തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നല്കിയില്ലെങ്കിൽ കേന്ദ്ര കായിക മന്ത്രാലയം കേരളത്തിന് അനുവദിച്ച ഫുട്ബോൾ അക്കാഡമി നഷ്ടമാകും.
രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട നാലു ഫുട്ബോൾ അക്കാഡമികളിൽ ഒന്നാണു കേരളത്തിൽ സ്ഥാപിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിൽനിന്ന് ഉറപ്പ് ലഭിച്ചു രണ്ടു വർഷം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുത്തു നല്കാനായിട്ടില്ല.
17 വയസു വരെയുള്ള ഫുട്ബോൾ താരങ്ങൾക്ക് ആധുനിക പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരും ഫിഫയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നാലു ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കാൻ അംഗീകാരം നല്കിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ( സായ്) യുടെ കീഴിലാണ് ഈ അക്കാഡമികൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട്ട് അക്കാഡമി സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം. കാലിക്കറ്റ് സർവകലാശാല കാന്പസിൽ ഇതിനായുള്ള ഭൂമി കണ്ടെത്താമെന്ന പ്രതീക്ഷയുമായിരുന്നു അധികൃതർക്ക്.
എന്നാൽ, സർവകലാശാലയുടെ ഭൂമി മറ്റാവശ്യങ്ങൾക്ക് വിട്ടു നല്കേണ്ടതില്ലെന്ന തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ടതോടെ ഫുട്ബോൾ അക്കാഡമിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കോൽക്കത്ത, ഗോഹട്ടി, ഭോപ്പാൽ എന്നിവിടങ്ങളിൽ അക്കാഡമിയുടെ പ്രവർത്തനം പ്രാരംഭ ഘട്ടത്തിൽ എത്തിയപ്പോഴും ഇവിടെ സ്ഥലം ഏറ്റെടുപ്പ് പോലും നടത്തിയിട്ടില്ല. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് സായ് ഡയറക്ടർ ജനറൽ ആയി പ്രവർത്തിച്ച കാലഘട്ടത്തിൽ ഏറെ പരിശ്രമത്തിന്റെ ഭാഗമായാണു ഫു്ടബോൾ അക്കാഡമി കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്രത്തിൽനിന്ന് ഉറപ്പു വാങ്ങിയത്.
ഫുട്ബോൾ പ്രേമികൾ ഏറെയുള്ള കോഴിക്കോട്ട് 100 കോടിയോളം രൂപ ചെലവിലുള്ള അക്കാഡമി നിർമിക്കാൻ കഴിഞ്ഞാൽ പുത്തൻ കായികതാരങ്ങൾക്ക് അത് ഏറെ ഗുണകരമാകും. അക്കാഡമിയിൽ താമസിപ്പിച്ചു കായികതാരങ്ങൾക്കു പരിശീലനം ലഭ്യമാക്കുന്നതാണു ലക്ഷ്യമിടുന്നത്. മൾട്ടി സ്പെഷാലിറ്റി ജിം, നീന്തൽക്കുളം ഉൾപ്പെടെയുള്ളവയും ഈ അക്കാഡമിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. അക്കാഡമിയുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണം പൂർണമായും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.
ഭൂമി ലഭ്യമാക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു സായ് കായികമന്ത്രി ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുകഴിഞ്ഞു. വേഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു ഭൂമി ഏറ്റെടുത്തു നല്കിയില്ലെങ്കിൽ ഫുട്ബോൾ അക്കാഡമി കേരളത്തിനു നഷ്ടമാകും.
തോമസ് വർഗീസ്
രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട നാലു ഫുട്ബോൾ അക്കാഡമികളിൽ ഒന്നാണു കേരളത്തിൽ സ്ഥാപിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നത്. എന്നാൽ, കേന്ദ്രത്തിൽനിന്ന് ഉറപ്പ് ലഭിച്ചു രണ്ടു വർഷം പിന്നിട്ടിട്ടും ഭൂമി ഏറ്റെടുത്തു നല്കാനായിട്ടില്ല.
17 വയസു വരെയുള്ള ഫുട്ബോൾ താരങ്ങൾക്ക് ആധുനിക പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരും ഫിഫയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നാലു ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കാൻ അംഗീകാരം നല്കിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ( സായ്) യുടെ കീഴിലാണ് ഈ അക്കാഡമികൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട്ട് അക്കാഡമി സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനം. കാലിക്കറ്റ് സർവകലാശാല കാന്പസിൽ ഇതിനായുള്ള ഭൂമി കണ്ടെത്താമെന്ന പ്രതീക്ഷയുമായിരുന്നു അധികൃതർക്ക്.
എന്നാൽ, സർവകലാശാലയുടെ ഭൂമി മറ്റാവശ്യങ്ങൾക്ക് വിട്ടു നല്കേണ്ടതില്ലെന്ന തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് കൈക്കൊണ്ടതോടെ ഫുട്ബോൾ അക്കാഡമിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കോൽക്കത്ത, ഗോഹട്ടി, ഭോപ്പാൽ എന്നിവിടങ്ങളിൽ അക്കാഡമിയുടെ പ്രവർത്തനം പ്രാരംഭ ഘട്ടത്തിൽ എത്തിയപ്പോഴും ഇവിടെ സ്ഥലം ഏറ്റെടുപ്പ് പോലും നടത്തിയിട്ടില്ല. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് സായ് ഡയറക്ടർ ജനറൽ ആയി പ്രവർത്തിച്ച കാലഘട്ടത്തിൽ ഏറെ പരിശ്രമത്തിന്റെ ഭാഗമായാണു ഫു്ടബോൾ അക്കാഡമി കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്രത്തിൽനിന്ന് ഉറപ്പു വാങ്ങിയത്.
ഫുട്ബോൾ പ്രേമികൾ ഏറെയുള്ള കോഴിക്കോട്ട് 100 കോടിയോളം രൂപ ചെലവിലുള്ള അക്കാഡമി നിർമിക്കാൻ കഴിഞ്ഞാൽ പുത്തൻ കായികതാരങ്ങൾക്ക് അത് ഏറെ ഗുണകരമാകും. അക്കാഡമിയിൽ താമസിപ്പിച്ചു കായികതാരങ്ങൾക്കു പരിശീലനം ലഭ്യമാക്കുന്നതാണു ലക്ഷ്യമിടുന്നത്. മൾട്ടി സ്പെഷാലിറ്റി ജിം, നീന്തൽക്കുളം ഉൾപ്പെടെയുള്ളവയും ഈ അക്കാഡമിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്. അക്കാഡമിയുടെ പ്രവർത്തനങ്ങളുടെ നിയന്ത്രണം പൂർണമായും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.
ഭൂമി ലഭ്യമാക്കാൻ സർക്കാരിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു സായ് കായികമന്ത്രി ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ടുകഴിഞ്ഞു. വേഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു ഭൂമി ഏറ്റെടുത്തു നല്കിയില്ലെങ്കിൽ ഫുട്ബോൾ അക്കാഡമി കേരളത്തിനു നഷ്ടമാകും.
തോമസ് വർഗീസ്