മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന് റോയല്‍സും ഐപിഎലിലേക്ക് മടങ്ങി വരുന്നു. രണ്ടു സീസണുകളിലെ വിലക്കിനു ശേഷം ഇരുടീമും മടങ്ങിവരവിന് ബിസിസിഐ പച്ചക്കൊടി വീശിയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഐപിഎല്‍ കോഴവിവാദത്തെ തുടര്‍ന്ന് ഇരുടീമുകളെയും രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കിയിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐ പരസ്യ പ്രസ്താവന പുറത്തിറക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎലില്‍ രണ്ട് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രാജസ്ഥാന് റോയല്‍സ് ഒരു തവണയും. ഐപിഎലിലെ ആദ്യ കിരീടജേതാക്കളും രാജസ്ഥാനാണ്.
രണ്ടുവര്‍ഷത്തെ വിലക്കിനു ശേഷം രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തിരിച്ചെത്തുന്നത് ഇടക്കാലത്ത് ടീം കോറം തികയ്ക്കാനെത്തിയ ഗുജറാത്ത് ലയൺസിന്റെയും പൂന സൂപ്പർ ജയ്ന്റിന്റെയും ഭാവിഅനിശ്ചിതത്വത്തിലാക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ അധികാരമേറ്റ ബിസിസിയുടെ പുതിയ ഭരണസമിതിക്ക് ഐപിഎലിൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള സാവകാശവും കിട്ടിയിട്ടില്ല.
നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎലിലേക്കു തിരിച്ചുവരുമെന്ന് ടീം ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന് പ്രഖ്യാപിച്ചിരുന്നു. 2018 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉണ്ടാകുമെന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. മഹേന്ദ്ര സിംഗ് ധോണി തന്നെയായിരിക്കും ടീമിന്റെ നായകനെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദ്രാസ് അഡ്വർടൈസിംഗ് ക്ലബ്ബിന്റെ വാര്‍ഷിക അവാര്‍ഡ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2015ലാണ് ഐപിഎല്‍ വാതുവയ്പ് കേസില്‍ ജസ്റ്റീസ് ലോധ കമ്മിറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും വിലക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹ ഉടമയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ ബിസിസിഐയുമായി ബന്ധപ്പെടുന്നതില്‍നിന്നും ആജീവനാന്തവും വിലക്കിയിരുന്നു.
2013 ൽതന്നെ ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസ് സുപ്രീംകോടതിയില്‍ എത്തിയതോടെ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന് അമിത താത്പര്യമെടുത്തുവെന്നും അദ്ദേഹത്തിനു സ്വകാര്യ താത്പര്യങ്ങളുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന് ബിസിസിഐ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.
രണ്ടുവര്‍ഷത്തെ വിലക്കിനു ശേഷം രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തിരിച്ചെത്തുന്നത് ഇടക്കാലത്ത് ടീം കോറം തികയ്ക്കാനെത്തിയ ഗുജറാത്ത് ലയൺസിന്റെയും പൂന സൂപ്പർ ജയ്ന്റിന്റെയും ഭാവിഅനിശ്ചിതത്വത്തിലാക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ അധികാരമേറ്റ ബിസിസിയുടെ പുതിയ ഭരണസമിതിക്ക് ഐപിഎലിൽ കാര്യങ്ങൾ തീരുമാനിക്കാനുള്ള സാവകാശവും കിട്ടിയിട്ടില്ല.
നേരത്തെ, ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎലിലേക്കു തിരിച്ചുവരുമെന്ന് ടീം ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന് പ്രഖ്യാപിച്ചിരുന്നു. 2018 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉണ്ടാകുമെന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. മഹേന്ദ്ര സിംഗ് ധോണി തന്നെയായിരിക്കും ടീമിന്റെ നായകനെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദ്രാസ് അഡ്വർടൈസിംഗ് ക്ലബ്ബിന്റെ വാര്‍ഷിക അവാര്‍ഡ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2015ലാണ് ഐപിഎല്‍ വാതുവയ്പ് കേസില്‍ ജസ്റ്റീസ് ലോധ കമ്മിറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും വിലക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹ ഉടമയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ ബിസിസിഐയുമായി ബന്ധപ്പെടുന്നതില്‍നിന്നും ആജീവനാന്തവും വിലക്കിയിരുന്നു.
2013 ൽതന്നെ ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസ് സുപ്രീംകോടതിയില്‍ എത്തിയതോടെ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന് അമിത താത്പര്യമെടുത്തുവെന്നും അദ്ദേഹത്തിനു സ്വകാര്യ താത്പര്യങ്ങളുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന് ബിസിസിഐ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.