വിയ്യാറയൽ: തോൽവിയുടെ വക്കിൽനിന്നും ബാഴ്സലോണയെ ലയണൽ മെസിയുടെ ഫ്രീകിക്ക് ഗോൾ രക്ഷിച്ചു. സ്പാനിഷ് ലാ ലിഗയിൽ വിയ്യാ റയലിനെതിരേ നടന്ന മത്സരത്തിൽ തോൽവിയെ ഉറ്റുനോക്കുകയായിരുന്ന നിലവിലെ ചാമ്പ്യന്മാർ മെസി 90-ാം മിനിറ്റിൽ നേടിയ ഗോളിൽ 1-1 സമനിലയുമായി പിരിഞ്ഞു. ഈ സമനിലയോടെ ബാഴ്സലോണയ്ക്കു പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിയും വന്നു. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള ബാഴ്സയുടെ പോയിന്റ് വ്യത്യാസം അഞ്ചായി. റയലിനു 40 പോയിന്റും രണ്ടാമതുള്ള സെവിയ്യയ്ക്ക് 36ഉം, ബാഴ്സലോണയ്ക്കു 35 പോയിന്റുമാണുള്ളത്. മെസിയുടെ ഗോളിൽ പുതുവർഷത്തെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവിയിൽനിന്നു രക്ഷപ്പെട്ടു.
ആദ്യപകുതിയിൽ പന്തടക്കത്തിൽ ബാഴ്സയായിരുന്നു ആധിപത്യം പുലർത്തിയത്. എന്നാൽ , കറ്റാലൻ കരുത്തരുടെ മെസി, ലൂയി സുവാരസ്, നെയ്മർ അടങ്ങുന്ന ശക്തമായ മുന്നേറ്റത്തെ ചെറുത്ത വിയ്യാറയലിന് ആദ്യ പകുതിയിൽ ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാനായി. ഈ ലീഗ് സീസണിൽ അഞ്ചാം തവണയാണ് ബാഴ്സയ്ക്ക് ആദ്യ പകുതിയിൽ ഗോൾ നേടാനാവാതെ പോകുന്നത്. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ നിക്കോള സാൻസണ്‍ വിയ്യാറയലിനായി വല കുലുക്കി. മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു ഗോൾ. ഇതിനു ശേഷം ഇരുടീമും പെനാൽറ്റിക്കായി അപ്പീൽ ചെയ്തു. രണ്ടെണ്ണത്തിനായി ബാഴ്സയും ഒന്നിനു വിയ്യാറയലും അപ്പീൽ ചെയ്തെങ്കിലും റഫറി ചെവികൊടുത്തില്ല. ജയം ഉറപ്പിച്ചു നീങ്ങിയ ആതിഥേയരുടെ വല 90-ാം മിനിറ്റിൽ മെസി ബോക്സിനു വെളിയിൽനിന്നും നിറയൊഴിച്ചു. പെനാൽറ്റി ബോക്സിനു വെളിയിൽ മെസിയെ വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ഇഞ്ചുറി ടൈമിൽ വിയ്യാറയലിന്റെ ഴൗമ കോസ്റ്റ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്ത് പോകേണ്ടിവന്നു.
ഇവാൻ റാക്കിട്ടിച്ചിനെ ഉൾപ്പെടുത്താതെയാണ് ബാഴ്സ പരിശീലകൻ ലൂയി എൻറികെ ടീമിനെ ഇറക്കിയത്. റാക്കിട്ടിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് ക്രൊയേഷ്യൻ താരത്തെ പുറത്തിരുത്തിയതെന്ന് ക്ലബ് വെളിപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ആന്ദ്രെ ഇനിയെസ്റ്റയുടെ ലോംഗ് റേഞ്ച് വിയ്യാറയൽ ഗോൾകീപ്പർ സെർജിയോ അസെൻയോ അനായാസമായി കൈക്കലാക്കി. ഇതിനുശേഷം നെയ്മറും സുവാരസും രണ്ട് മികച്ച അവസരങ്ങൾ നഷ്ടമാക്കി. മറുവശത്ത് വിയ്യാറയലും കൗണ്ടർ അറ്റാക്കിലൂടെ ബാഴ്സയുടെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറി. ജൊനാഥൻ ഡോസ് സാന്റോസ്, സാൻസണ്‍ എന്നിവരുടെ ആക്രമണങ്ങളെ ബാഴ്സ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ തട്ടിയകറ്റി. നെയ്മറിന്റെ ഒരു ഷോട്ട് പുറത്തേക്കു പോയി. പന്തടക്കത്തിൽ ബാഴ്സലോണ ആധിപത്യം പുലർത്തിയപ്പോൾ വിയ്യാറയൽ കൗണ്ടർ അറ്റാക്കിംഗിൽ മികച്ചു നിന്നു. ഇടവേളയ്ക്കു തൊട്ടുമുമ്പ് മെസിയുടെ ഹെഡറിനും സുവാരസിന്റെ ഷോട്ടിനും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ ആക്രമണംതന്നെ ലക്ഷ്യമിട്ട വിയ്യാറയൽ 49-ാം മിനിറ്റിൽ വലകുലുക്കി. അലക്സാണ്ടർ പാറ്റോയുടെ നിലംതൊട്ട പാസിൽ സാൻസണ്‍ ആതിഥേയരെ മുന്നിലെത്തിച്ചു. തിരിച്ചടിക്ക് നെയ്മർ അടുത്തെത്തിയെങ്കിലും ഗോൾ കീപ്പർ അതും നിഷേധിച്ചു. ഇതിനിടെ ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും പോസ്റ്റിൽ തട്ടിതത്തറിച്ചു. ബോക്സിനുള്ളി വീഴ്ത്തിയതിനു നെയ്മർ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും വിജയിച്ചില്ല.
വിയ്യാറയലിന്റെ സോറിയാനോയുടെ അടി ബാഴ്സയുടെ ബോക്സിനുള്ളിൽ നിന്ന ഹാവിയർ മെഷരാനോയുടെ കൈയിൽ തട്ടിയതിനു സ്പോട് കിക്കിന് അപ്പീൽ ചെയ്തെങ്കിലും റഫറി നിഷേധിച്ചു.
78-ാം മിനിറ്റിൽ വിയ്യാറയലിന്റെ ബ്രൂണോ പന്തിലേക്കു കൈ തട്ടിവീണതിന് ബാഴ്സ താരങ്ങൾ പെനാൽറ്റിക്കായി ശബ്ദമുയർത്തിയെങ്കിലും റഫറി അതും നിഷേധിച്ചു. ബാഴ്സ തോൽവിയിലേക്കെന്നു തോന്നിച്ച അവസരത്തിൽ അപകടകരമായ സ്ഥാനത്തുനിന്നു ലഭിച്ച ഫ്രീകിക്ക് വലയിലാക്കി മെസി ടീമിന് സമനില നൽകി.
ആദ്യപകുതിയിൽ പന്തടക്കത്തിൽ ബാഴ്സയായിരുന്നു ആധിപത്യം പുലർത്തിയത്. എന്നാൽ , കറ്റാലൻ കരുത്തരുടെ മെസി, ലൂയി സുവാരസ്, നെയ്മർ അടങ്ങുന്ന ശക്തമായ മുന്നേറ്റത്തെ ചെറുത്ത വിയ്യാറയലിന് ആദ്യ പകുതിയിൽ ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാനായി. ഈ ലീഗ് സീസണിൽ അഞ്ചാം തവണയാണ് ബാഴ്സയ്ക്ക് ആദ്യ പകുതിയിൽ ഗോൾ നേടാനാവാതെ പോകുന്നത്. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ നിക്കോള സാൻസണ്‍ വിയ്യാറയലിനായി വല കുലുക്കി. മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു ഗോൾ. ഇതിനു ശേഷം ഇരുടീമും പെനാൽറ്റിക്കായി അപ്പീൽ ചെയ്തു. രണ്ടെണ്ണത്തിനായി ബാഴ്സയും ഒന്നിനു വിയ്യാറയലും അപ്പീൽ ചെയ്തെങ്കിലും റഫറി ചെവികൊടുത്തില്ല. ജയം ഉറപ്പിച്ചു നീങ്ങിയ ആതിഥേയരുടെ വല 90-ാം മിനിറ്റിൽ മെസി ബോക്സിനു വെളിയിൽനിന്നും നിറയൊഴിച്ചു. പെനാൽറ്റി ബോക്സിനു വെളിയിൽ മെസിയെ വീഴ്ത്തിയതിനായിരുന്നു ഫ്രീകിക്ക്. ഇഞ്ചുറി ടൈമിൽ വിയ്യാറയലിന്റെ ഴൗമ കോസ്റ്റ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്ത് പോകേണ്ടിവന്നു.
ഇവാൻ റാക്കിട്ടിച്ചിനെ ഉൾപ്പെടുത്താതെയാണ് ബാഴ്സ പരിശീലകൻ ലൂയി എൻറികെ ടീമിനെ ഇറക്കിയത്. റാക്കിട്ടിച്ച് മാഞ്ചസ്റ്റർ സിറ്റിയിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് ക്രൊയേഷ്യൻ താരത്തെ പുറത്തിരുത്തിയതെന്ന് ക്ലബ് വെളിപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ആന്ദ്രെ ഇനിയെസ്റ്റയുടെ ലോംഗ് റേഞ്ച് വിയ്യാറയൽ ഗോൾകീപ്പർ സെർജിയോ അസെൻയോ അനായാസമായി കൈക്കലാക്കി. ഇതിനുശേഷം നെയ്മറും സുവാരസും രണ്ട് മികച്ച അവസരങ്ങൾ നഷ്ടമാക്കി. മറുവശത്ത് വിയ്യാറയലും കൗണ്ടർ അറ്റാക്കിലൂടെ ബാഴ്സയുടെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറി. ജൊനാഥൻ ഡോസ് സാന്റോസ്, സാൻസണ്‍ എന്നിവരുടെ ആക്രമണങ്ങളെ ബാഴ്സ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർ സ്റ്റെഗൻ തട്ടിയകറ്റി. നെയ്മറിന്റെ ഒരു ഷോട്ട് പുറത്തേക്കു പോയി. പന്തടക്കത്തിൽ ബാഴ്സലോണ ആധിപത്യം പുലർത്തിയപ്പോൾ വിയ്യാറയൽ കൗണ്ടർ അറ്റാക്കിംഗിൽ മികച്ചു നിന്നു. ഇടവേളയ്ക്കു തൊട്ടുമുമ്പ് മെസിയുടെ ഹെഡറിനും സുവാരസിന്റെ ഷോട്ടിനും ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ ആക്രമണംതന്നെ ലക്ഷ്യമിട്ട വിയ്യാറയൽ 49-ാം മിനിറ്റിൽ വലകുലുക്കി. അലക്സാണ്ടർ പാറ്റോയുടെ നിലംതൊട്ട പാസിൽ സാൻസണ്‍ ആതിഥേയരെ മുന്നിലെത്തിച്ചു. തിരിച്ചടിക്ക് നെയ്മർ അടുത്തെത്തിയെങ്കിലും ഗോൾ കീപ്പർ അതും നിഷേധിച്ചു. ഇതിനിടെ ഒരു ഫ്രീകിക്ക് കിട്ടിയെങ്കിലും പോസ്റ്റിൽ തട്ടിതത്തറിച്ചു. ബോക്സിനുള്ളി വീഴ്ത്തിയതിനു നെയ്മർ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും വിജയിച്ചില്ല.
വിയ്യാറയലിന്റെ സോറിയാനോയുടെ അടി ബാഴ്സയുടെ ബോക്സിനുള്ളിൽ നിന്ന ഹാവിയർ മെഷരാനോയുടെ കൈയിൽ തട്ടിയതിനു സ്പോട് കിക്കിന് അപ്പീൽ ചെയ്തെങ്കിലും റഫറി നിഷേധിച്ചു.
78-ാം മിനിറ്റിൽ വിയ്യാറയലിന്റെ ബ്രൂണോ പന്തിലേക്കു കൈ തട്ടിവീണതിന് ബാഴ്സ താരങ്ങൾ പെനാൽറ്റിക്കായി ശബ്ദമുയർത്തിയെങ്കിലും റഫറി അതും നിഷേധിച്ചു. ബാഴ്സ തോൽവിയിലേക്കെന്നു തോന്നിച്ച അവസരത്തിൽ അപകടകരമായ സ്ഥാനത്തുനിന്നു ലഭിച്ച ഫ്രീകിക്ക് വലയിലാക്കി മെസി ടീമിന് സമനില നൽകി.