+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്രയില്‍ നിന്നും വന്ന 173 പേര്‍ക്കു കോവിഡ്; ആശങ്കയിൽ പഞ്ചാബ്

മഹാരാഷ്ട്രയിലെ നന്ദത് സാഹിബ് ഗുരുദ്വാരയില്‍ നിന്നും പഞ്ചാബിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അധികൃതര്‍ക്ക് തലവേദനയാകുന്നു. ഗുരുദ്വാര സ
മഹാരാഷ്ട്രയില്‍ നിന്നും വന്ന 173 പേര്‍ക്കു കോവിഡ്; ആശങ്കയിൽ പഞ്ചാബ്
മഹാരാഷ്ട്രയിലെ നന്ദത് സാഹിബ് ഗുരുദ്വാരയില്‍ നിന്നും പഞ്ചാബിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അധികൃതര്‍ക്ക് തലവേദനയാകുന്നു. ഗുരുദ്വാര സന്ദര്‍ശിച്ചെത്തിയ 173ല്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് നന്ദത് സാഹിബ് ഗുരുദ്വാരയില്‍ കുടുങ്ങിപ്പോയത്. ഏപ്രില്‍ 22മുതല്‍ ഇവര്‍ പഞ്ചാബിലേക്ക് മടങ്ങിയെത്തുവാന്‍ ആരംഭിച്ചുവെങ്കിലും അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് നിരീക്ഷണത്തില്‍ പോകുവാന്‍ ഇവരോട് അധികൃതര്‍ ആവശ്യപ്പെട്ടത്. ഗുരുദ്വാര സന്ദര്‍ശിച്ചവരെ നിരീക്ഷണത്തിലാക്കുന്നതില്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ച് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഏകദേശം 4,000 തീര്‍ഥാടകരാണ് പഞ്ചാബില്‍ നിന്നും മഹാരാഷ്ട്രയിലെ ഗുരുദ്വാരയിലെത്തിയത്. ഇതില്‍ 3,500 പേര്‍ ഇതിനോടകം തന്നെ പഞ്ചാബിലേക്കു മടങ്ങി. ഇനിയും 300 പേരില്‍ കൂടി കോവിഡ് പരിശോധന നടത്തേണ്ടതുണ്ടന്ന് പഞ്ചാബ് മന്ത്രി പ്രകാശ് സോണി അറിയിച്ചു.

മുന്‍പ് ഗുരുദ്വാര സന്ദര്‍ശിച്ച അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടം ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇതുവരെ 539 കോവിഡ് കേസുകളാണ് പഞ്ചാബില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേര്‍ രോഗം ബാധിച്ച് മരിച്ചു.