തിരുവനന്തപുരം: നാലു തവണ ടെന്നീസിൽ സംസ്ഥാന ചാമ്പ്യനായിരുന്ന വിദ്യാർഥി ടെന്നീസ് കോർട്ടിൽ പരിശീലനത്തിനായി നല്കുന്ന ഫീസ് അടയ്ക്കാൻ ഒരു ദിവസം വൈകിയതിനെ തുടർന്ന് കായികതാരത്തെ അധികൃതർ കോർട്ടിൽ നിന്നു പുറത്താക്കി.
തിരുവനന്തപുരം ടെന്നീസ് ക്ലബ് അധികൃതരുടെ ഭാഗത്തു നിന്നാണ് ഈ യുവ താരത്തിന് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശിയും ടികെഎം എൻജിനിയറിംഗ് കോളജിലെ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർഥിയുമായ ജിതിൻ ജോർജിനാണ് ഇപ്പോൾ പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാതായത്. ജിതിൻ ഫീസ് നല്കാൻ ഒരു ദിവസം വൈകിയതു മൂലമാണ് പുറത്താക്കിയതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജിതിന്റെ പിതാവ് ജോർജ് വർഗീസ് പറഞ്ഞു.
സംസ്ഥാന സർക്കാർ ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് മൂന്നു സിന്തറ്റിക് കോർട്ടുകൾ ടെന്നീസ് ക്ലബിൽ നിർമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവിടെയും സാധാരണക്കാർക്ക് പരിശീലിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി സർക്കാർ നിർമിച്ച കോർട്ടിലെങ്കിലും പരിശീലനം നടത്താൻ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിതിൻ മുഖ്യമന്ത്രിക്കും കേരളാ സ്പോർട്സ് കൗണ്‍സിലിനും പരാതി നല്കി. ജിതിനെ ടെന്നീസ് ക്ലബിൽ കയറ്റരുതെന്നു നോട്ടീസ് പതിപ്പിച്ചതിനെതിരേ നടപടി സ്വീകരിക്കണമെന്നും ഈ കായികതാരം ആവശ്യപ്പെടുന്നു.
സെക്രട്ടറിയും ചില മെംബർമാരും തമ്മിലുള്ള ശീതസമരമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം ടെന്നീസ് ക്ലബ് അധികൃതരുടെ ഭാഗത്തു നിന്നാണ് ഈ യുവ താരത്തിന് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശിയും ടികെഎം എൻജിനിയറിംഗ് കോളജിലെ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർഥിയുമായ ജിതിൻ ജോർജിനാണ് ഇപ്പോൾ പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാതായത്. ജിതിൻ ഫീസ് നല്കാൻ ഒരു ദിവസം വൈകിയതു മൂലമാണ് പുറത്താക്കിയതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ജിതിന്റെ പിതാവ് ജോർജ് വർഗീസ് പറഞ്ഞു.
സംസ്ഥാന സർക്കാർ ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് മൂന്നു സിന്തറ്റിക് കോർട്ടുകൾ ടെന്നീസ് ക്ലബിൽ നിർമിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവിടെയും സാധാരണക്കാർക്ക് പരിശീലിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി സർക്കാർ നിർമിച്ച കോർട്ടിലെങ്കിലും പരിശീലനം നടത്താൻ അനുമതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിതിൻ മുഖ്യമന്ത്രിക്കും കേരളാ സ്പോർട്സ് കൗണ്‍സിലിനും പരാതി നല്കി. ജിതിനെ ടെന്നീസ് ക്ലബിൽ കയറ്റരുതെന്നു നോട്ടീസ് പതിപ്പിച്ചതിനെതിരേ നടപടി സ്വീകരിക്കണമെന്നും ഈ കായികതാരം ആവശ്യപ്പെടുന്നു.
സെക്രട്ടറിയും ചില മെംബർമാരും തമ്മിലുള്ള ശീതസമരമാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാൻ കാരണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.