മാഡ്രിഡ്: സാന്റിയാഗോ ബര്‍ണാബുവില്‍ സീസണിലെ രണ്ടാം എല്‍ക്ലാസിക്കോയ്ക്ക് ഇന്നു പന്തുരുളുമ്പോള്‍ മുമ്പൊന്നുമില്ലാത്ത ആശങ്കകളോടെയാണ് ബാഴ്സലോണ കളത്തിലിറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ദാരുണമായി തോറ്റ് പുറത്തായതും ലാലിഗയില്‍ റയലിനേക്കാള്‍ മൂന്നു പോയിന്റ് പിന്നിലാണെന്നുള്ളതും ബാഴ്സയുടെ ആത്മവിശ്വാസത്തിന് ഉലച്ചില്‍ തട്ടിക്കുന്ന കാര്യങ്ങളാണ്. ആദ്യപാദത്തില്‍ യുവന്റസിനോട് അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍വി വഴങ്ങിയ ബാഴ്സ ന്യൂകാമ്പില്‍ ആ കടം മറികടക്കുമെന്ന് ഈ ടീമിന്റെ കടുത്ത ആരാധകര്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്നിരുന്നാലും ന്യൂകാമ്പില്‍ ഒരു ഗോളെങ്കിലും ബാഴ്സയടിക്കുമെന്ന് കരുതിയ ആരാധകര്‍ക്കാണ് യഥാര്‍ഥത്തില്‍ അടികിട്ടിയത്. പിഎസ്ജിക്കെതിരേ പുറത്തെടുത്ത ആ അദ്ഭുത പ്രകടനം ശക്തമായ പ്രതിരോധ നിരയുള്ള യുവന്റസിനെതിരേ പുറത്തെടുക്കുക എളുപ്പമല്ല എന്നെല്ലാവര്‍ക്കും അറിയാമായിരുന്നു. മലാഗയ്ക്കെതിരേ 2-0ന് തോറ്റതോടെ ബാഴ്സ പഴയ ബാഴ്സയല്ലെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയിരുന്നു.അതിനാല്‍ തന്നെ ഈ തോല്‍വിയില്‍ ആരും അദ്ഭുതപ്പെട്ടില്ല.
മറുവശത്ത് റയല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്പാനിഷ് ലാലിഗയില്‍ ബാഴ്സയേക്കാള്‍ മൂന്നു പോയിന്റ് മുന്നിലാണെന്നുള്ളതും ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ എന്നതും റയലിന് ധൈര്യം പകരുന്നു. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്തിയതും സിദാന്റെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നു. കളിവച്ചു നോക്കിയാല്‍ അത്ര മികച്ച പ്രകടനമൊന്നുമല്ല റയലിന്റേതെങ്കിലും ബാഴ്സയേക്കാള്‍ ഭേദമാണ്. ലാലിഗയില്‍ സ്പോർട്ടിംഗ് ഗിജോണിനെതിരേ നടന്ന മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ഇസ്കോ നേടിയ ഗോളാണ് റയലിനെ ജയിപ്പിച്ചത്. 59-ാം മിനിറ്റ് വരെ റയല്‍ പിന്നിലായിരുന്നുവെന്നുള്ളതും കണക്കിലെടുക്കണം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരായ മത്സരം വിജയിച്ചതില്‍ റഫറിയുടെ തീരുമാനങ്ങളും നിര്‍ണായകമായി. എന്നിരുന്നാലും ശക്തമായ റിസര്‍വ് ബഞ്ച് റയലിന്റെ കരുത്താണ്. ബാഴ്സയുടെ ദൗര്‍ബല്യവും ഇതുതന്നെയാണ്.
എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതാരമായ ലയണല്‍ മെസി ഒരു പക്ഷെ തന്റെ കരിയറിലെ ഏറ്റവും ദുര്‍ഘടമായ എല്‍ ക്ലാസിക്കോയ്ക്കാവും ഇന്നിറങ്ങുക. റയലിനെതിരേ കഴിഞ്ഞ ആറുകളികളിലും ഗോളടിക്കാന്‍ മെസിക്കു കഴിഞ്ഞിട്ടില്ല. 2014ല്‍ കറ്റാലന്‍ പട 4-3ന് ജയിച്ച മത്സരത്തിലാണ് മെസി റയലിനെതിരേ അവസാനമായി ഗോളടിക്കുന്നത്. അന്ന് മെസിയുടെ ഹാട്രിക്കാണ് ബാഴ്സയെ ജയിപ്പിച്ചത്. 33 കളികളില്‍ നിന്ന് 21 ഗോളടിച്ച മെസി തന്നെയാണ് എല്‍ക്ലാസിക്കോയിലെ ടോപ് സ്കോററും. എന്നാല്‍ ആ പഴയ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ മാത്രമേ ബാഴ്സലോണയില്‍ അവശേഷിക്കുന്നുള്ളുവെന്ന് സമീപകാലത്തെ കളി കണ്ടവരെല്ലാം പറയും. റയലിന്റെ ഭാഗത്താവട്ടെ കളത്തില്‍ ഇറക്കുന്നവരെല്ലാം ഗോളടിക്കുന്ന അവസ്ഥയാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ഗാരത് ബെയ്ൽ എന്നീ വന്‍ തോക്കുകള്‍ക്ക് വിശ്രമമനുവദിക്കുമ്പോള് മാത്രം മുഴുവന്‍ സമയം കളത്തിലിറങ്ങാറുള്ള ഇസ്കോ, ആല്‍വാരോ മൊറാട്ട, ഹാമിഷ് റോഡ്രിഗസ് തുടങ്ങിയവര്‍ കിട്ടിയ അവസരത്തില്‍ ഗോളടിച്ചു കൂട്ടുന്നു. ബാഴ്സയുടെ ആവനാഴിയില്‍ ഇത്തരം രഹസ്യായുധങ്ങളൊന്നും അവശേഷിക്കുന്നില്ലതാനും. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന അവസ്ഥയാണ്. ദുര്‍ബലമായ പ്രതിരോധമാണ് ബാഴ്സയുടെ മറ്റൊരു തലവേദന. പിഎസ്ജിയ്ക്കെതിരേയും യുവന്റസിനെതിരേയും കണ്ടത് അതാണ്. ന്യൂകാമ്പില്‍ നടന്ന സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ബാഴ്സയെ സെര്‍ജിയോ റാമോസ് 90-ാം മിനിറ്റില്‍ നേടിയ ഗോളില്‍ റയല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. റാമോസിന്റെ ഹെഡര്‍ ബാഴ്സയുടെ പ്രതിരോധപ്പിഴവില്‍ നിന്നു പിറന്നതായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഈ എല്‍ക്ലാസിക്കോയില്‍ ബാഴ്സയേക്കാള്‍ മുന്‍തൂക്കം റയലിനാണെന്ന് നിസംശയം പറയാം. നെയ്മറുടെ വിലക്ക് സംബന്ധിച്ച് ബാഴഅസയുടെ വാദം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തള്ളിയതിനെതിരേ അധികൃതർ കായികതർക്കപരിഹാര കോടതിയെ സമീപിച്ചിരിക്കു കയാണ്. നെയ്മർ കളിക്കുമെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ സൂ ചിപ്പിക്കുന്നത്. കോടതി വിധി വന്ന ശേഷം മതി
കളിക്കാതിരിക്കുന്നത് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എംഎസ്എന്‍ ത്രയം ഒന്നിച്ചിറങ്ങിയിട്ടു കൂടി യുവന്റസിനെതിരേ ഗോളടിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തില്‍ ബാഴ്സയുടെ മുന്നേറ്റനിര എല്‍ക്ലാസിക്കോയില്‍ എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം. പ്രതാപകാലത്തേക്ക് മടങ്ങിപ്പോകണമെങ്കിലും ലാലിഗാ കിരീടത്തില്‍ പ്രതീക്ഷ വയ്ക്കണമെങ്കിലും ബാഴ്സയ്ക്ക് വിജയം അനിവാര്യമാണ്.
റയലിനാവട്ടെ ഒരു സമനില പോലും ജയത്തിനു തുല്യമാണ്താനും. എന്തായാലും സാന്തിയാഗോ ബെര്ണാബ്യൂവില് ഇറങ്ങുമ്പോള്‍ റയലിനേക്കാള്‍ ചങ്കിടിക്കുന്നത് ബാഴ്സ താരങ്ങൾക്കാവും.
മറുവശത്ത് റയല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്പാനിഷ് ലാലിഗയില്‍ ബാഴ്സയേക്കാള്‍ മൂന്നു പോയിന്റ് മുന്നിലാണെന്നുള്ളതും ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ എന്നതും റയലിന് ധൈര്യം പകരുന്നു. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്തിയതും സിദാന്റെ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നു. കളിവച്ചു നോക്കിയാല്‍ അത്ര മികച്ച പ്രകടനമൊന്നുമല്ല റയലിന്റേതെങ്കിലും ബാഴ്സയേക്കാള്‍ ഭേദമാണ്. ലാലിഗയില്‍ സ്പോർട്ടിംഗ് ഗിജോണിനെതിരേ നടന്ന മത്സരത്തിന്റെ 90-ാം മിനിറ്റില്‍ ഇസ്കോ നേടിയ ഗോളാണ് റയലിനെ ജയിപ്പിച്ചത്. 59-ാം മിനിറ്റ് വരെ റയല്‍ പിന്നിലായിരുന്നുവെന്നുള്ളതും കണക്കിലെടുക്കണം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനെതിരായ മത്സരം വിജയിച്ചതില്‍ റഫറിയുടെ തീരുമാനങ്ങളും നിര്‍ണായകമായി. എന്നിരുന്നാലും ശക്തമായ റിസര്‍വ് ബഞ്ച് റയലിന്റെ കരുത്താണ്. ബാഴ്സയുടെ ദൗര്‍ബല്യവും ഇതുതന്നെയാണ്.
എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതാരമായ ലയണല്‍ മെസി ഒരു പക്ഷെ തന്റെ കരിയറിലെ ഏറ്റവും ദുര്‍ഘടമായ എല്‍ ക്ലാസിക്കോയ്ക്കാവും ഇന്നിറങ്ങുക. റയലിനെതിരേ കഴിഞ്ഞ ആറുകളികളിലും ഗോളടിക്കാന്‍ മെസിക്കു കഴിഞ്ഞിട്ടില്ല. 2014ല്‍ കറ്റാലന്‍ പട 4-3ന് ജയിച്ച മത്സരത്തിലാണ് മെസി റയലിനെതിരേ അവസാനമായി ഗോളടിക്കുന്നത്. അന്ന് മെസിയുടെ ഹാട്രിക്കാണ് ബാഴ്സയെ ജയിപ്പിച്ചത്. 33 കളികളില്‍ നിന്ന് 21 ഗോളടിച്ച മെസി തന്നെയാണ് എല്‍ക്ലാസിക്കോയിലെ ടോപ് സ്കോററും. എന്നാല്‍ ആ പഴയ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ മാത്രമേ ബാഴ്സലോണയില്‍ അവശേഷിക്കുന്നുള്ളുവെന്ന് സമീപകാലത്തെ കളി കണ്ടവരെല്ലാം പറയും. റയലിന്റെ ഭാഗത്താവട്ടെ കളത്തില്‍ ഇറക്കുന്നവരെല്ലാം ഗോളടിക്കുന്ന അവസ്ഥയാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ഗാരത് ബെയ്ൽ എന്നീ വന്‍ തോക്കുകള്‍ക്ക് വിശ്രമമനുവദിക്കുമ്പോള് മാത്രം മുഴുവന്‍ സമയം കളത്തിലിറങ്ങാറുള്ള ഇസ്കോ, ആല്‍വാരോ മൊറാട്ട, ഹാമിഷ് റോഡ്രിഗസ് തുടങ്ങിയവര്‍ കിട്ടിയ അവസരത്തില്‍ ഗോളടിച്ചു കൂട്ടുന്നു. ബാഴ്സയുടെ ആവനാഴിയില്‍ ഇത്തരം രഹസ്യായുധങ്ങളൊന്നും അവശേഷിക്കുന്നില്ലതാനും. ഉള്ളതു കൊണ്ട് ഓണം പോലെ എന്ന അവസ്ഥയാണ്. ദുര്‍ബലമായ പ്രതിരോധമാണ് ബാഴ്സയുടെ മറ്റൊരു തലവേദന. പിഎസ്ജിയ്ക്കെതിരേയും യുവന്റസിനെതിരേയും കണ്ടത് അതാണ്. ന്യൂകാമ്പില്‍ നടന്ന സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ബാഴ്സയെ സെര്‍ജിയോ റാമോസ് 90-ാം മിനിറ്റില്‍ നേടിയ ഗോളില്‍ റയല്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. റാമോസിന്റെ ഹെഡര്‍ ബാഴ്സയുടെ പ്രതിരോധപ്പിഴവില്‍ നിന്നു പിറന്നതായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഈ എല്‍ക്ലാസിക്കോയില്‍ ബാഴ്സയേക്കാള്‍ മുന്‍തൂക്കം റയലിനാണെന്ന് നിസംശയം പറയാം. നെയ്മറുടെ വിലക്ക് സംബന്ധിച്ച് ബാഴഅസയുടെ വാദം സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തള്ളിയതിനെതിരേ അധികൃതർ കായികതർക്കപരിഹാര കോടതിയെ സമീപിച്ചിരിക്കു കയാണ്. നെയ്മർ കളിക്കുമെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ സൂ ചിപ്പിക്കുന്നത്. കോടതി വിധി വന്ന ശേഷം മതി
കളിക്കാതിരിക്കുന്നത് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എംഎസ്എന്‍ ത്രയം ഒന്നിച്ചിറങ്ങിയിട്ടു കൂടി യുവന്റസിനെതിരേ ഗോളടിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തില്‍ ബാഴ്സയുടെ മുന്നേറ്റനിര എല്‍ക്ലാസിക്കോയില്‍ എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം. പ്രതാപകാലത്തേക്ക് മടങ്ങിപ്പോകണമെങ്കിലും ലാലിഗാ കിരീടത്തില്‍ പ്രതീക്ഷ വയ്ക്കണമെങ്കിലും ബാഴ്സയ്ക്ക് വിജയം അനിവാര്യമാണ്.
റയലിനാവട്ടെ ഒരു സമനില പോലും ജയത്തിനു തുല്യമാണ്താനും. എന്തായാലും സാന്തിയാഗോ ബെര്ണാബ്യൂവില് ഇറങ്ങുമ്പോള്‍ റയലിനേക്കാള്‍ ചങ്കിടിക്കുന്നത് ബാഴ്സ താരങ്ങൾക്കാവും.