പുതുക്കാട്: പുതുതായി ഓടിത്തുടങ്ങുന്ന പുനലൂർ - പാലക്കാട് പാലരുവി എക്സ്പ്രസിന് പുതുക്കാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
രാവിലെ 10.30ന് പാലക്കാടിലേയ്ക്കും വൈകീട്ട് 5.40ന് എറണാകുളം ഭാഗത്തേക്കും കൂടുതൽ യാത്രക്കാർ പുതുക്കാട് നിന്ന് ഈ ട്രെയിനിനെ ഉപയോഗിക്കുമെന്നും അസോസിയേഷൻ ചൂണ്ട ിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് എംപി സി.എൻ. ജയദേവൻ, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർക്ക് നിവേദനം നൽകി.
കൊല്ലം ജില്ലയിൽ എല്ലാ ചെറിയ സ്റ്റേഷനിലും ട്രെയിനിന് സ്റ്റോപ്പ് ഉള്ളതായും അസോസിയേഷൻ ചൂണ്ട ിക്കാട്ടുന്നു. ഏപ്രിൽ 19 ന് ആണ് ട്രെയിൻ ഓടിത്തുടങ്ങുന്നത്. ജില്ലയിൽ തൃശൂരിൽ മാത്രമാണ് ട്രയിനിനു സ്റ്റോപ്പ് ഉള്ളത്.
രാവിലെ 10.30ന് പാലക്കാടിലേയ്ക്കും വൈകീട്ട് 5.40ന് എറണാകുളം ഭാഗത്തേക്കും കൂടുതൽ യാത്രക്കാർ പുതുക്കാട് നിന്ന് ഈ ട്രെയിനിനെ ഉപയോഗിക്കുമെന്നും അസോസിയേഷൻ ചൂണ്ട ിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് എംപി സി.എൻ. ജയദേവൻ, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർക്ക് നിവേദനം നൽകി.
കൊല്ലം ജില്ലയിൽ എല്ലാ ചെറിയ സ്റ്റേഷനിലും ട്രെയിനിന് സ്റ്റോപ്പ് ഉള്ളതായും അസോസിയേഷൻ ചൂണ്ട ിക്കാട്ടുന്നു. ഏപ്രിൽ 19 ന് ആണ് ട്രെയിൻ ഓടിത്തുടങ്ങുന്നത്. ജില്ലയിൽ തൃശൂരിൽ മാത്രമാണ് ട്രയിനിനു സ്റ്റോപ്പ് ഉള്ളത്.