മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ന് കരുത്തരുടെ പോരാട്ടങ്ങള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും നാപ്പോളിയും മാഡ്രിഡില്‍ ഏറ്റുമുട്ടുമ്പോള്‍ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടാന്‍ ആഴ്സണല്‍ ഇറങ്ങും.
സ്വന്തം സാന്റിയാഗോ ബര്‍ണേബു സ്റ്റേഡിയത്തിലിറങ്ങുന്ന റയല്‍ മാഡ്രിഡ് പഴയ ഫോമിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വിവിധ ടൂര്‍ണമെന്റിലായി തോല്‍വിയറിയാതെയുള്ള 40 കളിയെന്ന സ്പാനിഷ് റിക്കാര്‍ഡ് സ്ഥാപിച്ചശേഷം റയലിന്റെ കുതിപ്പിന് സെവിയ്യ വിരാമമിട്ടു. റയലിനെതിരേ ഇറങ്ങുന്ന നാപ്പോളിയും വിജയകുതിപ്പിലാണ്. പരാജപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി നാപ്പോളി മാറിയിരിക്കുകയാണ്. ഇതുവരെ നടന്ന വിവിധ ടൂര്‍ണമെന്റുകളിൽ 18 കളിയില്‍ നാപ്പോളി പരാജയത്തിന്റെ കയ്പ് രുചിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ അവസാന സ്ഥാനക്കാരായ ഒസാസുനയെ 3-1ന് പരാജയപ്പെടുത്തി. വിജയിച്ചെങ്കിലും സിനദിന്‍ സിദാന്റെ ടീമിന്റെ പല മേഖലയിലുമുള്ള വീഴ്ചകള്‍ എടുത്തുകാട്ടുന്നതായിരുന്നു മത്സരം. പ്രതിരോധം പലപ്പോഴും പാളുന്നതു കാണേണ്ടിവന്നു. റയല്‍ പ്രതിരോധം ഭേദിച്ച് ഒസാസുന യഥേഷ്ടം പന്ത് വലയിലേക്കു തൊടുക്കുകയും ചെയ്തു. ഗോള്‍ കീപ്പര്‍ കെയ്ലര് നവാസ് ഗോള്‍വലയ്ക്കു മുന്നില്‍ നടത്തിയ മികവാണ് റയലിന് തുണയായത്.
റയല്‍ നിരയിലേക്കു പരിക്ക് ഭേദമായി ഡാനി കര്‍വായല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ റൊ ണാൾഡോ ഇറങ്ങിയിരുന്നു. പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് മൂന്നു മാസത്തോളം പുറത്തിരുന്ന ഗാരത് ബെയ്ല് തിങ്കളാഴ്ച നടന്ന പരിശീലനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പരിക്കില്‍നിന്നു പൂര്ണമോചിതനായാല് ബെയ്ൽ റയലിന്റെ മുന്നേറ്റനിരയിലുണ്ടാവും. എന്നാൽ ബെയ്ലിന്റെ കാര്യത്തില്‍ സിദാന് ഉറപ്പു നല്‍കുന്നില്ല.
മികച്ച ഫോമിലുള്ള നാപ്പോളിക്കും സന്തോഷകരമായ വാര്‍ത്തകളാണുള്ളത്. സ്ട്രൈക്കര്‍ അര്‍കാഡിയുസ് മിലിക് പാദത്തിനേറ്റ പരിക്കില്‍ നിന്നു മോചിതനായി നാലു മാസത്തിനുശേഷം തിരിച്ചെത്തി. കഴിഞ്ഞ ദിവസം ജിയോണയ്ക്കെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. മിലിക് റയലിനെതിരേ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെല്‍ജിയന്‍ ഫോര്‍വേഡ് ഡ്രെയ്സ് മെര്‍ട്ടെന്‍സ് മികച്ച ഫോമിലാണ്. മിലിക്കിന്റെ അഭാവത്തില്‍ മെര്ട്ടെന്സിനായിരുന്നു ഗോളടിയുടെ ചുമതല വഹിച്ചത്. കഴിഞ്ഞ പത്തു കളിയില്‍ 13 ഗോളാണ് ബെല്‍ജിയം താരം നേടിയത്.
1987നുശേഷം റയലിന്റെ ഗ്രൗണ്ടിലിറങ്ങുന്ന നാപ്പോളിക്കുവേണ്ടി ആര്‍ത്തുവിളിക്കാന്‍ 10,000 ആരാധകര്‍ക്കൊപ്പം ക്ലബ്ബിന്റെ ഏറ്റവും പ്രശസ്തനായ താരം ഡിയേഗോ മാറഡോണയും സാന്റിയാഗോ ബര്‍ണേബു സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ ആഴ്സണല്‍
ബയേണ്‍ മ്യൂണിക്കിന്റെ അലയന്‍സ് അരീനയില്‍ ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ആഴ്സണൽ മികച്ചൊരു ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ആറു ചാമ്പ്യന്‍സ് ലീഗി സീസണിലും പ്രീക്വാര്‍ട്ടറിനപ്പുറം പോകാത്ത ആഴ്സീന്‍ വെംഗറുടെ ടീം രണ്ടും കല്പിച്ചാണ്.
സമ്മിശ്ര പ്രകടനമാണ് ആഴ്സണല്‍ ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഹള്‍ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും വെംഗറുടെ സംഘത്തിനുണ്ട്. പരസ്പരം അടുത്തറിയുന്ന രണ്ടു ടീമുകളാണ് ബയേണും ആഴ്സണലും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറു തവണ ഇരുടീമും ഏറ്റുമുട്ടി.
കാര്‍ലോ ആന്‍സിലോട്ടി പരിശീലിപ്പിക്കുന്ന ബയേണിന്റെ പ്രകടനവും സമ്മിശ്രമാണ്. ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേണ്‍ സ്വന്തം ഗ്രൗണ്ടില്‍ ജയം മാത്രമാണു ലക്ഷ്യം. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഇന്ഗോല്സ്റ്റാഡറ്റിനെ 2-0ന് തോല്‍പ്പിച്ച ബയേണും വിജയപാതയിലാണ്. എന്നാല്‍ ആ മത്സരത്തില്‍ അവസാന മിനിറ്റുകളിലാണ് രണ്ടു ഗോളും വന്നത്.
പരിക്ക് ആന്‍സിലോട്ടിയുടെ ടീമിന് വില്ലനാകുന്നുണ്ട്. തുടയിലെ പേശികള്‍ക്കേറ്റ പരിക്കില്‍നിന്ന് മുക്തനാ നകാ ത്തതുകൊണ്ട് ഫ്രാങ്ക് റിബറി കളിക്കില്ല. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ജെറോം ബോട്ടംഗിനും കളിക്കാനാവില്ല.
അലയന്‍സ് അരീനയില്‍ കഴിഞ്ഞ 15 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബയേണ്‍ തുടര്‍ ജയത്തിന്റെ റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് സീസണിലും പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു വെംഗറുടെ ടീമിന്റെ വിധി. 2013ലും 2014ലും ബയേണാണ് ആഴ്സണലിനെ പുറത്താക്കിയത്.
സ്വന്തം സാന്റിയാഗോ ബര്‍ണേബു സ്റ്റേഡിയത്തിലിറങ്ങുന്ന റയല്‍ മാഡ്രിഡ് പഴയ ഫോമിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വിവിധ ടൂര്‍ണമെന്റിലായി തോല്‍വിയറിയാതെയുള്ള 40 കളിയെന്ന സ്പാനിഷ് റിക്കാര്‍ഡ് സ്ഥാപിച്ചശേഷം റയലിന്റെ കുതിപ്പിന് സെവിയ്യ വിരാമമിട്ടു. റയലിനെതിരേ ഇറങ്ങുന്ന നാപ്പോളിയും വിജയകുതിപ്പിലാണ്. പരാജപ്പെടുത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി നാപ്പോളി മാറിയിരിക്കുകയാണ്. ഇതുവരെ നടന്ന വിവിധ ടൂര്‍ണമെന്റുകളിൽ 18 കളിയില്‍ നാപ്പോളി പരാജയത്തിന്റെ കയ്പ് രുചിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ അവസാന സ്ഥാനക്കാരായ ഒസാസുനയെ 3-1ന് പരാജയപ്പെടുത്തി. വിജയിച്ചെങ്കിലും സിനദിന്‍ സിദാന്റെ ടീമിന്റെ പല മേഖലയിലുമുള്ള വീഴ്ചകള്‍ എടുത്തുകാട്ടുന്നതായിരുന്നു മത്സരം. പ്രതിരോധം പലപ്പോഴും പാളുന്നതു കാണേണ്ടിവന്നു. റയല്‍ പ്രതിരോധം ഭേദിച്ച് ഒസാസുന യഥേഷ്ടം പന്ത് വലയിലേക്കു തൊടുക്കുകയും ചെയ്തു. ഗോള്‍ കീപ്പര്‍ കെയ്ലര് നവാസ് ഗോള്‍വലയ്ക്കു മുന്നില്‍ നടത്തിയ മികവാണ് റയലിന് തുണയായത്.
റയല്‍ നിരയിലേക്കു പരിക്ക് ഭേദമായി ഡാനി കര്‍വായല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ നടന്ന പരിശീലനത്തിൽ ക്രിസ്റ്റ്യാനോ റൊ ണാൾഡോ ഇറങ്ങിയിരുന്നു. പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് മൂന്നു മാസത്തോളം പുറത്തിരുന്ന ഗാരത് ബെയ്ല് തിങ്കളാഴ്ച നടന്ന പരിശീലനത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. പരിക്കില്‍നിന്നു പൂര്ണമോചിതനായാല് ബെയ്ൽ റയലിന്റെ മുന്നേറ്റനിരയിലുണ്ടാവും. എന്നാൽ ബെയ്ലിന്റെ കാര്യത്തില്‍ സിദാന് ഉറപ്പു നല്‍കുന്നില്ല.
മികച്ച ഫോമിലുള്ള നാപ്പോളിക്കും സന്തോഷകരമായ വാര്‍ത്തകളാണുള്ളത്. സ്ട്രൈക്കര്‍ അര്‍കാഡിയുസ് മിലിക് പാദത്തിനേറ്റ പരിക്കില്‍ നിന്നു മോചിതനായി നാലു മാസത്തിനുശേഷം തിരിച്ചെത്തി. കഴിഞ്ഞ ദിവസം ജിയോണയ്ക്കെതിരേയുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. മിലിക് റയലിനെതിരേ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെല്‍ജിയന്‍ ഫോര്‍വേഡ് ഡ്രെയ്സ് മെര്‍ട്ടെന്‍സ് മികച്ച ഫോമിലാണ്. മിലിക്കിന്റെ അഭാവത്തില്‍ മെര്ട്ടെന്സിനായിരുന്നു ഗോളടിയുടെ ചുമതല വഹിച്ചത്. കഴിഞ്ഞ പത്തു കളിയില്‍ 13 ഗോളാണ് ബെല്‍ജിയം താരം നേടിയത്.
1987നുശേഷം റയലിന്റെ ഗ്രൗണ്ടിലിറങ്ങുന്ന നാപ്പോളിക്കുവേണ്ടി ആര്‍ത്തുവിളിക്കാന്‍ 10,000 ആരാധകര്‍ക്കൊപ്പം ക്ലബ്ബിന്റെ ഏറ്റവും പ്രശസ്തനായ താരം ഡിയേഗോ മാറഡോണയും സാന്റിയാഗോ ബര്‍ണേബു സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ ആഴ്സണല്‍
ബയേണ്‍ മ്യൂണിക്കിന്റെ അലയന്‍സ് അരീനയില്‍ ആദ്യ പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ആഴ്സണൽ മികച്ചൊരു ജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ ആറു ചാമ്പ്യന്‍സ് ലീഗി സീസണിലും പ്രീക്വാര്‍ട്ടറിനപ്പുറം പോകാത്ത ആഴ്സീന്‍ വെംഗറുടെ ടീം രണ്ടും കല്പിച്ചാണ്.
സമ്മിശ്ര പ്രകടനമാണ് ആഴ്സണല്‍ ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഹള്‍ സിറ്റിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും വെംഗറുടെ സംഘത്തിനുണ്ട്. പരസ്പരം അടുത്തറിയുന്ന രണ്ടു ടീമുകളാണ് ബയേണും ആഴ്സണലും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറു തവണ ഇരുടീമും ഏറ്റുമുട്ടി.
കാര്‍ലോ ആന്‍സിലോട്ടി പരിശീലിപ്പിക്കുന്ന ബയേണിന്റെ പ്രകടനവും സമ്മിശ്രമാണ്. ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേണ്‍ സ്വന്തം ഗ്രൗണ്ടില്‍ ജയം മാത്രമാണു ലക്ഷ്യം. ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഇന്ഗോല്സ്റ്റാഡറ്റിനെ 2-0ന് തോല്‍പ്പിച്ച ബയേണും വിജയപാതയിലാണ്. എന്നാല്‍ ആ മത്സരത്തില്‍ അവസാന മിനിറ്റുകളിലാണ് രണ്ടു ഗോളും വന്നത്.
പരിക്ക് ആന്‍സിലോട്ടിയുടെ ടീമിന് വില്ലനാകുന്നുണ്ട്. തുടയിലെ പേശികള്‍ക്കേറ്റ പരിക്കില്‍നിന്ന് മുക്തനാ നകാ ത്തതുകൊണ്ട് ഫ്രാങ്ക് റിബറി കളിക്കില്ല. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ജെറോം ബോട്ടംഗിനും കളിക്കാനാവില്ല.
അലയന്‍സ് അരീനയില്‍ കഴിഞ്ഞ 15 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബയേണ്‍ തുടര്‍ ജയത്തിന്റെ റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് സീസണിലും പ്രീക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു വെംഗറുടെ ടീമിന്റെ വിധി. 2013ലും 2014ലും ബയേണാണ് ആഴ്സണലിനെ പുറത്താക്കിയത്.