വിദേശത്തും അന്യസംസ്ഥാനങ്ങളിലുമുള്ള മലയാളികൾ കേരളത്തിലേക്കു തിരിച്ചെത്തുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന തലത്തിൽ സ്വകാര്യ ആശുപത്രി ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സംവിധാനത്തിനു രൂപം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎംഎയുടെ സഹകരണവും ഉറപ്പാക്കും.
* വീടുകളിൽ കഴിയുന്ന പ്രായമായവർ, വൃക്ക-ഹൃദയ രോഗികൾ, കാൻസർ രോഗികൾ തുടങ്ങി കോവിഡ് വ്യാപന സാധ്യത കൂടുതലുള്ളവരെ ദൈനംദിന നിരീക്ഷണം നടത്താനും ബോധവത്കരണം നടത്താനും മോണിട്ടറിംഗ് സമിതികൾ രൂപീകരിക്കും. രോഗമില്ലെങ്കിലും ഇവരുടെ വീടുകളിൽ എല്ലാ ദിവസവും ഒരാളെങ്കിലും സന്ദർശനം നടത്തണം.
* വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റൈൻ കാലാവധി കഴിയുന്നതു വരെ നോട്ടമുണ്ടാകണം.
* തദ്ദേശസ്ഥാപന തലത്തിൽ ഇപ്പോഴുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിനൊപ്പം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരെക്കൂടി കോവിഡ് പ്രതിരോധത്തിൽ ഉൾപ്പെടുത്തും.
* ഡോക്ടർമാരുടെ ടെലിമെഡിസിൽ സേവനം ഉറപ്പാക്കും. ഡോക്ടർമാർക്കു രോഗിയെ കാണണമെന്നു തോന്നിയാൽ പ്രാഥമികാരോഗ്യ കേന്ദ്രം വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകും. ഡോക്ടറും ആവശ്യമുള്ള സജ്ജീകരണങ്ങളുമുള്ള മൊബൈൽ ക്ലിനിക്കും തയാറാക്കും.
* വീടുകളിൽ കഴിയുന്ന പ്രായമായവർ, വൃക്ക-ഹൃദയ രോഗികൾ, കാൻസർ രോഗികൾ തുടങ്ങി കോവിഡ് വ്യാപന സാധ്യത കൂടുതലുള്ളവരെ ദൈനംദിന നിരീക്ഷണം നടത്താനും ബോധവത്കരണം നടത്താനും മോണിട്ടറിംഗ് സമിതികൾ രൂപീകരിക്കും. രോഗമില്ലെങ്കിലും ഇവരുടെ വീടുകളിൽ എല്ലാ ദിവസവും ഒരാളെങ്കിലും സന്ദർശനം നടത്തണം.
* വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റൈൻ കാലാവധി കഴിയുന്നതു വരെ നോട്ടമുണ്ടാകണം.
* തദ്ദേശസ്ഥാപന തലത്തിൽ ഇപ്പോഴുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിനൊപ്പം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരെക്കൂടി കോവിഡ് പ്രതിരോധത്തിൽ ഉൾപ്പെടുത്തും.
* ഡോക്ടർമാരുടെ ടെലിമെഡിസിൽ സേവനം ഉറപ്പാക്കും. ഡോക്ടർമാർക്കു രോഗിയെ കാണണമെന്നു തോന്നിയാൽ പ്രാഥമികാരോഗ്യ കേന്ദ്രം വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകും. ഡോക്ടറും ആവശ്യമുള്ള സജ്ജീകരണങ്ങളുമുള്ള മൊബൈൽ ക്ലിനിക്കും തയാറാക്കും.