അവസാന രോഗിയും ആശുപത്രിവിട്ടതോടെ എറണാകുളം ജില്ല കോവിഡ് മുക്തം. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കലൂര്‍ സ്വദേശി വിഷ്ണു കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയതോടെയാണ് എറണാകുളം രോഗമുക്തി നേടിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് വിഷ്ണു ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.
ഏപ്രിൽ നാലിന് ആണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 22ന് യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 29 ദിവസമായി ഐസലേഷന്‍ വാര്‍ഡില്‍ വിദഗ്ധ ചികിത്സയില്‍ ആയിരുന്നു. യുവാവിന്റെ 15, 16 സാമ്പിൾ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
ഏപ്രിൽ നാലിന് ആണ് വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 22ന് യുഎഇ യില്‍ നിന്നും മടങ്ങിയെത്തിയ വിഷ്ണു, ചുമ ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ 29 ദിവസമായി ഐസലേഷന്‍ വാര്‍ഡില്‍ വിദഗ്ധ ചികിത്സയില്‍ ആയിരുന്നു. യുവാവിന്റെ 15, 16 സാമ്പിൾ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.