മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ റൈസിംഗ് പൂന സൂപ്പർജയ്ന്റിനു മൂന്നു റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സൂപ്പർജയ്ന്റ് 20 ഓവറിൽ ആറു വിക്കറ്റിന് 160 റണ്‍സ് എടുത്തു. മികച്ച തുടക്കമിട്ട് വൻ സ്കോറിലേക്കു നീങ്ങുമെന്ന് തോന്നിയ പൂനയെ മികച്ച ബൗളിംഗിലൂടെ മുംബൈ ഒതുക്കി.
അജിങ്ക്യ രഹാനെ-രാഹുൽ ത്രിപാഠി ഓപ്പണിംഗ് സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്. ഇതിനുശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ പൂനയ്ക്കായില്ല. രഹാനെ (32 പന്തിൽ 38), ത്രിപാഠി (31 പന്തിൽ 45) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ കരണ്‍ ശർമയാണ് പൂനയെ തടഞ്ഞത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിംഗും റണ്‍സ് നൽകാൻ പിശുക്കു കാട്ടിയതോടെ പൂനയ്ക്കു വൻസ്കോർ മോഹം ഉപേക്ഷിക്കേണ്ടിവന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 39 പന്തിൽ 58 റണ്‍സെടുത്ത രോഹിത് ശർമയ്ക്കും മുംബൈയെ രക്ഷിക്കാനായില്ല.
അജിങ്ക്യ രഹാനെ-രാഹുൽ ത്രിപാഠി ഓപ്പണിംഗ് സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്. ഇതിനുശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ പൂനയ്ക്കായില്ല. രഹാനെ (32 പന്തിൽ 38), ത്രിപാഠി (31 പന്തിൽ 45) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ കരണ്‍ ശർമയാണ് പൂനയെ തടഞ്ഞത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിംഗും റണ്‍സ് നൽകാൻ പിശുക്കു കാട്ടിയതോടെ പൂനയ്ക്കു വൻസ്കോർ മോഹം ഉപേക്ഷിക്കേണ്ടിവന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 39 പന്തിൽ 58 റണ്‍സെടുത്ത രോഹിത് ശർമയ്ക്കും മുംബൈയെ രക്ഷിക്കാനായില്ല.