ഹാട്രിക് വിക്കറ്റുകൾക്കും റണ്ണൊഴുക്കുകള്ക്കും വേദിയായ മത്സരത്തിനൊടുവില്‍ റെയ്സിംഗ് പൂന സൂപ്പര്‍ ജയന്റിനെതിരെ ഗുജറാത്ത് ലയണ്‍സിന് തകര്‍പ്പന്‍ വിജയം. ഏഴുവിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് പൂനയെ തോല്‍പ്പിച്ചത്. 170 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 18-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു. ഈ ഐപിഎല്‍ സീസണിലെ ഗുജറാത്തിന്റെ ആദ്യവിജയമാണ് ഇത്.
ഡ്വെയിന്‍ സ്മിത്ത് - ബ്രണ്ടന്‍ മക്കല്ലം ഓപ്പണിംഗ് സഖ്യം തീര്‍ത്ത മികച്ച അടിത്തറയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 8.5 ഓവറില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഗുജറാത്തിന്റെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്. സ്മിത്ത് (47, മക്കല്ലം (49), റെയ്ന (35 നോട്ടൗട്ട്), ആരോൺ ഫിഞ്ച് (33 നോട്ടൗട്ട്)എന്നിവരാണ് ഗുജറാത്തിന് ജയ മൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പൂനയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ ചേര്‍ക്കും മുമ്പ് അജിങ്ക്യ രഹാനയെ നഷ്ടപ്പെട്ട പൂനയെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപാഠി (33) നായകന് സ്റ്റീവന്‍ സ്മിത്ത് (43). മഹേന്ദ്രസിംഗ് ധോണിക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത മുന്‍ നായകനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
അവസാന ഓവറില്‍ ഹാട്രിക്ക് നേടി പുന ഇന്നിംഗ്സിനെ പിടിച്ചുകെട്ടിയ ഓസീസ് ബൗളര്‍ ആന്‍ഡ്രൂ ടൈയുടെ പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. മനോജ് തിവാരി (31), അങ്കിത് ശര്‍മ (25), ഷര്‍ദുല്‍ ഠാക്കുര്‍ (0) എന്നിവരെയാണ് ടൈ തുടര്‍ച്ചയായി പുറത്താക്കിയത്. മൂന്നു വിക്കറ്റ് നഷ്ടമായപ്പോള്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ടൈ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.
ഡ്വെയിന്‍ സ്മിത്ത് - ബ്രണ്ടന്‍ മക്കല്ലം ഓപ്പണിംഗ് സഖ്യം തീര്‍ത്ത മികച്ച അടിത്തറയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 8.5 ഓവറില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഗുജറാത്തിന്റെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്. സ്മിത്ത് (47, മക്കല്ലം (49), റെയ്ന (35 നോട്ടൗട്ട്), ആരോൺ ഫിഞ്ച് (33 നോട്ടൗട്ട്)എന്നിവരാണ് ഗുജറാത്തിന് ജയ മൊരുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പൂനയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ റണ്‍ ചേര്‍ക്കും മുമ്പ് അജിങ്ക്യ രഹാനയെ നഷ്ടപ്പെട്ട പൂനയെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍ ത്രിപാഠി (33) നായകന് സ്റ്റീവന്‍ സ്മിത്ത് (43). മഹേന്ദ്രസിംഗ് ധോണിക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത മുന്‍ നായകനെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
അവസാന ഓവറില്‍ ഹാട്രിക്ക് നേടി പുന ഇന്നിംഗ്സിനെ പിടിച്ചുകെട്ടിയ ഓസീസ് ബൗളര്‍ ആന്‍ഡ്രൂ ടൈയുടെ പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. മനോജ് തിവാരി (31), അങ്കിത് ശര്‍മ (25), ഷര്‍ദുല്‍ ഠാക്കുര്‍ (0) എന്നിവരെയാണ് ടൈ തുടര്‍ച്ചയായി പുറത്താക്കിയത്. മൂന്നു വിക്കറ്റ് നഷ്ടമായപ്പോള്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ടൈ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.