കോല്‍ക്കത്ത: ഇന്ത്യയില്‍ ഒക്ടോബറില്‍ തുടങ്ങുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് കാണാനുളള ടിക്കറ്റ് നിരക്ക് 100 രൂപയില്‍ കുറവായിരിക്കുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ലക്ഷക്കണക്കിനു ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന പ്രഖ്യാപനമാണിത്. മേയ് പകുതിയോടെ ലോകകപ്പിനുളള ടിക്കറ്റുകള്‍ പുറത്തിറങ്ങും. ടിക്കറ്റ് നിരക്ക് ഒരു സിനിമ കാണുന്നതിനേക്കാളും മറ്റ് ലീഗ് മത്സരങ്ങളേക്കാളുമെല്ലാം വളരെ കുറവായിരിക്കും, 100 രൂപയില്‍ താഴെ മുടക്കി ഏതൊരാള്‍ക്കും ലോകകപ്പ് കാണാന്‍ കഴിയും - സെപ്പി സൂചിപ്പിച്ചു.
കോല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പുരോഗതി വിലയിരുത്താനെത്തിയപ്പോഴാണ് സെപ്പി ഇങ്ങനെ പറഞ്ഞത്.
24 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് എട്ട് മത്സരങ്ങളെങ്കിലും ഉണ്ടാകും. 10,000ത്തിൽ താഴെ മാത്രം ശരാശരി കാണികള്‍ ഉണ്ടാകാറുളള അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ ഒരു ചരിത്രസംഭവമാക്കി മാറ്റാനാണ് ഫിഫ അധികൃതര്‍ ലക്ഷ്യമിടുന്നത്. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുക. കൊച്ചിയടക്കം ആറു വേദികള്‍ക്കും ഫിഫ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. 2017 ജൂലൈ ഏഴിന് ടീമുകളും ഗ്രൂപ്പും നിശ്ചയിക്കും. കൊച്ചിക്ക് പുറമെ ഗോവ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ, ഗോഹട്ടി എന്നിവയാണു മറ്റു ലോകകപ്പ് വേദികള്‍.
കോല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ പുരോഗതി വിലയിരുത്താനെത്തിയപ്പോഴാണ് സെപ്പി ഇങ്ങനെ പറഞ്ഞത്.
24 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് എട്ട് മത്സരങ്ങളെങ്കിലും ഉണ്ടാകും. 10,000ത്തിൽ താഴെ മാത്രം ശരാശരി കാണികള്‍ ഉണ്ടാകാറുളള അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ ഒരു ചരിത്രസംഭവമാക്കി മാറ്റാനാണ് ഫിഫ അധികൃതര്‍ ലക്ഷ്യമിടുന്നത്. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് ലോകകപ്പ് നടക്കുക. കൊച്ചിയടക്കം ആറു വേദികള്‍ക്കും ഫിഫ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. 2017 ജൂലൈ ഏഴിന് ടീമുകളും ഗ്രൂപ്പും നിശ്ചയിക്കും. കൊച്ചിക്ക് പുറമെ ഗോവ, ഡല്‍ഹി, കോല്‍ക്കത്ത, മുംബൈ, ഗോഹട്ടി എന്നിവയാണു മറ്റു ലോകകപ്പ് വേദികള്‍.