കോയമ്പത്തൂര്‍: കായികരംഗത്തെ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കാന്‍ കേരളത്തിന്റെ കലാലയ കായികതാരങ്ങളുടെ കുതിപ്പു തുടങ്ങി. കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ തുടങ്ങിയ അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ ഇതിന്റെ മിന്നലൊളികള്‍ ചിതറിക്കാനും നമ്മുടെ കായികതാരങ്ങള്‍ക്കായി. യോഗ്യതാ റൗണ്ടിലെ ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം കൂടെപ്പോരുമെന്നു തന്നെയാണ് കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും നിലപാട്. 5000 മീറ്ററില്‍ കാലിക്കട്ടിന്റെയും എംജിയുടെയും താരങ്ങള്‍ ഫൈനലിലെത്തിയെന്ന ശുഭവാര്‍ത്തയോടെയാണ് ആദ്യ യോഗ്യതാ മത്സരഫലം പുറത്തുവന്നത്.
5000 മീറ്ററില്‍ കാലിക്കട്ടിന്റെ കെ.കെ.ദിവ്യ, പി.എം. സഞ്ജയ് എന്നിവര്‍ ഇന്നു ഫൈനലിലിറങ്ങും. എം.ജിയുടെ ഏഞ്ചലും അനു മരിയ സണ്ണിയും ഫൈനലിലെത്തിയിട്ടുണ്ട്. 5000 മീറ്ററിലെ വിജയപ്രതീക്ഷയായിരുന്ന കാലിക്കട്ടിന്റെ പി.യു. ചിത്ര ഇന്നലെ യോഗ്യതാ മത്സരത്തിനിറങ്ങിയില്ല. 1500 മീറ്ററില്‍ മാത്രം മത്സരിക്കാനാണു തീരുമാനം. ഡിസ്കസില്‍ കാലിക്കട്ടിന്റെ റിമാനാഥും സോഫിയയും പോൾവോള്‍ട്ടില്‍ കാലിക്കട്ടിന്റെ അനശ്വരയും ഫൈനലിനു ക്വാളിഫൈ ചെയ്തിട്ടുണ്ട്. പ്രസ്റ്റീജ് മത്സരമായ 100 മീറ്റര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എംജിയുടെ കെ.എസ്. പ്രണവ് ഫൈനലിലെത്തി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലിലേക്കു കാലിക്കട്ടിന്റെ എം.സുഗിനയും എം. അഖിലയും എംജിയുടെ അഞ്ജു മോഹനും ക്വാളിഫൈ ചെയ്തിട്ടുണ്ട്. ഫൈനലുകള്‍ക്കു പുറമെ മിക്ക ഇനങ്ങളുടെയും യോഗ്യതാ റൗണ്ടുകള്‍ ഇന്നു പൂര്‍ത്തിയാകും. ഹാഫ് മാരത്തണ്‍ മത്സരം നാളെ കെപിആര്‍ എന്‍ജിനീയറിംഗ് കോളജില്‍ നടക്കും.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി. അന്പഴകന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന മാര്‍ച്ച്പാസ്റ്റില്‍ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നെത്തിയ കായികതാരങ്ങള്‍ അണിനിരന്നു. വിദ്യാര്‍ഥികള്‍ ഒരുക്കിയ വര്‍ണശബളമായ വന്ദേമാതരം ഡിസ്പ്ലേയും ഉദ്ഘാടന പരിപാടിക്കു കൊഴുപ്പേകി. രാജ്യത്തെ ഇരുനൂറോളം യൂണിവേഴ്സിറ്റികളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് 16വരെ നടക്കുന്ന മേളയില്‍ മാറ്റുരയ്ക്കുന്നത്.
ഇന്നത്തെ ഫൈനലുകള്‍
ഹൈജംപ് (ആണ്), ട്രിപ്പിള്‍ ജംപ് (പെണ്), ഷോട്ട്പുട്ട് (ആണ്), ഡിസ്കസ് ത്രോ (പെണ്), 800 മീറ്റര്‍ (ആണ്, പെണ്), 100 മീറ്റര്‍ (ആണ്, പെണ്).
എം.വി. വസന്ത്
5000 മീറ്ററില്‍ കാലിക്കട്ടിന്റെ കെ.കെ.ദിവ്യ, പി.എം. സഞ്ജയ് എന്നിവര്‍ ഇന്നു ഫൈനലിലിറങ്ങും. എം.ജിയുടെ ഏഞ്ചലും അനു മരിയ സണ്ണിയും ഫൈനലിലെത്തിയിട്ടുണ്ട്. 5000 മീറ്ററിലെ വിജയപ്രതീക്ഷയായിരുന്ന കാലിക്കട്ടിന്റെ പി.യു. ചിത്ര ഇന്നലെ യോഗ്യതാ മത്സരത്തിനിറങ്ങിയില്ല. 1500 മീറ്ററില്‍ മാത്രം മത്സരിക്കാനാണു തീരുമാനം. ഡിസ്കസില്‍ കാലിക്കട്ടിന്റെ റിമാനാഥും സോഫിയയും പോൾവോള്‍ട്ടില്‍ കാലിക്കട്ടിന്റെ അനശ്വരയും ഫൈനലിനു ക്വാളിഫൈ ചെയ്തിട്ടുണ്ട്. പ്രസ്റ്റീജ് മത്സരമായ 100 മീറ്റര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എംജിയുടെ കെ.എസ്. പ്രണവ് ഫൈനലിലെത്തി. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലിലേക്കു കാലിക്കട്ടിന്റെ എം.സുഗിനയും എം. അഖിലയും എംജിയുടെ അഞ്ജു മോഹനും ക്വാളിഫൈ ചെയ്തിട്ടുണ്ട്. ഫൈനലുകള്‍ക്കു പുറമെ മിക്ക ഇനങ്ങളുടെയും യോഗ്യതാ റൗണ്ടുകള്‍ ഇന്നു പൂര്‍ത്തിയാകും. ഹാഫ് മാരത്തണ്‍ മത്സരം നാളെ കെപിആര്‍ എന്‍ജിനീയറിംഗ് കോളജില്‍ നടക്കും.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം. തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി. അന്പഴകന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന മാര്‍ച്ച്പാസ്റ്റില്‍ രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നെത്തിയ കായികതാരങ്ങള്‍ അണിനിരന്നു. വിദ്യാര്‍ഥികള്‍ ഒരുക്കിയ വര്‍ണശബളമായ വന്ദേമാതരം ഡിസ്പ്ലേയും ഉദ്ഘാടന പരിപാടിക്കു കൊഴുപ്പേകി. രാജ്യത്തെ ഇരുനൂറോളം യൂണിവേഴ്സിറ്റികളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് 16വരെ നടക്കുന്ന മേളയില്‍ മാറ്റുരയ്ക്കുന്നത്.
ഇന്നത്തെ ഫൈനലുകള്‍
ഹൈജംപ് (ആണ്), ട്രിപ്പിള്‍ ജംപ് (പെണ്), ഷോട്ട്പുട്ട് (ആണ്), ഡിസ്കസ് ത്രോ (പെണ്), 800 മീറ്റര്‍ (ആണ്, പെണ്), 100 മീറ്റര്‍ (ആണ്, പെണ്).
എം.വി. വസന്ത്