ബാഴ്സലോണ: യുവന്റസിനെതിരേ ലയണൽ മെസി മുഖം തല്ലി വീണപ്പോൾ അത് ബാഴ്സയുടെയും വീഴ്ച യായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തത് ബാഴ്സലോണ ചാന്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസിനെ തോല്‍പ്പിക്കുമോ എന്നാണ്. ടൂറിനില്‍ യുവന്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പാദത്തില്‍ യുവന്റസ് 3-0ന് ജയിച്ചിരുന്നു. അതിനുശേഷമുള്ള ദിവസങ്ങളില്‍ ബാഴ്സലോണ ജയിക്കുമോ എന്നാണ്.
പലരും പറഞ്ഞത് അങ്ങനെ ജയിക്കാന്‍ നിലവില്‍ കഴിയുന്ന ഏക ടീം ബാഴ്സലോണയെന്നാണ്. കാരണം പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ പാരി സാന്‍ ഷെര്മയിനോട് 4-0ന് തോറ്റശേഷം രണ്ടാം പാദത്തില്‍ 6-1ന്റെ ചരിത്രജയം നേടിയവരാണ് അതുകൊണ്ട് അതു പോലൊരു തിരിച്ചുവരവാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത്ര അദ്ഭുതമൊന്നും ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദത്തില്‍ സംഭവിച്ചില്ല. യുവന്റസ് ഗോളടിച്ചില്ല, ബാഴ്സലോണയെ ഗോളടിക്കാന്‍ അനുവദിച്ചുമില്ല. മത്സരം ഗോള്‍രഹിതമായി കലാശിച്ചു. ന്യൂകാമ്പില്‍ മറ്റൊരു വന്‍ ജയം പ്രതീക്ഷിച്ച ആതിഥേയരുടെ സെമി ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു.
പിഎസ്ജിയുടേതുപോലെ വന്‍ ആക്രമണത്തില്‍ ഉലയുന്ന പ്രതിരോധമായിരുന്നില്ല യുവന്റസിന്റേത്. സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച ബാഴ്സയെ ഗോളടിക്കാന്‍ അനുവദിക്കാതെ യുവന്റസ് ശക്തമായ പ്രതിരോധ കോട്ട കെട്ടി തടഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമാണ് . ജിയോര്‍ജിയോ കെള്ളിനി, ലിയനാര്‍ഡോ ബൗനിച്ചി, അലക്സ് സാന്‍ഡ്രോ, ഡാനി ആല്‍വ്സ് എന്നിവരാണ് അവിടം സൂക്ഷിക്കുന്നത്. ഇതു കടന്നു വന്ന പന്തുകളെ ജിയാന്‍ലൂജി ബഫണും തടഞ്ഞു. ഇതോടെ ബാഴ്സലോണയുടെ മാരകമായ ലയണല്‍ മെസി, ലൂയി സുവാരസ്, നെയ്മര്‍ ആക്രമണനിരയ്ക്കു ഗോള്‍ നേടാനുമായില്ല.
യുവന്റസിന്റെ ബലവത്തായ പ്രതിരോധം ബാഴ്സലോണ ആക്രമണനിരയെ പിടിച്ചു നിര്‍ത്തി. ഒപ്പം ആതിഥേയരുടെ മുന്നേറ്റക്കാരുടെ കൃത്യതയില്ലായ്മയും ചേര്‍ന്നതോടെ ഒരിക്കല്‍ക്കൂടി ബാഴ്സലോണയില്‍നിന്ന് അദ്ഭുതം പ്രതീക്ഷിച്ച ക്ലബ് ആരാധകര്‍ നിരാശരായി. ആള്‍കൂട്ടം ഗോളടിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് രണ്ടാം പാദം ബാഴ്സലോണയിലെ ന്യൂകാമ്പിലാണെന്ന് മുന്നറിയിപ്പ് നല്കിയവരോട് ബഫണ് പറഞ്ഞിരുന്നു. ബാഴ്സലോണയുടെ ന്യൂകാമ്പ് വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് തീര്‍ക്കുന്നത്. എനിക്കുറപ്പുണ്ട് ഞങ്ങള്‍ ആദ്യ ഗോള്‍ നേടിക്കഴിഞ്ഞാല്‍ നൂ കാമ്പ് രണ്ടാം ഗോള്‍ നേടും അതിനൊപ്പം മൂന്നാം ഗോളും വരും എന്ന് ബാഴ്സ പരിശീലകന് ലൂയി എന്റിക്കെ
രണ്ടാം പാദത്തിനു മുമ്പ് പുറഞ്ഞിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല, മുന്നേറ്റക്കാരെയും ന്യൂകാമ്പിനെയും യുവന്റസ് അടക്കി നിര്‍ത്തി.ആദ്യ പകുതിയില്‍ യുവന്റസിന്റെ ലീഡ് കുറയ്ക്കാനായി ബാഴ്സലോണ ശ്രമിച്ചു. ഇതിലൂടെ യുവന്റസ് കൗണ്ടര്‍ അറ്റാക്ക് നടത്താനുള്ള അവസരം ഒരുങ്ങി. ഗോണ്‍സാലോ ഹിഗ്വെയ്ന്റെ അടി ക്രോസ് ബാറിനു മുകളിലൂടെയും യുവാന്‍ ക്വാഡ്രാഡോയുടെ തലയ്ക്കു മുകളിലൂടെയുള്ള അടിയും വളരെ ഉയരത്തിലൂടെ പുറത്തായി.
19-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ ബാഴ്സലോണയെ മുന്നിലെത്തിക്കുമെന്നു തോന്നിച്ചു. എന്നാല്‍ ആല്‍ബയ്ക്കു മെസിയെ ബോക്സിനുള്ളില്‍ കണ്ടെത്താനായില്ല. ഇതിനുശേഷം മെസിയുടെ കാലില്‍ പന്തെത്തിയപ്പോള്‍ ന്യൂകാമ്പ് ഒന്നടങ്കം ഗോള്‍ പ്രതീക്ഷിച്ചു. മെസിയുടെ അടി പക്ഷേ പോസ്റ്റിനു വെളിയിലായിരുന്നു. 20 മിനിറ്റിലെത്തും മുമ്പ് ആല്‍ബ വീണ്ടും നെയ്മര്‍ക്കു ഗോളടിക്കാന്‍ അവസരം ഒരുക്കി. എന്നാല്‍ നെയ്മറുടെ കൃത്യതയില്ലാത്ത അടിയും വെളിയിലേക്കായിരുന്നു.
മെസിയെയും നെയ്മറെയും ശാരീരികമായും യുവന്റസ് പൂട്ടി. ഇതിനെതിരേ ബാഴ്സലോണ ഡച്ച് റഫറി ബോയന്‍ ക്യുപേഴ്സിനെ സമീപിച്ചു. മെസിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിടുകയും നെയ്മറെ ബോക്സിനുള്ളില്‍വച്ച് ബ്ലോക്ക് ചെയ്തു വീഴ്ത്തുകയും ചെയ്തു. എന്നാല്‍ റഫറി ഇതൊന്നും ഗൗനിച്ചതേയില്ല.
രണ്ടാം പകുതിയില്‍ മെസി രണ്ടു തവണ ലോംഗ് ഷോട്ട് പരീക്ഷിച്ചു. ഒന്ന് ബഫണ് പോസ്റ്റിനു ചേര്‍ന്ന് രക്ഷിച്ചു. അടുത്തത് പുറത്തേയ്ക്കു പോകുകയും ചെയ്തു.
യുവന്റസിനു ലഭിച്ച അവസരം ക്വാഡ്രാഡോ പുറത്തേയ്ക്കടിച്ചു കളഞ്ഞു. മെസിയുടെ അടുത്ത ശ്രമം ഫലം കണ്ടുമില്ല. മിറാലെം പ്യാനിക്ക് ബാഴ്സ വലയിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഗോള്‍കീപ്പര്‍ ആന്‍ഡ്രെ ടേര് സ്റ്റേഗന് ബുദ്ധിമുട്ടി തട്ടിത്തെറിപ്പിച്ചു. ബോക്സിനരുകില് വച്ച് സുവാരസ് കെള്ളിനി വരുത്തിയ ഫൗളില്‍ ഫ്രീകിക്ക് നേടിയെടുത്തു. മെസിയുടെ കിക്ക് വലയ്ക്കു മുകളിലൂടെ പറന്നുപോയി. ഒരു കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് മെസി വലയിലേക്കു തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല.
സുവാരസിനെ ഫൗള്‍ ചെയ്തതിനു ഹിഗ്വെയ്ന് മഞ്ഞക്കാര്‍ഡ്. ഇതേത്തുടര്‍ന്ന് അര്‍ജന്റൈന്‍ താരത്തിനു ആദ്യ പാദ സെമി നഷ്ടമാകും. സെര്‍ജിയോ റോബര്‍ട്ടോ മികച്ചൊരു ഷോട്ട് ബോക്സില്‍നിന്നു നല്ലൊരു ഷോട്ട് വലയുടെ മൂല ലക്ഷ്യമാക്കി പായിച്ചെങ്കിലും കൃത്യത പോരായിരുന്നു. അവസാന നിമിഷങ്ങളില്‍ ബാഴ്സലോണ തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടിയെടുത്തു എന്നാല്‍ ഒരെണ്ണത്തിനു പോലും സന്തോഷം നല്‍കാനായില്ല. ആകെ 13 കോര്‍ണറാണ് ബാഴ്സയ്ക്കു ലഭിച്ചത്. ലഭിച്ച കോര്‍ണറുകളില്‍ ഒരെണ്ണം മാത്രമേ വലയിലേക്കു തൊടുക്കാനായുള്ളൂ.
മികച്ച പ്രതിരോധമുള്ള യുവന്റസിന്റെ വലയിലേക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗോള്‍ വീണിട്ട് 531 മിനിറ്റായി. നവംബര്‍ 22 ഗ്രൂപ്പ് ഘട്ടത്തില്‍ സെവിയ്യയാണ് അവസാനമായി അവരുടെ വല കുലുക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ ഏഴാമത്തെ സെമി പ്രവേശനമാണ്. ഇറ്റാലിയന്‍ ക്ലബ്ബുകളില്‍ ഏറ്റവും കൂടുതല്‍ സെമിയിലെത്തിയതും യുവന്റസാണ്.
മോണക്കോ സെമിയില്‍
മോണക്കോ: കെയ്ലിന് എംബാപെ ചരിത്രം കുറിച്ച കളിയില്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മോണക്കോ 3-1ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. അഗ്രഗേറ്റില്‍ മോണക്കോയ്ക്ക് 6-3ന്റെ ജയം. സ്വന്തം സ്റ്റേഡ് ലൂയി രണ്ട്ില് നട ന്ന മത്സരത്തില്‍ മംബാപെയ്ക്കു പുറമേ റഡമേല്‍ ഫാല്‍ക്കാവോ, വലേര്‍ ജെര്മയിന് എന്നിവരാണ് ഗോള്‍ നേടിയത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ലിയനാര്‍ഡോ ജാര്‍ഡിമിന്റെ ടീം ഗംഭീരമായി അവസാന നാലിലെത്തുകയും ചെയ്തു. 2004നുശേഷമാണ് മോണക്കോ സെമി ഫൈനലിലെത്തുന്നത്. അന്ന് നടന്ന ഫൈനലില്‍ പോര്‍ട്ടോയോട് പരാജയപ്പെട്ടു.
മോണക്കോയുടെ കൗമാരവിസ്മയം എംബാപെ മൂന്നു മിനിറ്റായപ്പോഴേ സന്ദര്‍ശകരുടെ വല കുലുക്കി. ബെഞ്ചമിന്‍ മെന്‍ഡി മധ്യഭാഗത്തുനിന്നു നടത്തിയ കുതിപ്പിനൊടുവില്‍ കരുത്തുറ്റ ഒരു ഇടംകാലന്‍ അടി വലയിലേക്കു തൊടുത്തു. ഗോള്‍കീപ്പര്‍ റോമന്‍ ബുര്ക്കിക്കു പന്ത് കൈയിലൊതുക്കാനായില്ല. പന്തു വീണത് എംബാപെയുടെ മുന്നില്‍ ക്ലോസ് റേഞ്ചില്‍നിന്നും 18 കാരന് നിറയൊഴിച്ചു.
മോണക്കോയ്ക്കുവേണ്ടി 16 കളിയില്‍ എംബാപെ നേടുന്ന 16-ാമത്തെ ഗോളായിരുന്നു. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെ അഞ്ചാമത്തെയും. റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒപ്പമുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തില്‍ ആദ്യത്തെ നാലു നോക്കൗട്ട് മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായി എംബാപെ. 17-ാം മിനിറ്റില്‍ ബൊറൂസിയയുടെ തിരിച്ചുവരാനുള്ള ശ്രമങ്ങളെല്ലാം തകര്‍ത്തു. ബൊറൂസിയ പ്രതിരോധം മത്യാസ് ഗിന്ററുടെ മുന്നില്‍ സ്ഥലം കണ്ടെത്തിയ ഫാല്‍ക്കോവ തോമസ് ലെമറുടെ ക്രോസിനെ ഡൈവിംഗ് ഹെഡറിലൂടെ വലകുലുക്കി.
ഇടവേളയ്ക്കുശേഷം തിരിച്ചെത്തി മൂന്നു മിനിറ്റ് കഴിഞ്ഞ് മാര്‍ക്കോ റൂസ് ഒരു ഗോള്‍ തിരിച്ചടിച്ചു. വലതു വശത്തുകൂടി ഉസ്മെന് ഡെംബെലെ നടത്തിയ മികച്ചൊരു കുതിപ്പിനൊടുവില്‍ റൂസിനു പാസ് നല്കി. ജര്‍മന്‍ ദേശീയതാരത്തിന്റെ ഫസ്റ്റ് ടച്ച് വലയുടെ വലതു മൂലയില്‍ തറച്ചു. 81-ാം മിനിറ്റില്‍ ജെര്മയിനും വലകുലുക്കിയതോടെ ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷകള്‍ തീര്‍ന്നു. ലെമറുടെ ക്രോസില്‍നിന്ന് ജെര്മയിന് ഗോള്‍ നേടി.
പലരും പറഞ്ഞത് അങ്ങനെ ജയിക്കാന്‍ നിലവില്‍ കഴിയുന്ന ഏക ടീം ബാഴ്സലോണയെന്നാണ്. കാരണം പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ പാരി സാന്‍ ഷെര്മയിനോട് 4-0ന് തോറ്റശേഷം രണ്ടാം പാദത്തില്‍ 6-1ന്റെ ചരിത്രജയം നേടിയവരാണ് അതുകൊണ്ട് അതു പോലൊരു തിരിച്ചുവരവാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത്ര അദ്ഭുതമൊന്നും ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദത്തില്‍ സംഭവിച്ചില്ല. യുവന്റസ് ഗോളടിച്ചില്ല, ബാഴ്സലോണയെ ഗോളടിക്കാന്‍ അനുവദിച്ചുമില്ല. മത്സരം ഗോള്‍രഹിതമായി കലാശിച്ചു. ന്യൂകാമ്പില്‍ മറ്റൊരു വന്‍ ജയം പ്രതീക്ഷിച്ച ആതിഥേയരുടെ സെമി ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞു.
പിഎസ്ജിയുടേതുപോലെ വന്‍ ആക്രമണത്തില്‍ ഉലയുന്ന പ്രതിരോധമായിരുന്നില്ല യുവന്റസിന്റേത്. സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച ബാഴ്സയെ ഗോളടിക്കാന്‍ അനുവദിക്കാതെ യുവന്റസ് ശക്തമായ പ്രതിരോധ കോട്ട കെട്ടി തടഞ്ഞു. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമാണ് . ജിയോര്‍ജിയോ കെള്ളിനി, ലിയനാര്‍ഡോ ബൗനിച്ചി, അലക്സ് സാന്‍ഡ്രോ, ഡാനി ആല്‍വ്സ് എന്നിവരാണ് അവിടം സൂക്ഷിക്കുന്നത്. ഇതു കടന്നു വന്ന പന്തുകളെ ജിയാന്‍ലൂജി ബഫണും തടഞ്ഞു. ഇതോടെ ബാഴ്സലോണയുടെ മാരകമായ ലയണല്‍ മെസി, ലൂയി സുവാരസ്, നെയ്മര്‍ ആക്രമണനിരയ്ക്കു ഗോള്‍ നേടാനുമായില്ല.
യുവന്റസിന്റെ ബലവത്തായ പ്രതിരോധം ബാഴ്സലോണ ആക്രമണനിരയെ പിടിച്ചു നിര്‍ത്തി. ഒപ്പം ആതിഥേയരുടെ മുന്നേറ്റക്കാരുടെ കൃത്യതയില്ലായ്മയും ചേര്‍ന്നതോടെ ഒരിക്കല്‍ക്കൂടി ബാഴ്സലോണയില്‍നിന്ന് അദ്ഭുതം പ്രതീക്ഷിച്ച ക്ലബ് ആരാധകര്‍ നിരാശരായി. ആള്‍കൂട്ടം ഗോളടിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് രണ്ടാം പാദം ബാഴ്സലോണയിലെ ന്യൂകാമ്പിലാണെന്ന് മുന്നറിയിപ്പ് നല്കിയവരോട് ബഫണ് പറഞ്ഞിരുന്നു. ബാഴ്സലോണയുടെ ന്യൂകാമ്പ് വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് തീര്‍ക്കുന്നത്. എനിക്കുറപ്പുണ്ട് ഞങ്ങള്‍ ആദ്യ ഗോള്‍ നേടിക്കഴിഞ്ഞാല്‍ നൂ കാമ്പ് രണ്ടാം ഗോള്‍ നേടും അതിനൊപ്പം മൂന്നാം ഗോളും വരും എന്ന് ബാഴ്സ പരിശീലകന് ലൂയി എന്റിക്കെ
രണ്ടാം പാദത്തിനു മുമ്പ് പുറഞ്ഞിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല, മുന്നേറ്റക്കാരെയും ന്യൂകാമ്പിനെയും യുവന്റസ് അടക്കി നിര്‍ത്തി.ആദ്യ പകുതിയില്‍ യുവന്റസിന്റെ ലീഡ് കുറയ്ക്കാനായി ബാഴ്സലോണ ശ്രമിച്ചു. ഇതിലൂടെ യുവന്റസ് കൗണ്ടര്‍ അറ്റാക്ക് നടത്താനുള്ള അവസരം ഒരുങ്ങി. ഗോണ്‍സാലോ ഹിഗ്വെയ്ന്റെ അടി ക്രോസ് ബാറിനു മുകളിലൂടെയും യുവാന്‍ ക്വാഡ്രാഡോയുടെ തലയ്ക്കു മുകളിലൂടെയുള്ള അടിയും വളരെ ഉയരത്തിലൂടെ പുറത്തായി.
19-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ ബാഴ്സലോണയെ മുന്നിലെത്തിക്കുമെന്നു തോന്നിച്ചു. എന്നാല്‍ ആല്‍ബയ്ക്കു മെസിയെ ബോക്സിനുള്ളില്‍ കണ്ടെത്താനായില്ല. ഇതിനുശേഷം മെസിയുടെ കാലില്‍ പന്തെത്തിയപ്പോള്‍ ന്യൂകാമ്പ് ഒന്നടങ്കം ഗോള്‍ പ്രതീക്ഷിച്ചു. മെസിയുടെ അടി പക്ഷേ പോസ്റ്റിനു വെളിയിലായിരുന്നു. 20 മിനിറ്റിലെത്തും മുമ്പ് ആല്‍ബ വീണ്ടും നെയ്മര്‍ക്കു ഗോളടിക്കാന്‍ അവസരം ഒരുക്കി. എന്നാല്‍ നെയ്മറുടെ കൃത്യതയില്ലാത്ത അടിയും വെളിയിലേക്കായിരുന്നു.
മെസിയെയും നെയ്മറെയും ശാരീരികമായും യുവന്റസ് പൂട്ടി. ഇതിനെതിരേ ബാഴ്സലോണ ഡച്ച് റഫറി ബോയന്‍ ക്യുപേഴ്സിനെ സമീപിച്ചു. മെസിയുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിടുകയും നെയ്മറെ ബോക്സിനുള്ളില്‍വച്ച് ബ്ലോക്ക് ചെയ്തു വീഴ്ത്തുകയും ചെയ്തു. എന്നാല്‍ റഫറി ഇതൊന്നും ഗൗനിച്ചതേയില്ല.
രണ്ടാം പകുതിയില്‍ മെസി രണ്ടു തവണ ലോംഗ് ഷോട്ട് പരീക്ഷിച്ചു. ഒന്ന് ബഫണ് പോസ്റ്റിനു ചേര്‍ന്ന് രക്ഷിച്ചു. അടുത്തത് പുറത്തേയ്ക്കു പോകുകയും ചെയ്തു.
യുവന്റസിനു ലഭിച്ച അവസരം ക്വാഡ്രാഡോ പുറത്തേയ്ക്കടിച്ചു കളഞ്ഞു. മെസിയുടെ അടുത്ത ശ്രമം ഫലം കണ്ടുമില്ല. മിറാലെം പ്യാനിക്ക് ബാഴ്സ വലയിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ഗോള്‍കീപ്പര്‍ ആന്‍ഡ്രെ ടേര് സ്റ്റേഗന് ബുദ്ധിമുട്ടി തട്ടിത്തെറിപ്പിച്ചു. ബോക്സിനരുകില് വച്ച് സുവാരസ് കെള്ളിനി വരുത്തിയ ഫൗളില്‍ ഫ്രീകിക്ക് നേടിയെടുത്തു. മെസിയുടെ കിക്ക് വലയ്ക്കു മുകളിലൂടെ പറന്നുപോയി. ഒരു കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് മെസി വലയിലേക്കു തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല.
സുവാരസിനെ ഫൗള്‍ ചെയ്തതിനു ഹിഗ്വെയ്ന് മഞ്ഞക്കാര്‍ഡ്. ഇതേത്തുടര്‍ന്ന് അര്‍ജന്റൈന്‍ താരത്തിനു ആദ്യ പാദ സെമി നഷ്ടമാകും. സെര്‍ജിയോ റോബര്‍ട്ടോ മികച്ചൊരു ഷോട്ട് ബോക്സില്‍നിന്നു നല്ലൊരു ഷോട്ട് വലയുടെ മൂല ലക്ഷ്യമാക്കി പായിച്ചെങ്കിലും കൃത്യത പോരായിരുന്നു. അവസാന നിമിഷങ്ങളില്‍ ബാഴ്സലോണ തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടിയെടുത്തു എന്നാല്‍ ഒരെണ്ണത്തിനു പോലും സന്തോഷം നല്‍കാനായില്ല. ആകെ 13 കോര്‍ണറാണ് ബാഴ്സയ്ക്കു ലഭിച്ചത്. ലഭിച്ച കോര്‍ണറുകളില്‍ ഒരെണ്ണം മാത്രമേ വലയിലേക്കു തൊടുക്കാനായുള്ളൂ.
മികച്ച പ്രതിരോധമുള്ള യുവന്റസിന്റെ വലയിലേക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഗോള്‍ വീണിട്ട് 531 മിനിറ്റായി. നവംബര്‍ 22 ഗ്രൂപ്പ് ഘട്ടത്തില്‍ സെവിയ്യയാണ് അവസാനമായി അവരുടെ വല കുലുക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ ഏഴാമത്തെ സെമി പ്രവേശനമാണ്. ഇറ്റാലിയന്‍ ക്ലബ്ബുകളില്‍ ഏറ്റവും കൂടുതല്‍ സെമിയിലെത്തിയതും യുവന്റസാണ്.
മോണക്കോ സെമിയില്‍
മോണക്കോ: കെയ്ലിന് എംബാപെ ചരിത്രം കുറിച്ച കളിയില്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മോണക്കോ 3-1ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. അഗ്രഗേറ്റില്‍ മോണക്കോയ്ക്ക് 6-3ന്റെ ജയം. സ്വന്തം സ്റ്റേഡ് ലൂയി രണ്ട്ില് നട ന്ന മത്സരത്തില്‍ മംബാപെയ്ക്കു പുറമേ റഡമേല്‍ ഫാല്‍ക്കാവോ, വലേര്‍ ജെര്മയിന് എന്നിവരാണ് ഗോള്‍ നേടിയത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ലിയനാര്‍ഡോ ജാര്‍ഡിമിന്റെ ടീം ഗംഭീരമായി അവസാന നാലിലെത്തുകയും ചെയ്തു. 2004നുശേഷമാണ് മോണക്കോ സെമി ഫൈനലിലെത്തുന്നത്. അന്ന് നടന്ന ഫൈനലില്‍ പോര്‍ട്ടോയോട് പരാജയപ്പെട്ടു.
മോണക്കോയുടെ കൗമാരവിസ്മയം എംബാപെ മൂന്നു മിനിറ്റായപ്പോഴേ സന്ദര്‍ശകരുടെ വല കുലുക്കി. ബെഞ്ചമിന്‍ മെന്‍ഡി മധ്യഭാഗത്തുനിന്നു നടത്തിയ കുതിപ്പിനൊടുവില്‍ കരുത്തുറ്റ ഒരു ഇടംകാലന്‍ അടി വലയിലേക്കു തൊടുത്തു. ഗോള്‍കീപ്പര്‍ റോമന്‍ ബുര്ക്കിക്കു പന്ത് കൈയിലൊതുക്കാനായില്ല. പന്തു വീണത് എംബാപെയുടെ മുന്നില്‍ ക്ലോസ് റേഞ്ചില്‍നിന്നും 18 കാരന് നിറയൊഴിച്ചു.
മോണക്കോയ്ക്കുവേണ്ടി 16 കളിയില്‍ എംബാപെ നേടുന്ന 16-ാമത്തെ ഗോളായിരുന്നു. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിലെ അഞ്ചാമത്തെയും. റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒപ്പമുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രത്തില്‍ ആദ്യത്തെ നാലു നോക്കൗട്ട് മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായി എംബാപെ. 17-ാം മിനിറ്റില്‍ ബൊറൂസിയയുടെ തിരിച്ചുവരാനുള്ള ശ്രമങ്ങളെല്ലാം തകര്‍ത്തു. ബൊറൂസിയ പ്രതിരോധം മത്യാസ് ഗിന്ററുടെ മുന്നില്‍ സ്ഥലം കണ്ടെത്തിയ ഫാല്‍ക്കോവ തോമസ് ലെമറുടെ ക്രോസിനെ ഡൈവിംഗ് ഹെഡറിലൂടെ വലകുലുക്കി.
ഇടവേളയ്ക്കുശേഷം തിരിച്ചെത്തി മൂന്നു മിനിറ്റ് കഴിഞ്ഞ് മാര്‍ക്കോ റൂസ് ഒരു ഗോള്‍ തിരിച്ചടിച്ചു. വലതു വശത്തുകൂടി ഉസ്മെന് ഡെംബെലെ നടത്തിയ മികച്ചൊരു കുതിപ്പിനൊടുവില്‍ റൂസിനു പാസ് നല്കി. ജര്‍മന്‍ ദേശീയതാരത്തിന്റെ ഫസ്റ്റ് ടച്ച് വലയുടെ വലതു മൂലയില്‍ തറച്ചു. 81-ാം മിനിറ്റില്‍ ജെര്മയിനും വലകുലുക്കിയതോടെ ഡോര്‍ട്ട്മുണ്ടിന്റെ പ്രതീക്ഷകള്‍ തീര്‍ന്നു. ലെമറുടെ ക്രോസില്‍നിന്ന് ജെര്മയിന് ഗോള്‍ നേടി.