ഗൂഡല്ലൂർ: സീഫോർത്ത്-പെരിയശോല റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ മുതൽ ഗൂഡല്ലൂർ ഹൈവേ ഓഫീസിന് മുന്പിൽ നടത്താനിരുന്ന അനിശ്ചിത കാല നിരാഹാര സമരം മാറ്റിവച്ചു.
റോഡ് ടാറിംഗ് നടത്തുമെന്ന ഹൈഹേവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്നാണ് സമരം മാറ്റിവച്ചത്. ദേവർഷോല റോഡിൽ ഹൈവേവകുപ്പ് ഓഫീസിന് സമീപത്തായി ഇന്നലെ രാവിലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമര സമിതിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഡിഇ സുന്ദരലിംഗം, എഡി റാണി സമത്ത, എഇ വിശ്വനാഥൻ എന്നിവർ എം. ദ്രാവിഡമണി എംഎൽഎ, ഗൂഡല്ലൂർ സിഐ ശക്തിവേലു എന്നിവരുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളായ പി. ഹനീഫ, ഇബ്നു, മൂർത്തി, അയ്യാസ്വാമി, സി.കെ. ബാവ, കെ.കെ. സമദ് എന്നിവരുമായി ഹൈവേ ഓഫീസിൽ നടത്തിയ ചർച്ചയിൽ മെയ് ഒന്ന് മുതൽ റോഡ് ടാറിംഗ് തുടങ്ങുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞ് പോകുകയായിരുന്നു.
സ്ത്രീകളടക്കമുള്ള മുന്നൂറോളം പേർ സമരത്തിനെത്തിയിരുന്നു. അതേസമയം ദ്രാവിഡമണി എംഎൽഎ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പാണ്ഡ്യരാജ്, ലിയാക്കത്തലി, ഷാജി ചെളിവയൽ, സി.കെ. ഖാലിദ്, എൻ. വാസു, എം.എ. കുഞ്ഞിമുഹമ്മദ്, ഹനീഫ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. നാല് പേർ വീതം ഓരോ ദിവസവും നിരാഹാരം ഇരിക്കാനായിരുന്നു പദ്ധതി.
റോഡ് ടാറിംഗ് നടത്തുമെന്ന ഹൈഹേവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്നാണ് സമരം മാറ്റിവച്ചത്. ദേവർഷോല റോഡിൽ ഹൈവേവകുപ്പ് ഓഫീസിന് സമീപത്തായി ഇന്നലെ രാവിലെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമര സമിതിയുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഡിഇ സുന്ദരലിംഗം, എഡി റാണി സമത്ത, എഇ വിശ്വനാഥൻ എന്നിവർ എം. ദ്രാവിഡമണി എംഎൽഎ, ഗൂഡല്ലൂർ സിഐ ശക്തിവേലു എന്നിവരുടെ സാന്നിധ്യത്തിൽ സമരസമിതി നേതാക്കളായ പി. ഹനീഫ, ഇബ്നു, മൂർത്തി, അയ്യാസ്വാമി, സി.കെ. ബാവ, കെ.കെ. സമദ് എന്നിവരുമായി ഹൈവേ ഓഫീസിൽ നടത്തിയ ചർച്ചയിൽ മെയ് ഒന്ന് മുതൽ റോഡ് ടാറിംഗ് തുടങ്ങുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമരക്കാർ പിരിഞ്ഞ് പോകുകയായിരുന്നു.
സ്ത്രീകളടക്കമുള്ള മുന്നൂറോളം പേർ സമരത്തിനെത്തിയിരുന്നു. അതേസമയം ദ്രാവിഡമണി എംഎൽഎ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പാണ്ഡ്യരാജ്, ലിയാക്കത്തലി, ഷാജി ചെളിവയൽ, സി.കെ. ഖാലിദ്, എൻ. വാസു, എം.എ. കുഞ്ഞിമുഹമ്മദ്, ഹനീഫ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. നാല് പേർ വീതം ഓരോ ദിവസവും നിരാഹാരം ഇരിക്കാനായിരുന്നു പദ്ധതി.