മുംബൈ: ആദ്യ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയ്ക്കു മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ ഇന്നു വീണ്ടുമിറങ്ങും. ഇന്ത്യ എയും ഇംഗ്ലണ്ട് ഇലവനുമായുള്ള അവസാന പരിശീലന മത്സരം മുംബൈയിലാണ് നടക്കുന്നത്. പരാജയപ്പെട്ടെങ്കിലും ആദ്യ സന്നാഹ മത്സരത്തില്‍ ടീമില്‍ മടങ്ങിയെത്തിയ യുവരാജ് സിംഗിനും ശിഖര്‍ ധവാനും ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വസം പകരുന്നുണ്ട്. അതുപോലെ രണ്ടാം സന്നാഹ മത്സരത്തില്‍ പരിക്കില്‍ നിന്നും മോചിതനായെത്തുന്ന അജിങ്ക്യ രഹാനെയ്ക്കും സുരേഷ് റെയ്നയ്ക്കും കൂടെ തിളങ്ങാനായാല്‍ ഇന്ത്യക്കു രക്ഷയാകും. രഹാനയും റെയ്നയുമുണ്ടെങ്കിലും ഇന്ന് എല്ലാവരുടെയും കണ്ണ് ധോണിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന ഋഷഭ് പന്തിലാണ്. കഴിഞ്ഞ ജൂണിയര്‍ ലോകകപ്പില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനുവേണ്ടി മിന്നുന്ന പ്രകടനമാണ് ഋഷഭിനെ ശ്രദ്ധേയനാക്കിയത്.
രഞ്ജിയിലും ഋഷഭ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മഹാരാഷ്ട്രയ്ക്കെതിരേയും ജാര്ഖണ്ഡിനെതിരേയും ട്രിപ്പിള്‍ സെഞ്ചുറി നേടിയതും ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി- 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ ഋഷഭിനെ തുണച്ചു. എന്നാല്‍, ഋഷഭ് മാത്രമായിരിക്കില്ല ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഋഷഭ് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സന്നാഹ മത്സരത്തിനുള്ള ടീമിലിടം നേടിയത് ജാര്‍ഖണ്ഡിന്റെ ഇഷാന് കിഷനാണ്. അതുകൊണ്ട് ധോണിയുടെ പിൻഗാമിയാകാന്‍ ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിനാണ് രണ്ടാം സന്നാഹ മത്സരം തുടക്കമിടുക. ഏറെ നാള് പരിക്കിന്റെ പിടിയിലായിരുന്ന രഹാനെയ്ക്കും തിരിച്ചുവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. ഏകദിന ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട സുരേഷ് റെയ്നയ്ക്കും മടങ്ങിയെത്താനുള്ള അവസരം കൂടിയാണിത്.
ഓള് റൗണ്ടര്‍മാരായ വിജയ് ശങ്കര്‍, പര്‍വേസ് റസൂല്‍, ദീപക് ഹൂഡ എന്നിവര്‍ക്കും സെലക്ടര്‍മാരുടെ മനസില്‍ ഇടം നേടാന്‍ സന്നാഹ മത്സരത്തിലെ പ്രകടനം തുണയ്ക്കും. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള വിനയ്കുമാറും അശോക് ദിൻഡയും പിന്നെ പ്രദീപ് സാംഗ്വാനുമാണ് പേസ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. സ്പിന്നറായി ഷഹബാസ് നദീമായിരിക്കും നീലക്കുപ്പായം അണിയുക. ആദ്യ സന്നാഹമത്സരത്തില്‍ പുറത്തിരുന്ന ബെന്‍ സ്റ്റോക്സ്, ജോനി ബെയര്‍സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവര്‍ക്കു അവസരം നല്‍കിയാവും ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുക.
രഞ്ജിയിലും ഋഷഭ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മഹാരാഷ്ട്രയ്ക്കെതിരേയും ജാര്ഖണ്ഡിനെതിരേയും ട്രിപ്പിള്‍ സെഞ്ചുറി നേടിയതും ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി- 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ ഋഷഭിനെ തുണച്ചു. എന്നാല്‍, ഋഷഭ് മാത്രമായിരിക്കില്ല ഇന്നത്തെ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഋഷഭ് ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സന്നാഹ മത്സരത്തിനുള്ള ടീമിലിടം നേടിയത് ജാര്‍ഖണ്ഡിന്റെ ഇഷാന് കിഷനാണ്. അതുകൊണ്ട് ധോണിയുടെ പിൻഗാമിയാകാന്‍ ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിനാണ് രണ്ടാം സന്നാഹ മത്സരം തുടക്കമിടുക. ഏറെ നാള് പരിക്കിന്റെ പിടിയിലായിരുന്ന രഹാനെയ്ക്കും തിരിച്ചുവരവില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. ഏകദിന ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട സുരേഷ് റെയ്നയ്ക്കും മടങ്ങിയെത്താനുള്ള അവസരം കൂടിയാണിത്.
ഓള് റൗണ്ടര്‍മാരായ വിജയ് ശങ്കര്‍, പര്‍വേസ് റസൂല്‍, ദീപക് ഹൂഡ എന്നിവര്‍ക്കും സെലക്ടര്‍മാരുടെ മനസില്‍ ഇടം നേടാന്‍ സന്നാഹ മത്സരത്തിലെ പ്രകടനം തുണയ്ക്കും. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള വിനയ്കുമാറും അശോക് ദിൻഡയും പിന്നെ പ്രദീപ് സാംഗ്വാനുമാണ് പേസ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. സ്പിന്നറായി ഷഹബാസ് നദീമായിരിക്കും നീലക്കുപ്പായം അണിയുക. ആദ്യ സന്നാഹമത്സരത്തില്‍ പുറത്തിരുന്ന ബെന്‍ സ്റ്റോക്സ്, ജോനി ബെയര്‍സ്റ്റോ, ലിയാം പ്ലങ്കറ്റ് എന്നിവര്‍ക്കു അവസരം നല്‍കിയാവും ഇംഗ്ലണ്ട് മത്സരത്തിനിറങ്ങുക.