കോഴിക്കോട്: ദേശീയ സബ്ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് വര്‍ഷത്തിനു ശേഷം കേരളം സെമിയിലെത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒന്നാംസ്ഥാനക്കാരായ മിസോറമിനെ 2-2 സമനിലയില്‍ തളച്ചാണ് കേരളം സെമി ബര്‍ത്ത് ഉറപ്പാക്കിയത്.
ഐലീഗിലെ അതികായരായ ഐസോള്‍ എഫ് സിയുടെ കുട്ടിത്താരങ്ങളോട് പൊരുതാനിറങ്ങിയ, അക്കാദമികരുത്ത് പോലുമില്ലാതിരുന്ന കേരള താരങ്ങള്‍ക്ക് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. തുടക്കം മുതല്‍ കേരളം ആക്രമിച്ച് കളിച്ചു. ആദ്യമിനിട്ടില്തന്നെ കേരളത്തിന്റെ ഹേമന്ദിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് നഷ്ടമായി. എന്നാല്‍ ആ നഷ്ടം മിനിട്ടുകള്‍കൊണ്ട് ഹേമന്ദ് തന്നെ പരിഹരിച്ചു. 14ാം മിനിട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു നീട്ടിയടിച്ച പന്ത് ഗോള്‍വല തുളച്ചുകയറി (1-0). ഗോള്‍വീണതോടെ മിസോറം താരങ്ങള്‍ കേരളത്തെ ചുറ്റിപ്പിടിച്ചു. 20ാം മിനിട്ടില്‍ ലാല്‍ ബൈയാക്കി ലിയാനയുടെ ഗോളില്‍ മിസോറം സമനില നേടി. സമനില ഗോള്‍ പിറന്നതോടെ വർധിത വീര്യത്തോടെ മിസോറം ആക്രമണം ശക്തമാക്കി.
എന്നാല്‍ അപകടകരമായ പല നീക്കങ്ങളും കേരള ഗോളി സിദ്ധാർഥ് തൂവൽപോലെ കൈപ്പിടിയിലൊതുക്കി. മിസോറമിന്റെ മുന്നേറ്റ താരത്തെ തടഞ്ഞതിനു വിധിച്ച പെനാല്‍ട്ടി കിക്ക് കേരള ഗോളി തടുത്തിട്ടു. 45ാം മിനിട്ടില്‍ മിസോറമിന്റെ ലാല്‍ നൂണ് സംഗ രണ്ടാംഗോള്‍ നേടി മുന്നേറി (2-1). രണ്ടാംപകുതിയില്‍ കേരളത്തിന്റെ ആത്മവിശ്വാസത്തിന്റെ കരുത്തു പ്രകടമായി. ഒരു ഗോളിനു പിന്നിട്ടു നിന്നതിന്റെ കേടുതീർക്കാൻ ഒരുമ്പെട്ടിറങ്ങിയ കേരളം 51ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അബിന്‍ അനൂപിലൂടെ ഗോള്‍ മടക്കി(2-2). സമനില ഗോൾ കുറിച്ചതോടെ, ആക്രമണങ്ങള്‍ക്കൊപ്പം പ്രതിരോധത്തിലും കേരളം ശ്രദ്ധയൂന്നി. ഇതോടെ നിര്‍ണായക ദിനം കേരളത്തിന്റേതായി. ആദ്യകളിയില്‍ ഒഡീഷയോട് 2-3ന് പരാജയപ്പെട്ടെങ്കിലും ഉത്തര്‍പ്രദേശിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിനും മധ്യപ്രദേശിനോട് രണ്ടിനെതിരെ മൂന്ന് ഗോളിനും കേരളം വിജയിച്ചിരുന്നു. സെമിയില്‍ മേഘാലയയെയാണ് കേരളം നേരിടുക.
ഐലീഗിലെ അതികായരായ ഐസോള്‍ എഫ് സിയുടെ കുട്ടിത്താരങ്ങളോട് പൊരുതാനിറങ്ങിയ, അക്കാദമികരുത്ത് പോലുമില്ലാതിരുന്ന കേരള താരങ്ങള്‍ക്ക് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. തുടക്കം മുതല്‍ കേരളം ആക്രമിച്ച് കളിച്ചു. ആദ്യമിനിട്ടില്തന്നെ കേരളത്തിന്റെ ഹേമന്ദിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് നഷ്ടമായി. എന്നാല്‍ ആ നഷ്ടം മിനിട്ടുകള്‍കൊണ്ട് ഹേമന്ദ് തന്നെ പരിഹരിച്ചു. 14ാം മിനിട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു നീട്ടിയടിച്ച പന്ത് ഗോള്‍വല തുളച്ചുകയറി (1-0). ഗോള്‍വീണതോടെ മിസോറം താരങ്ങള്‍ കേരളത്തെ ചുറ്റിപ്പിടിച്ചു. 20ാം മിനിട്ടില്‍ ലാല്‍ ബൈയാക്കി ലിയാനയുടെ ഗോളില്‍ മിസോറം സമനില നേടി. സമനില ഗോള്‍ പിറന്നതോടെ വർധിത വീര്യത്തോടെ മിസോറം ആക്രമണം ശക്തമാക്കി.
എന്നാല്‍ അപകടകരമായ പല നീക്കങ്ങളും കേരള ഗോളി സിദ്ധാർഥ് തൂവൽപോലെ കൈപ്പിടിയിലൊതുക്കി. മിസോറമിന്റെ മുന്നേറ്റ താരത്തെ തടഞ്ഞതിനു വിധിച്ച പെനാല്‍ട്ടി കിക്ക് കേരള ഗോളി തടുത്തിട്ടു. 45ാം മിനിട്ടില്‍ മിസോറമിന്റെ ലാല്‍ നൂണ് സംഗ രണ്ടാംഗോള്‍ നേടി മുന്നേറി (2-1). രണ്ടാംപകുതിയില്‍ കേരളത്തിന്റെ ആത്മവിശ്വാസത്തിന്റെ കരുത്തു പ്രകടമായി. ഒരു ഗോളിനു പിന്നിട്ടു നിന്നതിന്റെ കേടുതീർക്കാൻ ഒരുമ്പെട്ടിറങ്ങിയ കേരളം 51ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അബിന്‍ അനൂപിലൂടെ ഗോള്‍ മടക്കി(2-2). സമനില ഗോൾ കുറിച്ചതോടെ, ആക്രമണങ്ങള്‍ക്കൊപ്പം പ്രതിരോധത്തിലും കേരളം ശ്രദ്ധയൂന്നി. ഇതോടെ നിര്‍ണായക ദിനം കേരളത്തിന്റേതായി. ആദ്യകളിയില്‍ ഒഡീഷയോട് 2-3ന് പരാജയപ്പെട്ടെങ്കിലും ഉത്തര്‍പ്രദേശിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിനും മധ്യപ്രദേശിനോട് രണ്ടിനെതിരെ മൂന്ന് ഗോളിനും കേരളം വിജയിച്ചിരുന്നു. സെമിയില്‍ മേഘാലയയെയാണ് കേരളം നേരിടുക.