കോഴിക്കോട്: ദേശീയ സബ്ജൂണിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളത്തിന് ആധികാരിക ജയം. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പില്‍ കേരളം സാധ്യത നിലനിര്‍ത്തി. കേരളത്തിനു വേണ്ടി ആദ്യപകുതിയിയുടെ 18, 42 മിനിട്ടുകളില്‍ വിപിന്‍ മോഹന്റെ പാസില്‍ അഭയ്ഷണ്മുഖന് ഇരട്ടഗോള്‍ നേടി.
രണ്ടാംപകുതിയുടെ 78ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ അബിന്‍ അനൂപാണ് മൂന്നാംഗോള്‍ വലയിലെത്തിച്ചത്. ആദ്യമത്സരത്തില്‍ ഒഡീഷയോട് തോറ്റ കേരളത്തിന് രണ്ട് കളികളില്‍ നിന്നായി മൂന്ന് പോയിന്റാണുള്ളത്. ആദ്യപകുതിയില്‍ രണ്ട് ഗോള്‍ വീണതോടെ സമ്മര്‍ദ്ദത്തിലായ ഉത്തര്‍പ്രദേശ് രണ്ടാംപകുതിയില്‍ കരുത്താർജിക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോള്‍വര കടക്കാനായില്ല.
ഇന്നലെ ആദ്യമത്സരത്തില്‍ മിസോറാം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മധ്യപ്രദേശിനെ പരാജയപ്പെടുത്തി. മിസോറാമിനു വേണ്ടി 19,70 മിനിട്ടുകളില്‍ ലാല്നണ് സംഗയാണ് ഇരട്ട ഗോളുകള്‍ നേടിയത്. ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ മേഘാലയ തമിഴ്നാടിനെയും രണ്ടാമത്തെ മത്സരത്തില്‍ ഗോവ ഡല്‍ഹിയെയും നേരിടും. രാവിലെ 7.30നും വൈകുന്നേരം നാലിനുമാണ് മത്സരങ്ങൾ.
രണ്ടാംപകുതിയുടെ 78ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ അബിന്‍ അനൂപാണ് മൂന്നാംഗോള്‍ വലയിലെത്തിച്ചത്. ആദ്യമത്സരത്തില്‍ ഒഡീഷയോട് തോറ്റ കേരളത്തിന് രണ്ട് കളികളില്‍ നിന്നായി മൂന്ന് പോയിന്റാണുള്ളത്. ആദ്യപകുതിയില്‍ രണ്ട് ഗോള്‍ വീണതോടെ സമ്മര്‍ദ്ദത്തിലായ ഉത്തര്‍പ്രദേശ് രണ്ടാംപകുതിയില്‍ കരുത്താർജിക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോള്‍വര കടക്കാനായില്ല.
ഇന്നലെ ആദ്യമത്സരത്തില്‍ മിസോറാം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മധ്യപ്രദേശിനെ പരാജയപ്പെടുത്തി. മിസോറാമിനു വേണ്ടി 19,70 മിനിട്ടുകളില്‍ ലാല്നണ് സംഗയാണ് ഇരട്ട ഗോളുകള്‍ നേടിയത്. ഇന്ന് നടക്കുന്ന ആദ്യമത്സരത്തില്‍ മേഘാലയ തമിഴ്നാടിനെയും രണ്ടാമത്തെ മത്സരത്തില്‍ ഗോവ ഡല്‍ഹിയെയും നേരിടും. രാവിലെ 7.30നും വൈകുന്നേരം നാലിനുമാണ് മത്സരങ്ങൾ.