മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ ആവേശകരമാകും. ടെന്നീസ് കോര്‍ട്ടുകളുടെ വസന്തം റോജര്‍ ഫെഡറര്‍ക്കു പിന്നാലെ ടെന്നീസിലെ വന്യ സൗന്ദര്യം റാഫേല്‍ നദാലും പ്രീ ക്വാര്‍ട്ടറില്‍. ജര്‍മനിയുടെ വിസ്മയ താരം അലക്സാണ്ടര്‍ സ്വെരേവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ തകര്‍ത്താണ് നദാല്‍ അവസാന 16ല്‍ എത്തിയത്. സ്കോര്‍: 4-6, 6-3, 6-7, 6-3, 6-2. ഭാവിയുടെ താരമെന്ന് ഇതിനോടകം പേര് വീണു കിട്ടിയ സ്വെരേവ് രണ്ടു സെറ്റ് സ്വന്തമാക്കിയെങ്കിലും വഴങ്ങിയ സെറ്റുകളില്‍ പൊരുതാനായില്ല. പഴയ പടക്കുതിരകളില്‍ നൊവാക് ജോക്കോവിച്ചിന്റെ പുറത്താകലിനു ശേഷം അവശേഷിക്കുന്നത് ഫെഡററും നദാലും മാത്രമാണ്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ഗെയ്ൽ മോണ്‍ഫില്‍സാണ് റാഫയുടെ എതിരാളി. ജര്‍മനിയുടെ ഫിലിപ് കോല്സ്ഷ്രീബറെ പരാജയപ്പെടുത്തിയാണ് മോണ്‍ഫില്‍സ് അവസാന 16ല്‍ എത്തിയത്. സ്കോര്‍ 6-3, 7-6, 6-4.
മറ്റൊരു മത്സരത്തില്‍ കരുത്തനായ സ്പാനിഷ് താരം ഡേവിഡ് ഫെററെ നാട്ടുകാരനായ റോബര്‍ട്ടോ ബാറ്റിസ്റ്റ ഓഗത് അട്ടിമറിച്ചു. സ്കോര്‍: 7-5, 6-7, 7-6, 6-4. കാനഡയുടെ മിലോസ് റാവോണിച്ച് ഫ്രാന്‍സിന്റെ ജൈല്‍സ് സിമോണിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-2, 7-6, 3-6, 6-3. ഓഗതാണ് റാവോണിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി. ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ച്, ഫ്രാന്‍സിന്റെ ബെന്വ പേർ, ഇസ്റ്റോമിന്, ദിമിത്രോവ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടാന്‍ തയാറെടുക്കുന്ന അമേരിക്കയുടെ സെറീന വില്യംസ് നാട്ടുകാരിയായ നിക്കോള്‍ ഗിബ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-3. ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രിക്കോവയാണ് സെറീനയുടെ അടുത്ത എതിരാളി. ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയയെയാണ് സ്ട്രിക്കോവ പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ജോഹന്ന കോന്റയെ പരാജയപ്പെടുത്തി ഡെന്മാര്ക്കിന്റെ കരോളിന വോസ്നിയാക്കിയും സ്ലൊവാക്യയുടെ ഡോമിനിക്ക ചിബുല്ക്കോവയെ പരാജയപ്പെടുത്തി റഷ്യയുടെ എകതീന മകറോവയും പ്രീക്വാര്‍ട്ടറിലെത്തി.
സാനിയയും ബൊപ്പണ്ണയും രണ്ടാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സയും രോഹന് ബൊപ്പണ്ണയും രണ്ടാം റൗണ്ടില്‍ കടന്നു. സാനിയയും ക്രൊയേഷ്യന്‍ പങ്കാളി ഇവാന് ഡോഡിഗും നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്മാരായ മാറ്റ് പവിക്- ലൗറ സിഗ്മണ്ട് സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. സ്കോർ: 7-5, 6-4. ഡബിള്‍സില്‍ പുറത്തായ ബൊപ്പണ്ണയും കൂട്ടാളി ഡബ്റോവസ്കിയും കടുത്ത പോരാട്ടത്തിനൊടുവിലാണ് മൈക്കല്‍ വീനസ് കാതറീന സ്രബോട്നിക് സഖ്യത്തെ മറികടന്നത്.
മറ്റൊരു മത്സരത്തില്‍ കരുത്തനായ സ്പാനിഷ് താരം ഡേവിഡ് ഫെററെ നാട്ടുകാരനായ റോബര്‍ട്ടോ ബാറ്റിസ്റ്റ ഓഗത് അട്ടിമറിച്ചു. സ്കോര്‍: 7-5, 6-7, 7-6, 6-4. കാനഡയുടെ മിലോസ് റാവോണിച്ച് ഫ്രാന്‍സിന്റെ ജൈല്‍സ് സിമോണിനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-2, 7-6, 3-6, 6-3. ഓഗതാണ് റാവോണിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളി. ക്രൊയേഷ്യയുടെ ഇവോ കാര്‍ലോവിച്ച്, ഫ്രാന്‍സിന്റെ ബെന്വ പേർ, ഇസ്റ്റോമിന്, ദിമിത്രോവ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടാന്‍ തയാറെടുക്കുന്ന അമേരിക്കയുടെ സെറീന വില്യംസ് നാട്ടുകാരിയായ നിക്കോള്‍ ഗിബ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-3. ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രിക്കോവയാണ് സെറീനയുടെ അടുത്ത എതിരാളി. ഫ്രാന്‍സിന്റെ കരോളിന ഗാര്‍സിയയെയാണ് സ്ട്രിക്കോവ പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ജോഹന്ന കോന്റയെ പരാജയപ്പെടുത്തി ഡെന്മാര്ക്കിന്റെ കരോളിന വോസ്നിയാക്കിയും സ്ലൊവാക്യയുടെ ഡോമിനിക്ക ചിബുല്ക്കോവയെ പരാജയപ്പെടുത്തി റഷ്യയുടെ എകതീന മകറോവയും പ്രീക്വാര്‍ട്ടറിലെത്തി.
സാനിയയും ബൊപ്പണ്ണയും രണ്ടാം റൗണ്ടില്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സയും രോഹന് ബൊപ്പണ്ണയും രണ്ടാം റൗണ്ടില്‍ കടന്നു. സാനിയയും ക്രൊയേഷ്യന്‍ പങ്കാളി ഇവാന് ഡോഡിഗും നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്മാരായ മാറ്റ് പവിക്- ലൗറ സിഗ്മണ്ട് സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. സ്കോർ: 7-5, 6-4. ഡബിള്‍സില്‍ പുറത്തായ ബൊപ്പണ്ണയും കൂട്ടാളി ഡബ്റോവസ്കിയും കടുത്ത പോരാട്ടത്തിനൊടുവിലാണ് മൈക്കല്‍ വീനസ് കാതറീന സ്രബോട്നിക് സഖ്യത്തെ മറികടന്നത്.