മുംബൈ: വിരമിച്ച ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ നിറസാന്നിധ്യമായി നിൽക്കുന്നവരാണ് സൗരവ് ഗാംഗുലിയും രവി ശാസ്ത്രിയും. ലോകകപ്പ് നേട്ടങ്ങൾ ഒന്നും എടുത്തുപറയാൻ ഇല്ലെങ്കിലും ഇന്ത്യയുടെ മികച്ച നായകന്മാരുടെ പട്ടികയെടുത്താൽ അതിൽ സൗരവ് ഗാംഗുലിയുടെ പേര് ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. എന്നാൽ, മുൻ ഇന്ത്യൻ ടീം ഡയറക്ടറായ രവിശാസ്ത്രി ഏറ്റവും മികച്ച ഇന്ത്യൻ നായകന്മാരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ദാദയില്ല. ഇന്ത്യയെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കപിൽദേവും 1971ൽ വെസ്റ്റ് ഇൻഡീസിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടിയെടുത്ത നായകൻ അജിത് വഡേക്കറും ടൈഗർ പട്ടൗഡിയുമാണ് ധോണിയെ കൂടാതെ രവിശാസ്ത്രിയുടെ മികച്ച നായകന്മാർ. നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയെ ‘ദാദാ ക്യാപ്റ്റൻ’ എന്നു വിശേഷിപ്പിച്ച രവിശാസ്ത്രി, നായകസ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ കൃത്യമായ സമയത്താണെന്നും കൂട്ടിച്ചേർത്തു. വിജയിക്കാനുള്ളതെല്ലാം എം.എസ് വിജയിച്ചു കഴിഞ്ഞു. ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനുമില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ അദ്ദേഹത്തിന്റെ മുമ്പിൽ ആരുമില്ല. ചാമ്പ്യൻസ് ട്രോഫിക്കു മുമ്പ് വിരാട് കോഹ്്ലിക്കു തയാറെടുക്കാൻ സമയം നൽകിയുള്ള ധോണിയുടെ തീരുമാനം ഏറ്റവും ഉചിതമാണെന്നും രവിശാസ്ത്രി പറഞ്ഞു.
ഇന്ത്യയെ 49 ടെസ്റ്റുകളിൽ നയിച്ച സൗരവിന്റെ വിജയശതമാനം 42.6 ആണ്. 147 ഏകദിനങ്ങളിൽ കളിച്ചതിൽ 76 എണ്ണത്തിലും നീലപ്പടയെ വിജയത്തിലെത്തിക്കാൻ സൗരവിനു കഴിഞ്ഞിട്ടുണ്ട്. ഇതിനേക്കാളുപരി ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മോശം സമയത്തു നായകനായെത്തി ടീമിനെ കരകയറ്റിയ നായകനെന്നാണ് ഗാംഗുലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്.
ഇന്ത്യയെ 49 ടെസ്റ്റുകളിൽ നയിച്ച സൗരവിന്റെ വിജയശതമാനം 42.6 ആണ്. 147 ഏകദിനങ്ങളിൽ കളിച്ചതിൽ 76 എണ്ണത്തിലും നീലപ്പടയെ വിജയത്തിലെത്തിക്കാൻ സൗരവിനു കഴിഞ്ഞിട്ടുണ്ട്. ഇതിനേക്കാളുപരി ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മോശം സമയത്തു നായകനായെത്തി ടീമിനെ കരകയറ്റിയ നായകനെന്നാണ് ഗാംഗുലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്.