ന്യൂഡൽഹി: വേട്ടമൃഗം സംഹാര വേഷം കെട്ടിയാടിയപ്പോൾ വേട്ടക്കാരൻ നിലംപതിച്ചു. ഒറ്റവരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തെ. കോഹ്ലിപ്പടയുടെ ആദ്യദിന വേട്ടയ്ക്ക് ശേഷം കങ്കാരുക്കളുടെ നെഞ്ചിൻകൂട്ടിൽ ജീവൻ തരിന്പേ ഉണ്ടായിരുന്നുള്ളൂ. അതു കൂടി പൊലിയാൻ ഒരു വിക്കറ്റ് കൂടി പിഴുതെടുത്താൽ മതിയായിരുന്നു ഇന്ത്യൻ പടയ്ക്ക്.
മരണത്തിന്റെ തുഞ്ചത്തുനിന്നും വേട്ടമൃഗം ഒന്നു ചീറിയാൽ പതറും ഏതു വേട്ടക്കാരനും. അതാണ് രണ്ടാം ദിനം സംഭവിച്ചത്. ഓസ്ട്രേലിയൻ സ്പിന്നർ സ്റ്റീവ് ഒ കീഫെയുടെ ചീറ്റലിൽ ഇന്ത്യ ആദ്യം നടുങ്ങി പിന്നീട് നിലം പതിച്ചു. 260 റൺസ് എന്ന സ്കോറിലേക്ക് കങ്കാരുപ്പടയെ വലിച്ചുക്കെട്ടി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്രീസിൽ അതിദാരുണമായി വീണു. സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു യഥാർഥത്തിൽ ടീം ഇന്ത്യ. ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ സ്കോർബോർഡിൽ ചേർക്കാൻ കഴിഞ്ഞത് വെറും 105 റൺസ്. ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകൾ നിലംപതിച്ചത് കേവലം 11 റൺസിനിടെ.
രണ്ടാം ദിനം ഓസ്ട്രേലിയയുടെ വിളയാട്ടമായിരുന്നു. ഒരിക്കൽ പോലും ഇന്ത്യക്ക് മത്സരത്തിൽ മേധാവിത്വം പുലർത്താൻ കഴിഞ്ഞില്ല. 105 റൺസെടുക്കുന്പോഴേക്കും കംഗാരുപ്പട ഇന്ത്യൻ സിംഹങ്ങളെ കീഴ്പ്പെടുത്തി. വിക്കറ്റ് വേട്ടയിൽ ഓസീസ് ബൗളിംഗ് നിരയെ നയിച്ച സ്പിന്നർ ഒ കീഫെ തന്നെയാണ് രണ്ടാം ദിനത്തെ താരം. 25 പന്തിനുള്ളിൽ ഒകീഫെ പിഴുതെറിഞ്ഞ ആറ് വിക്കറ്റുകളാണ് ഇന്ത്യൻ പതനത്തിൽ നിർണായകമായത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം മോശമായിരുന്നു. പത്തു റൺസ് മാത്രമെടുത്തു ഡേവിഡ് വാർണർ മടങ്ങിയപ്പോൾ മാർഷ് മടങ്ങിയത് സംപൂജ്യനായാണ്.
ആദ്യ ഇന്നിംഗ്സിന്റെ തനിയാവർത്തനമാണോ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കവേയാണ് സ്റ്റീവൻ സ്മിത്ത് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സ്മിത്ത് സ്കോർബോർഡിൽ ഓസീസ് സ്കോർ ചലിപ്പിച്ചു. സ്മിത്ത് നൽകിയ മൂന്നു ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. ഭാഗ്യവും ഓസ്ട്രേലിയയുടെ പക്ഷത്ത് അണിനിരന്ന ദിവസമായി ഇതോടെ കളിയുടെ രണ്ടാം ദിനം. തുടരെത്തുടരെ രക്ഷപ്പെട്ട സ്മിത്തിന്റെ അർധസെഞ്ചുറിയുടെ തോളിലേറിയാണ് ഓസീസ് രണ്ടാം ദിവസം നാലു വിക്കറ്റിന് 143 റൺസെടുത്തത്. ഇതോടെ ഇന്ത്യക്കു മേൽ 298 റൺസിന്റെ ലീഡായി ഓസ്ട്രേലിയയ്ക്ക്.
രണ്ടാം ദിനം ഇന്ത്യൻ ബൗളിംഗ് നിരയിൽ ശോഭിച്ചത് സ്പിൻ മാന്ത്രികൻ അശ്വനാണ്. രണ്ടാം ഇന്നിംഗ്സിൽ വീണ നാല് ഓസീസ് വിക്കറ്റുകളിൽ മൂന്നും നേടിയത് അശ്വിനാണ്. ഒരു വിക്കറ്റ് ജയന്ത് യാദവ് നേടി.
ബാറ്റിംഗിൽ ഇന്ത്യ തകർന്നടിഞ്ഞത് നിമിഷങ്ങൾക്കൊണ്ടാണ്. അവസാന ഏഴു വിക്കറ്റുകൾക്ക് നഷ്ടപ്പെടുന്നതിനിടെ താരങ്ങൾ സ്കോർബോർഡിൽ കുറിച്ചത് വെറും 11 റൺസ് മാത്രം.
രാഹുൽ മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 64 റൺസെടുത്ത രാഹുലിനെ ഓസീസിന്റെ തുറുപ്പുചീട്ട് ഒ കീഫെയാണ് വീഴ്ത്തിയത്. നായകൻ വിരാട് കോഹ്ലി സംപൂജ്യനായി മടങ്ങിയതും ബാറ്റിംഗിൽ ഇന്ത്യക്ക് തിരിച്ചടിയായി.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 260
ഇന്ത്യ ആദ്യ ഇന്നിംഗ്സ്
വിജയ് സി വേഡ് ബി ഹേസൽവുഡ് 10, രാഹുൽ സി വാർണർ ബി ഒക്കീഫി 64, പൂജാര സി വേഡ് ബി സ്റ്റാർക്ക് 6, കോഹ്ലി സി ഹാൻഡ്സ്കോംബ് ബി സ്റ്റാർക്ക് 0, രഹാനെ സി ഹാൻഡ്സ്കോംബ് ബി ഒ കീഫെ 13, അശ്വിൻ സി ഹാൻഡ്സ്കോംബ് ബി ലയോൺ 1, സാഹ സി സ്മിത്ത് ബി ഒ കീഫെ 0, ജഡേജ സി സ്റ്റാർക്ക് ബി ഒ കീഫെ 2, ജയന്ത് യാദവ് സി വേഡ് ബി ഒ കീഫെ 2, ഉമേഷ് യാദവ് സി സ്മിത്ത് ബി ഒ കീഫെ 4, ശർമ്മ നോട്ടൗട്ട് 2. ആകെ 105.
ബൗളിംഗ്
സ്റ്റാർക്ക് 9-2-38-2, ഒ കീഫെ 13.1-2-35-6, ഹെയ്സൽവുഡ് 7-3-11-1, ലയോൺ 11-2-21-1
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
വാർണർ ബി അശ്വിൻ 10, മാർഷ് ബി അശ്വിൻ 0, സ്മിത്ത് നോട്ടൗട്ട് 59, ഹാൻഡ്സ്കോംബ് സി വിജയ് ബി അശ്വിൻ 19, റെൻഷോ സി ശർമ ബി യാദവ് 31, മാർഷ് നോട്ടൗട്ട് 21.
ആകെ നാലു വിക്കറ്റിന് 143 റൺസ്
ബൗളിംഗ്
ആർ. അശ്വിൻ 16-3-68-3, ജഡേജ 17-6-26-0, ഉമേഷ് യാദവ് 5-0-13-0, ജയന്ത് 5-0-27-1, ഇഷാന്ത് 3-0-6-0
മരണത്തിന്റെ തുഞ്ചത്തുനിന്നും വേട്ടമൃഗം ഒന്നു ചീറിയാൽ പതറും ഏതു വേട്ടക്കാരനും. അതാണ് രണ്ടാം ദിനം സംഭവിച്ചത്. ഓസ്ട്രേലിയൻ സ്പിന്നർ സ്റ്റീവ് ഒ കീഫെയുടെ ചീറ്റലിൽ ഇന്ത്യ ആദ്യം നടുങ്ങി പിന്നീട് നിലം പതിച്ചു. 260 റൺസ് എന്ന സ്കോറിലേക്ക് കങ്കാരുപ്പടയെ വലിച്ചുക്കെട്ടി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്രീസിൽ അതിദാരുണമായി വീണു. സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു യഥാർഥത്തിൽ ടീം ഇന്ത്യ. ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ സ്കോർബോർഡിൽ ചേർക്കാൻ കഴിഞ്ഞത് വെറും 105 റൺസ്. ഇന്ത്യയുടെ അവസാന ഏഴു വിക്കറ്റുകൾ നിലംപതിച്ചത് കേവലം 11 റൺസിനിടെ.
രണ്ടാം ദിനം ഓസ്ട്രേലിയയുടെ വിളയാട്ടമായിരുന്നു. ഒരിക്കൽ പോലും ഇന്ത്യക്ക് മത്സരത്തിൽ മേധാവിത്വം പുലർത്താൻ കഴിഞ്ഞില്ല. 105 റൺസെടുക്കുന്പോഴേക്കും കംഗാരുപ്പട ഇന്ത്യൻ സിംഹങ്ങളെ കീഴ്പ്പെടുത്തി. വിക്കറ്റ് വേട്ടയിൽ ഓസീസ് ബൗളിംഗ് നിരയെ നയിച്ച സ്പിന്നർ ഒ കീഫെ തന്നെയാണ് രണ്ടാം ദിനത്തെ താരം. 25 പന്തിനുള്ളിൽ ഒകീഫെ പിഴുതെറിഞ്ഞ ആറ് വിക്കറ്റുകളാണ് ഇന്ത്യൻ പതനത്തിൽ നിർണായകമായത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം മോശമായിരുന്നു. പത്തു റൺസ് മാത്രമെടുത്തു ഡേവിഡ് വാർണർ മടങ്ങിയപ്പോൾ മാർഷ് മടങ്ങിയത് സംപൂജ്യനായാണ്.
ആദ്യ ഇന്നിംഗ്സിന്റെ തനിയാവർത്തനമാണോ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കവേയാണ് സ്റ്റീവൻ സ്മിത്ത് കളിക്കളത്തിലേക്ക് ഇറങ്ങിയത്. ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സ്മിത്ത് സ്കോർബോർഡിൽ ഓസീസ് സ്കോർ ചലിപ്പിച്ചു. സ്മിത്ത് നൽകിയ മൂന്നു ക്യാച്ചുകളാണ് ഇന്ത്യ പാഴാക്കിയത്. ഭാഗ്യവും ഓസ്ട്രേലിയയുടെ പക്ഷത്ത് അണിനിരന്ന ദിവസമായി ഇതോടെ കളിയുടെ രണ്ടാം ദിനം. തുടരെത്തുടരെ രക്ഷപ്പെട്ട സ്മിത്തിന്റെ അർധസെഞ്ചുറിയുടെ തോളിലേറിയാണ് ഓസീസ് രണ്ടാം ദിവസം നാലു വിക്കറ്റിന് 143 റൺസെടുത്തത്. ഇതോടെ ഇന്ത്യക്കു മേൽ 298 റൺസിന്റെ ലീഡായി ഓസ്ട്രേലിയയ്ക്ക്.
രണ്ടാം ദിനം ഇന്ത്യൻ ബൗളിംഗ് നിരയിൽ ശോഭിച്ചത് സ്പിൻ മാന്ത്രികൻ അശ്വനാണ്. രണ്ടാം ഇന്നിംഗ്സിൽ വീണ നാല് ഓസീസ് വിക്കറ്റുകളിൽ മൂന്നും നേടിയത് അശ്വിനാണ്. ഒരു വിക്കറ്റ് ജയന്ത് യാദവ് നേടി.
ബാറ്റിംഗിൽ ഇന്ത്യ തകർന്നടിഞ്ഞത് നിമിഷങ്ങൾക്കൊണ്ടാണ്. അവസാന ഏഴു വിക്കറ്റുകൾക്ക് നഷ്ടപ്പെടുന്നതിനിടെ താരങ്ങൾ സ്കോർബോർഡിൽ കുറിച്ചത് വെറും 11 റൺസ് മാത്രം.
രാഹുൽ മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. 64 റൺസെടുത്ത രാഹുലിനെ ഓസീസിന്റെ തുറുപ്പുചീട്ട് ഒ കീഫെയാണ് വീഴ്ത്തിയത്. നായകൻ വിരാട് കോഹ്ലി സംപൂജ്യനായി മടങ്ങിയതും ബാറ്റിംഗിൽ ഇന്ത്യക്ക് തിരിച്ചടിയായി.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 260
ഇന്ത്യ ആദ്യ ഇന്നിംഗ്സ്
വിജയ് സി വേഡ് ബി ഹേസൽവുഡ് 10, രാഹുൽ സി വാർണർ ബി ഒക്കീഫി 64, പൂജാര സി വേഡ് ബി സ്റ്റാർക്ക് 6, കോഹ്ലി സി ഹാൻഡ്സ്കോംബ് ബി സ്റ്റാർക്ക് 0, രഹാനെ സി ഹാൻഡ്സ്കോംബ് ബി ഒ കീഫെ 13, അശ്വിൻ സി ഹാൻഡ്സ്കോംബ് ബി ലയോൺ 1, സാഹ സി സ്മിത്ത് ബി ഒ കീഫെ 0, ജഡേജ സി സ്റ്റാർക്ക് ബി ഒ കീഫെ 2, ജയന്ത് യാദവ് സി വേഡ് ബി ഒ കീഫെ 2, ഉമേഷ് യാദവ് സി സ്മിത്ത് ബി ഒ കീഫെ 4, ശർമ്മ നോട്ടൗട്ട് 2. ആകെ 105.
ബൗളിംഗ്
സ്റ്റാർക്ക് 9-2-38-2, ഒ കീഫെ 13.1-2-35-6, ഹെയ്സൽവുഡ് 7-3-11-1, ലയോൺ 11-2-21-1
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
വാർണർ ബി അശ്വിൻ 10, മാർഷ് ബി അശ്വിൻ 0, സ്മിത്ത് നോട്ടൗട്ട് 59, ഹാൻഡ്സ്കോംബ് സി വിജയ് ബി അശ്വിൻ 19, റെൻഷോ സി ശർമ ബി യാദവ് 31, മാർഷ് നോട്ടൗട്ട് 21.
ആകെ നാലു വിക്കറ്റിന് 143 റൺസ്
ബൗളിംഗ്
ആർ. അശ്വിൻ 16-3-68-3, ജഡേജ 17-6-26-0, ഉമേഷ് യാദവ് 5-0-13-0, ജയന്ത് 5-0-27-1, ഇഷാന്ത് 3-0-6-0