ്ങും.
അതേസമയം, പൂനയ്ക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യപ്റ്റന്‍ രോഹിത് ശര്‍മ അന്പയറോട് മോശമായി പെരുമാറിയിട്ടില്ലെന്നു മുബൈ താരം ഹര്ഭജന് സിംഗ് പറഞ്ഞു. അന്പയറെ വസ്തുത ബോധ്യപ്പെടുത്താനാണ് രോഹിത് ശ്രമിച്ചതെന്നും അദ്ദേഹം അന്പയറോടു കയര്‍ത്തു സംസാരിച്ചിട്ടില്ലെന്നും ഹര്ഭജന് അറിയിച്ചു. കഴിഞ്ഞ ദിവസം റൈസിംഗ് പൂനയക്കെതിരേ നടന്ന മത്സരത്തിന്റെ അവസാന ഓവറിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.