ബ്രിട്ടനിൽ ദിവസേനയുള്ള മരണസംഖ്യ വീണ്ടും ഉയർന്നു. ഏറ്റവും മൂർധന്യത്തിൽനിന്നപ്പോൾ ഉള്ളതിനേക്കാൾ കുറഞ്ഞിട്ടുണ്ടെങ്കിലും ആശ്വാസത്തിനു വക നൽകുന്ന വിധത്തിലല്ല കാര്യങ്ങൾ ഇപ്പോഴും നീങ്ങുന്നത്. അതേസമയം, ആശുപതികളിൽ ചികിത്സയിലുള്ള ആളുകളുടെ എണ്ണത്തിൽ 14 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്.
ഓഫീസ് ഓഫ് ദി നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകൾ പ്രകാരം ഇംഗ്ലണ്ടിലും വെയ്ൽസിലും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലാണ് മരണനിരക്ക് കൂടുതലായി കാണുന്നത്. അതുപോലെ മരണ നിരക്കിൽ ബ്രിട്ടീഷുകാരായ ആളുകൾ മരിക്കുന്നതിന്റെ മൂന്നിരട്ടിയിലേറെ കുടിയേറ്റക്കാരായ ഏഷ്യൻ, ആഫ്രിക്കൻ വംശജർ മരിക്കുന്നുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത് .
ഇതിനിടെ, സർക്കാർ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന ദിവസേന ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുക എന്ന ലക്ഷ്യം കൈവരിച്ചെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പതിവ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 73 ജയിലുകളിലായി 350 തടവുകാർക്കും 371 ജയിൽ ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 18 തടവുകാരും ആറു ജീവനക്കാരും മരിച്ചു.
നാലായിരം തടവുകാർക്കു രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പഠനത്തിനായി എത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ലോക്ക് ഡൗൺ മൂലം പാർട്ട് ടൈം ജോലികൾ നഷ്ടപ്പെട്ടതിനാൽ നിത്യ ചെലവുകൾക്കായി വിഷമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ
ഓഫീസ് ഓഫ് ദി നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകൾ പ്രകാരം ഇംഗ്ലണ്ടിലും വെയ്ൽസിലും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലാണ് മരണനിരക്ക് കൂടുതലായി കാണുന്നത്. അതുപോലെ മരണ നിരക്കിൽ ബ്രിട്ടീഷുകാരായ ആളുകൾ മരിക്കുന്നതിന്റെ മൂന്നിരട്ടിയിലേറെ കുടിയേറ്റക്കാരായ ഏഷ്യൻ, ആഫ്രിക്കൻ വംശജർ മരിക്കുന്നുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത് .
ഇതിനിടെ, സർക്കാർ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന ദിവസേന ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുക എന്ന ലക്ഷ്യം കൈവരിച്ചെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ പതിവ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 73 ജയിലുകളിലായി 350 തടവുകാർക്കും 371 ജയിൽ ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 18 തടവുകാരും ആറു ജീവനക്കാരും മരിച്ചു.
നാലായിരം തടവുകാർക്കു രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പഠനത്തിനായി എത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ലോക്ക് ഡൗൺ മൂലം പാർട്ട് ടൈം ജോലികൾ നഷ്ടപ്പെട്ടതിനാൽ നിത്യ ചെലവുകൾക്കായി വിഷമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ