+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഞ്ജു തിളങ്ങിയിട്ടും ഡൽഹി തോറ്റു

ന്യൂഡല്‍ഹി: സഞ്ജുവിന്‍റെ പോരാട്ടം പാഴായി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു പരാജയം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഡല്‍ഹിയെ മുട്ടുകുത്തിച്ചത്. ആവേശം അവസാന ഓവറിലേക്കു
സഞ്ജു തിളങ്ങിയിട്ടും ഡൽഹി തോറ്റു
ന്യൂഡല്‍ഹി: സഞ്ജുവിന്‍റെ പോരാട്ടം പാഴായി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു പരാജയം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഡല്‍ഹിയെ മുട്ടുകുത്തിച്ചത്. ആവേശം അവസാന ഓവറിലേക്കു നീണ്ട മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിര്‍ണായകമായ രണ്ടു പോയിന്‍റ് സമ്പാദിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പതു റണ്‍സ് വേണമെന്നിരിക്കെ അമിത് മിശ്രയെറിഞ്ഞ പന്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് പായിച്ച മനീഷ് പാണ്ഡെയാണ് ഒരു പന്ത് ശേഷിക്കെ നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്കു നയിച്ചത്. യൂസഫ് പഠാന്‍(59) മനീഷ് പാണ്ഡെ(61 നോട്ടൗട്ട്)യുമായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 110 റണ്‍സ് നൈറ്റ് റൈഡേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായി.

സ്‌കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- 168/7 (20). കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 169/6 (19.5).ടേസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്കായി സഞ്ജു സാംസണും സാം ബില്ലിംഗ്‌സും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇതില്‍ 39 റണ്‍സും സഞ്ജുവിന്‍റെ വകയായിരുന്നു. പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച തുടക്കം മുതലാക്കാനായില്ല. ബില്ലിംഗ്‌സ്(21), കരുണ്‍ നായര്‍(21), ശ്രേയസ് അയ്യര്‍(26), ഋഷഭ് പന്ത്(38), എയ്ഞ്ചലോ മാത്യൂസ്(1) എന്നിങ്ങനെയായിരുന്നു മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. കോല്‍ക്കത്തയ്ക്കായി നഥാന്‍ കോള്‍ട്ടര്‍നൈല്‍ മൂന്നു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് സ്‌കോര്‍ 21ല്‍ എത്തിയപ്പോഴേയ്ക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍മാരെ മടക്കിയ സഹീര്‍ ഖാനാണ് കോല്‍ക്കത്തയ്ക്കു ഞെട്ടല്‍ സമ്മാനിച്ചത്. തുടര്‍ന്ന് ഒന്നിച്ച മനീഷ് പാണ്ഡെയും യൂസഫ് പഠാനും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താന്‍ പുറത്തായശേഷം പാണ്ഡെ ടീമിനെ വിജയത്തിലേക്കും നയിച്ചു.

വീണ്ടും പത്തരമാറ്റ് സഞ്ജു

കോല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്കെതിരെ പതര്‍ച്ചയേതുമില്ലാതെ കളിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്‌സ് വീണ്ടും ശ്രദ്ധേയമായി. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് അര്‍ധസെഞ്ചുറി നേടാന്‍ സഞ്ജുവിന് ആകാതെപോയത്. മുന്‍നിര ബൗളര്‍ ഉമേഷ്് യാദവിന്‍റെ ഒരോവറില്‍ നാല് ബൗണ്ടറി നേടിയ സഞ്ജു ഉജ്വല ഫോമിലാണെന്നു തെളിയിച്ചിരുന്നു. ഉമേഷ് യാദവ് തന്നെയാണ് സഞ്ജുവിനെ പുറത്താക്കിയത്. വിക്കറ്റ് കീപ്പല്‍ റോബിന്‍ ഉത്തപ്പയ്ക്കു ക്യാച്ച്.

നേരത്തെ സണ്‍റൈസസ് ഹൈദരാബാദിനെതിരെ സഞ്ജു സെഞ്ചുറി നേടിയിരുന്നു. 63 പന്തില്‍ എട്ട് ബൗണ്ടറിയും ആറ് സിക്സും സഹിതമായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. അന്ന് ഡല്‍ഹി 97 റണ്‍സിനാണ് ഹൈദരാബാദിനെ തോല്പിച്ചത്. ഈ സീസണിലെ ആദ്യത്തെ സെഞ്ചുറിയായിരുന്നു സഞ്ജുവിന്‍റേത്.