പാരീസ്: ഏയ്ഞ്ചല്‍ ഡി മരിയയുടെയും എഡിന്‍സണ്‍ കവാനിയുടെയും ജീവിതത്തിലെ ഏറ്റവും മഹത്തായ ആഘോഷം, അതായിരുന്നു ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബാഴ്സയ്ക്കെതിരേ പാരീസിൽ കണ്ടത്.ഒപ്പം ജൂലിയന്‍ ഡ്രാക്സ്ലര് നേടിയ ഗോളും കൂടിയായപ്പോൾ സ്പാനിഷ് വമ്പുമായെത്തിയ ബാഴ്സലോണയെ പാരി സാന്‍ ഷെര്‍മയിൻ തകര്‍ത്തു തരിപ്പണമാക്കി. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യപാദ മത്സരത്തില്‍ പാരീസിലെ പാര്‍ക് ഡേ പ്രിന്‍സസില്‍ പാരി സാന്‍ ഷെര്‍മയിന്‍ (പിഎസ്ജി) നടത്തിയ തേരോട്ടത്തില്‍ താരസമ്പന്നമായ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളിനു നിലം പരിശാക്കി. ഇനി ബാഴ്സലോണയിലെ ന്യൂകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അദ്ഭുത പ്രകടനം നടത്തി വലിയ ജയം നേടിയാല്‍ മാത്രമേ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും ക്വാര്‍ട്ടറിലെത്താനാകൂ. 18, 55 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഡ്രാക്സലര്‍ 40-ാം മിനിറ്റില്‍ വലകുലുക്കി. 71-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് കവാനി പിഎസ്ജിയുടെ പട്ടിക പൂര്‍ത്തിയാക്കി.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ നാലാം തവണയാണ് ബാഴ്സലോണ ഗോളൊന്നും നേടാതെ നാലു ഗോള്‍ തോല്‍വി വഴങ്ങുന്നത്. 2012-13, 2014-15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ പിഎസ്ജിയെ ക്വാര്‍ട്ടറില്‍ പുറത്താക്കിയ ടീമാണ് ബാഴ്സലോണ. ആ തോല്‍വികള്‍ക്കൊപ്പം 2015ല്‍ സ്വന്തം കാണികളുടെ മുന്നിലേറ്റ 3-1ന്റെ തോല്‍വിക്ക് ആ ഗ്രൗണ്ടില്‍ തന്നെ ബാഴ്സലോണയെ തോല്‍പ്പിച്ചുകൊണ്ട് പിഎസ്ജി പകരം വീട്ടി.
മത്സരത്തിന്റെ സര്‍വമേഖലകളിലും ഒന്നു പൊരുതാന്‍ പോലും അവസരം കൊടുക്കാതെയാണ് ബാഴ്സലോണയെ പിഎസ്ജി തകര്‍ത്തത്. ഫെബ്രുവരി 14ന് ജന്മദിനമാഘോഷിക്കുന്ന ഡി മരിയയും കവാനിയും ഗോളുകള്കൊണ്ടും വിജയംകൊണ്ടും ജന്മദിനം മനോഹമാക്കി. 29-ാം ജന്മദിനത്തില് ഡി മരിയ എടുത്ത മികച്ച ഫ്രീകിക്കിലൂടെ പാരി സാന്‍ ഷെര്‍മയിന്‍ ഗോളടിക്കു തുടക്കമിട്ടു. രണ്ടാം പകുതിയില്‍ ഒരു ഗോളു കൂടി അർജന്റൈന്‍ പ്ലേമേക്കര്‍ വലയിലാക്കി. അതിനു മുമ്പ് ഡ്രാക്സ്ലര്, അവസാന ഗോള്‍ 30-ാം പിറന്നാള്‍ ആഘോഷിക്കുന്ന കവാനിയിലൂടെയായിരുന്നു.
ബാഴ്സയുടെ സൂപ്പര്‍ താരങ്ങളായ മെസി, ലൂയി സുവാരസ്, നെയ്മര്‍, സെര്‍ജിയോ ബുസ്ക്വെറ്റ്സ്, ആന്ദ്രെ ഇനിയെസ്റ്റ, ജെറാര്‍ഡ് പിക്വെ എന്നിവര്‍ക്കു പിഎസ്ജിയുടെ ആക്രമണം നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ഇതില്‍ നെയ്മര്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി. യുനെ എമെറെയുടെ ടീമില്‍ സസ്പെന്‍ഷനിലുള്ള തിയേഗോ മോട്ട, പരിക്കിനെത്തുടര്‍ന്ന് തിയേഗോ സില്‍വ എന്നിവരില്ലാതെയായിരുന്നു പിഎസ്ജി ഇറങ്ങിയത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഡ്രാക്സ്ലറിനൊപ്പം അരങ്ങേറ്റം കുറിച്ച പ്രെസേനല് കിംപെമ്പെ, മാര്‍കോ വെരാറ്റി, അഡ്രിയന്‍ റബിറ്റ് എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
തുടക്കത്തിലേ ആതിഥേയര്‍ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ബാഴ്സലോണ പോലുള്ള താരസമ്പന്നമായ ടീമിനെതിരേ പിഎസ്ജി എല്ലാമേഖലയിലും തീര്‍ത്ത ആസൂത്രണം കൃത്യമായിരുന്നു. ബാഴ്സലോണ പ്രതിരോധത്തിന്റെ വേഗവും കരുത്തും കടന്നെത്താനും പിഎസ്ജി മുന്നേറ്റക്കാര്‍ക്കായി.
ആദ്യ 15 മിനിറ്റിനിടെ രണ്ടു തവണയാണ് ബാഴ്സ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന് രക്ഷപ്പെടുത്തേണ്ടിവന്നത്. ബ്ലെയ്സ് മറ്റൗഡിയും റബിയറ്റുമായിരുന്നു ടെര് സ്റ്റെഗനെ ആദ്യം വിഷമിപ്പിച്ചവര്‍. രണ്ടു പ്രാവശ്യവും ബാഴ്സ കീപ്പര്‍ ആ ഷോട്ടുകളോടു കൃത്യമായി പ്രതികരിച്ചു. ബാഴ്സ ഗോള്‍ മുഖത്ത് സമ്മര്‍ദം ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായാണ് ഗോള്‍ വന്നത്. ഡ്രാക്സ്ലറെ പെനാല്‍റ്റി ബോക്സിനു അടുത്തുവച്ച് സാമുവല്‍ ഉംറ്റിറ്റി ഫൗള്‍ ചെയ്തു. കിക്കെടുത്ത ഡി മരിയ വളരെ സുന്ദരാമായി ബാഴ്സ പ്രതിരോധ മതിലിനു മുകളിലൂടെ പായിച്ച ഷോട്ട് ഗോള്‍കീപ്പര്‍ക്ക് ഒരവസരം പോലും നല്‍കാതെ വലയുടെ വലതു മൂലയിലായി തറച്ചിറങ്ങി.
ഇതിനു മറുപടി നല്‍കാനായി ബാഴ്സ അടുത്തെത്തിയതായിരുന്നു. നെയ്മറിന്റെ വേഗമേറിയ ഓട്ടവും പാസും ചേര്‍ന്നപ്പോള്‍ സമനിലയെന്നു തോന്നിച്ചു. പിഎസ്ജി പ്രതിരോധം കടന്ന നെയ്മര്‍ പന്ത് ആന്ദ്രെ ഗോമസിനു നല്കി. എന്നാല്‍ ഗോമസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ കെവിന് ട്രാപ് തട്ടിയകറ്റി. 33-ാം മിനിറ്റില്‍ ഡ്രാക്സലര്‍ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തിയെന്നു തോന്നിപ്പിച്ചു. റോബര്‍ട്ടോയെ വെട്ടിച്ച് ജര്‍മന്‍താരം പായിച്ച ഷോട്ട് ടെര് സ്റ്റെഗന് കുത്തിയകറ്റി. ഇതിനുശേഷം കിംപെമ്പെയുടെ ക്ലോസ് റേഞ്ചും ടെര്സ്റ്റെഗന് രക്ഷിച്ചു. ഇടവേളയ്ക്കു പിരിയും മുമ്പ് പിഎസ്ജി അര്‍ഹിച്ച ലീഡ് നേടി. മധ്യഭാഗത്ത് മെസിയുടെ കാലില്‍നിന്നു നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത റബിറ്റ് പന്ത് വെറേറ്റിക്കു നല്കി. പന്തുമായി വേഗത്തില്‍ കുതിച്ച വെരാറ്റി പന്ത് ഡ്രാക്സ്ലര്ക്കു നല്കി. ബോക്സിനു 12 വാര പുറത്തുനിന്നു പന്ത് ജര്‍മന്‍ താരം വലിയില്‍ നിറച്ചു.
രണ്ടാം പകുതി തീര്‍ത്തും പിഎസ്ജിയുടെ ഭാഗത്തുനിന്നായിരുന്നു. ആതിഥേയരുടെ വേഗതയ്ക്കു മുന്നില്‍ നിലവിലെ ലാ ലിഗ ചാമ്പ്യന്മാര് പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടി. 10 മിനിറ്റായപ്പോള്‍ പിഎസ്ജി വീണ്ടും ഗോള്‍ നേടി. ഇത്തവണ ഡി മരിയയുടെ വകയായിരുന്നു. പ്രതിരോധക്കാരുടെ ശല്യമില്ലാതെ കയറിയ അര്‍ജന്റൈന്‍ താരം കൃത്യമായ സ്ഥാനത്തുപന്ത് വലയിലേക്കു നിറയൊഴിച്ചു. ഇതിനുശേഷം ഡി മരിയയെ പിന്‍വലിച്ചു പകരം ലൂകാസ് മൗറയെ ഇറക്കി. നാലാം ഗോള്‍ വൈകിയില്ല. ബാഴ്സ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്ന കവാനിയുടെ വകയായിരുന്നു അത്. തോമസ് മ്യൂനിര്‍ നല്കിയ പന്തുമായി കുതിച്ച കവാനിയെ പ്രതിരോധിക്കാന്‍ പിക്വെയ്ക്കായില്ല. ഈ അവസരത്തില്‍ കവാനി പന്ത് വലയിലാക്കി. 84-ാം മിനിറ്റില്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി പുറത്തു പോയി.
ഡോര്‍ട്മുണ്ട് തോറ്റു
വിജയമോഹവുമായി ബെന്‍ഫിക്കയ്ക്കെതിരേ ലിസ്ബണിലിറങ്ങിയ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്‍വിയാണ് കാത്തിരുന്നത്. കൊസ്റ്റാന്റിനോസ് മിത്രോഗ്ലു നേടിയ ഏക ഗോളില്‍ പോര്‍ച്ചുഗല്‍ ക്ലബ് ജയിച്ചു. ആ ഒരു ഗോളിനു മറുപടി നല്കാന് ബൊറൂസിയ സൂപ്പര്‍ സ്ട്രൈക്കര്‍ പിയറി എമെറിക് ഔബമെയാംഗിനു പെനാല്‍റ്റിയുടെ രൂപത്തില്‍ അവസരം കിട്ടിയെങ്കിലും അത് നഷ്ടമാക്കി. ഈ നഷ്ടപ്പെടുത്തലിലൂടെ എവേ ഗ്രൗണ്ടിലെ ഗോള്‍ ആനൂകൂല്യമാണ് ജര്‍മന്‍ ക്ലബ് നഷ്ടമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബെന്‍ഫിക്ക ഏകപക്ഷീയമായ ഒരു ഗോളിനു ബൊറൂസിയയെ തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ മിത്രോഗ്ലു (48) നേടിയ ഗോളാണ് ജര്‍മന്‍ ക്ലബ്ബിന്റെ പരാജയത്തിലേക്കു തള്ളിവിട്ടത്. കളിയുടെ നിയന്ത്രണം ഭൂരിഭാഗവും ഡോര്ട്മുണ്ടിനായിരുന്നു. ബെന്‍ഫിക്ക ഗോള്‍കീപ്പര്‍ എഡ്മേഴ്സന്റെ പ്രകടനമാണ് ജര്‍മന്‍ ക്ലബ്ബിന്റെ അവസരങ്ങളെല്ലാം തകര്‍ത്തത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ബെന്‍ഫിക്ക ലീഡ് നേടി. ഒരു കോര്ണറിന്റെ തുടര്‍ച്ചയായി ലഭിച്ച പന്താണ് ഗ്രീസ് സ്ട്രൈക്കര്‍ മിത്രോഗുലു വലയിലെത്തിച്ചത്. ലീഡ് നിഷേധിക്കാന്‍ പത്ത് മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ ഡോര്‍ട്മുണ്ടിന് അവസരം ലഭിച്ചതാണ്. പെനാല്‍റ്റി ബോക്സിനുള്ളില്‍ ലുബോമിര്‍ ഫെയ്സ വരുത്തിയ ഹാന്‍ഡ്ബോളാണ് സ്പോട് കിക്കിനു വഴിയൊരുക്കിയത്. കിക്കെടുത്ത ഔബമെയാംഗ് മികച്ച അവസരം നഷ്ടമാക്കി. പന്ത് ഗോള്‍കീപ്പര്‍ എഡ്മേഴ്സണ് കൈക്കലാക്കി. ഇതിനുശേഷവും ഡോര്‍ട്മുണ്ട് ആക്രമണം തുടര്‍ന്നെങ്കിലും ഒന്നിനും ഗോളിയെ കടന്ന് പോകാനായില്ല.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ നാലാം തവണയാണ് ബാഴ്സലോണ ഗോളൊന്നും നേടാതെ നാലു ഗോള്‍ തോല്‍വി വഴങ്ങുന്നത്. 2012-13, 2014-15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ പിഎസ്ജിയെ ക്വാര്‍ട്ടറില്‍ പുറത്താക്കിയ ടീമാണ് ബാഴ്സലോണ. ആ തോല്‍വികള്‍ക്കൊപ്പം 2015ല്‍ സ്വന്തം കാണികളുടെ മുന്നിലേറ്റ 3-1ന്റെ തോല്‍വിക്ക് ആ ഗ്രൗണ്ടില്‍ തന്നെ ബാഴ്സലോണയെ തോല്‍പ്പിച്ചുകൊണ്ട് പിഎസ്ജി പകരം വീട്ടി.
മത്സരത്തിന്റെ സര്‍വമേഖലകളിലും ഒന്നു പൊരുതാന്‍ പോലും അവസരം കൊടുക്കാതെയാണ് ബാഴ്സലോണയെ പിഎസ്ജി തകര്‍ത്തത്. ഫെബ്രുവരി 14ന് ജന്മദിനമാഘോഷിക്കുന്ന ഡി മരിയയും കവാനിയും ഗോളുകള്കൊണ്ടും വിജയംകൊണ്ടും ജന്മദിനം മനോഹമാക്കി. 29-ാം ജന്മദിനത്തില് ഡി മരിയ എടുത്ത മികച്ച ഫ്രീകിക്കിലൂടെ പാരി സാന്‍ ഷെര്‍മയിന്‍ ഗോളടിക്കു തുടക്കമിട്ടു. രണ്ടാം പകുതിയില്‍ ഒരു ഗോളു കൂടി അർജന്റൈന്‍ പ്ലേമേക്കര്‍ വലയിലാക്കി. അതിനു മുമ്പ് ഡ്രാക്സ്ലര്, അവസാന ഗോള്‍ 30-ാം പിറന്നാള്‍ ആഘോഷിക്കുന്ന കവാനിയിലൂടെയായിരുന്നു.
ബാഴ്സയുടെ സൂപ്പര്‍ താരങ്ങളായ മെസി, ലൂയി സുവാരസ്, നെയ്മര്‍, സെര്‍ജിയോ ബുസ്ക്വെറ്റ്സ്, ആന്ദ്രെ ഇനിയെസ്റ്റ, ജെറാര്‍ഡ് പിക്വെ എന്നിവര്‍ക്കു പിഎസ്ജിയുടെ ആക്രമണം നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ഇതില്‍ നെയ്മര്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി. യുനെ എമെറെയുടെ ടീമില്‍ സസ്പെന്‍ഷനിലുള്ള തിയേഗോ മോട്ട, പരിക്കിനെത്തുടര്‍ന്ന് തിയേഗോ സില്‍വ എന്നിവരില്ലാതെയായിരുന്നു പിഎസ്ജി ഇറങ്ങിയത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഡ്രാക്സ്ലറിനൊപ്പം അരങ്ങേറ്റം കുറിച്ച പ്രെസേനല് കിംപെമ്പെ, മാര്‍കോ വെരാറ്റി, അഡ്രിയന്‍ റബിറ്റ് എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
തുടക്കത്തിലേ ആതിഥേയര്‍ മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ബാഴ്സലോണ പോലുള്ള താരസമ്പന്നമായ ടീമിനെതിരേ പിഎസ്ജി എല്ലാമേഖലയിലും തീര്‍ത്ത ആസൂത്രണം കൃത്യമായിരുന്നു. ബാഴ്സലോണ പ്രതിരോധത്തിന്റെ വേഗവും കരുത്തും കടന്നെത്താനും പിഎസ്ജി മുന്നേറ്റക്കാര്‍ക്കായി.
ആദ്യ 15 മിനിറ്റിനിടെ രണ്ടു തവണയാണ് ബാഴ്സ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന് രക്ഷപ്പെടുത്തേണ്ടിവന്നത്. ബ്ലെയ്സ് മറ്റൗഡിയും റബിയറ്റുമായിരുന്നു ടെര് സ്റ്റെഗനെ ആദ്യം വിഷമിപ്പിച്ചവര്‍. രണ്ടു പ്രാവശ്യവും ബാഴ്സ കീപ്പര്‍ ആ ഷോട്ടുകളോടു കൃത്യമായി പ്രതികരിച്ചു. ബാഴ്സ ഗോള്‍ മുഖത്ത് സമ്മര്‍ദം ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇതിന്റെ ഫലമായാണ് ഗോള്‍ വന്നത്. ഡ്രാക്സ്ലറെ പെനാല്‍റ്റി ബോക്സിനു അടുത്തുവച്ച് സാമുവല്‍ ഉംറ്റിറ്റി ഫൗള്‍ ചെയ്തു. കിക്കെടുത്ത ഡി മരിയ വളരെ സുന്ദരാമായി ബാഴ്സ പ്രതിരോധ മതിലിനു മുകളിലൂടെ പായിച്ച ഷോട്ട് ഗോള്‍കീപ്പര്‍ക്ക് ഒരവസരം പോലും നല്‍കാതെ വലയുടെ വലതു മൂലയിലായി തറച്ചിറങ്ങി.
ഇതിനു മറുപടി നല്‍കാനായി ബാഴ്സ അടുത്തെത്തിയതായിരുന്നു. നെയ്മറിന്റെ വേഗമേറിയ ഓട്ടവും പാസും ചേര്‍ന്നപ്പോള്‍ സമനിലയെന്നു തോന്നിച്ചു. പിഎസ്ജി പ്രതിരോധം കടന്ന നെയ്മര്‍ പന്ത് ആന്ദ്രെ ഗോമസിനു നല്കി. എന്നാല്‍ ഗോമസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ കെവിന് ട്രാപ് തട്ടിയകറ്റി. 33-ാം മിനിറ്റില്‍ ഡ്രാക്സലര്‍ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തിയെന്നു തോന്നിപ്പിച്ചു. റോബര്‍ട്ടോയെ വെട്ടിച്ച് ജര്‍മന്‍താരം പായിച്ച ഷോട്ട് ടെര് സ്റ്റെഗന് കുത്തിയകറ്റി. ഇതിനുശേഷം കിംപെമ്പെയുടെ ക്ലോസ് റേഞ്ചും ടെര്സ്റ്റെഗന് രക്ഷിച്ചു. ഇടവേളയ്ക്കു പിരിയും മുമ്പ് പിഎസ്ജി അര്‍ഹിച്ച ലീഡ് നേടി. മധ്യഭാഗത്ത് മെസിയുടെ കാലില്‍നിന്നു നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത റബിറ്റ് പന്ത് വെറേറ്റിക്കു നല്കി. പന്തുമായി വേഗത്തില്‍ കുതിച്ച വെരാറ്റി പന്ത് ഡ്രാക്സ്ലര്ക്കു നല്കി. ബോക്സിനു 12 വാര പുറത്തുനിന്നു പന്ത് ജര്‍മന്‍ താരം വലിയില്‍ നിറച്ചു.
രണ്ടാം പകുതി തീര്‍ത്തും പിഎസ്ജിയുടെ ഭാഗത്തുനിന്നായിരുന്നു. ആതിഥേയരുടെ വേഗതയ്ക്കു മുന്നില്‍ നിലവിലെ ലാ ലിഗ ചാമ്പ്യന്മാര് പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടി. 10 മിനിറ്റായപ്പോള്‍ പിഎസ്ജി വീണ്ടും ഗോള്‍ നേടി. ഇത്തവണ ഡി മരിയയുടെ വകയായിരുന്നു. പ്രതിരോധക്കാരുടെ ശല്യമില്ലാതെ കയറിയ അര്‍ജന്റൈന്‍ താരം കൃത്യമായ സ്ഥാനത്തുപന്ത് വലയിലേക്കു നിറയൊഴിച്ചു. ഇതിനുശേഷം ഡി മരിയയെ പിന്‍വലിച്ചു പകരം ലൂകാസ് മൗറയെ ഇറക്കി. നാലാം ഗോള്‍ വൈകിയില്ല. ബാഴ്സ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്ന കവാനിയുടെ വകയായിരുന്നു അത്. തോമസ് മ്യൂനിര്‍ നല്കിയ പന്തുമായി കുതിച്ച കവാനിയെ പ്രതിരോധിക്കാന്‍ പിക്വെയ്ക്കായില്ല. ഈ അവസരത്തില്‍ കവാനി പന്ത് വലയിലാക്കി. 84-ാം മിനിറ്റില്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ പോസ്റ്റില്‍ തട്ടി പുറത്തു പോയി.
ഡോര്‍ട്മുണ്ട് തോറ്റു
വിജയമോഹവുമായി ബെന്‍ഫിക്കയ്ക്കെതിരേ ലിസ്ബണിലിറങ്ങിയ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തോല്‍വിയാണ് കാത്തിരുന്നത്. കൊസ്റ്റാന്റിനോസ് മിത്രോഗ്ലു നേടിയ ഏക ഗോളില്‍ പോര്‍ച്ചുഗല്‍ ക്ലബ് ജയിച്ചു. ആ ഒരു ഗോളിനു മറുപടി നല്കാന് ബൊറൂസിയ സൂപ്പര്‍ സ്ട്രൈക്കര്‍ പിയറി എമെറിക് ഔബമെയാംഗിനു പെനാല്‍റ്റിയുടെ രൂപത്തില്‍ അവസരം കിട്ടിയെങ്കിലും അത് നഷ്ടമാക്കി. ഈ നഷ്ടപ്പെടുത്തലിലൂടെ എവേ ഗ്രൗണ്ടിലെ ഗോള്‍ ആനൂകൂല്യമാണ് ജര്‍മന്‍ ക്ലബ് നഷ്ടമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബെന്‍ഫിക്ക ഏകപക്ഷീയമായ ഒരു ഗോളിനു ബൊറൂസിയയെ തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ മിത്രോഗ്ലു (48) നേടിയ ഗോളാണ് ജര്‍മന്‍ ക്ലബ്ബിന്റെ പരാജയത്തിലേക്കു തള്ളിവിട്ടത്. കളിയുടെ നിയന്ത്രണം ഭൂരിഭാഗവും ഡോര്ട്മുണ്ടിനായിരുന്നു. ബെന്‍ഫിക്ക ഗോള്‍കീപ്പര്‍ എഡ്മേഴ്സന്റെ പ്രകടനമാണ് ജര്‍മന്‍ ക്ലബ്ബിന്റെ അവസരങ്ങളെല്ലാം തകര്‍ത്തത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ബെന്‍ഫിക്ക ലീഡ് നേടി. ഒരു കോര്ണറിന്റെ തുടര്‍ച്ചയായി ലഭിച്ച പന്താണ് ഗ്രീസ് സ്ട്രൈക്കര്‍ മിത്രോഗുലു വലയിലെത്തിച്ചത്. ലീഡ് നിഷേധിക്കാന്‍ പത്ത് മിനിറ്റുകൂടി കഴിഞ്ഞപ്പോള്‍ ഡോര്‍ട്മുണ്ടിന് അവസരം ലഭിച്ചതാണ്. പെനാല്‍റ്റി ബോക്സിനുള്ളില്‍ ലുബോമിര്‍ ഫെയ്സ വരുത്തിയ ഹാന്‍ഡ്ബോളാണ് സ്പോട് കിക്കിനു വഴിയൊരുക്കിയത്. കിക്കെടുത്ത ഔബമെയാംഗ് മികച്ച അവസരം നഷ്ടമാക്കി. പന്ത് ഗോള്‍കീപ്പര്‍ എഡ്മേഴ്സണ് കൈക്കലാക്കി. ഇതിനുശേഷവും ഡോര്‍ട്മുണ്ട് ആക്രമണം തുടര്‍ന്നെങ്കിലും ഒന്നിനും ഗോളിയെ കടന്ന് പോകാനായില്ല.