+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡനിൽ തടവും പിഴയും വേണ്ട, ഉപദേശം മതി

കോവിഡ് യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്പോഴും മാറ്റുരാജ്യങ്ങളിൽനിന്നു വ്യത്യസ്തമാണ് സ്വീഡന്‍റെ പ്രതിരോധം. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ലേ
സ്വീഡനിൽ തടവും പിഴയും വേണ്ട, ഉപദേശം മതി
കോവിഡ് യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്പോഴും മാറ്റുരാജ്യങ്ങളിൽനിന്നു വ്യത്യസ്തമാണ് സ്വീഡന്‍റെ പ്രതിരോധം. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ മിക്കതും കർക്കശമല്ല.

പൗരൻമാർ സ്വമേധയാ പാലിക്കേണ്ട നിയന്ത്രണങ്ങൾ മാത്രമാണ് പല കാര്യങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റു പല രാജ്യങ്ങളും പിഴയും തടവും അടക്കം പ്രഖ്യാപിച്ചിട്ടും പൗരൻമാർ നിയന്ത്രണങ്ങൾ അനുസരിക്കാൻ കൂട്ടാക്കാത്ത സ്ഥാനത്താണ് സ്വീഡൻ ഇത്രയും ഉദാരമായ സമീപനത്തിലൂടെ രോഗവ്യാപനത്തെ ഫലപ്രദമായി തടഞ്ഞിരിക്കുന്നത്.

സ്വീഡനിൽ ഇപ്പോഴും സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രായമാവയവർക്കും രോഗികൾക്കും ഒഴികെ ആർക്കും വീടിനു പുറത്തു പോകാൻ വിലക്കില്ല. ബിയർ പാർലറുകൾ പോലും തുറന്നിരിക്കുന്നു. റസ്റ്ററന്‍റുകൾ പൂട്ടിയിട്ടില്ല. യോഗ ക്ലാസുകൾ പോലും നിർബാധം തുടരുന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ചു മാത്രമേ ഇതെല്ലാം പാടുള്ളൂ എന്ന നിബന്ധന മാത്രമാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്.

ശക്തമായ നിയന്ത്രണങ്ങൾ സാമൂഹിക -സാന്പത്തിക രംഗങ്ങളിലെ തകർച്ചയ്ക്കു കാരണമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സന്തുലിതമായൊരു സമീപനമാണ് കൊറോണ വൈറസിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നു സ്വീഡിഷ് സർക്കാർ പറയുന്നു. ഇതര രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി, രാഷ്‌ട്രീയ നേതൃത്വത്തിനു പകരം അതതു മേഖലകളിലെ വിദഗ്ധരാണ് ഇവിടെ തീരുമാനങ്ങളിലെ മുഖ്യ ചാലകശക്തി.

വ്യക്തികളുടെ ഉത്തരവാദിത്വബോധവും സ്വമേധയാ ഉള്ള സഹകരണവും അടിസ്ഥാനമാക്കിയാണ് സ്വീഡിഷ് രോഗപ്രതിരോധ സംവിധാനം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാർ ഒന്നും നിരോധിക്കുന്നില്ല, നിയന്ത്രിക്കുക മാത്രം ചെയ്യുന്നു. ഉത്തരവുകളല്ല ഉപദേശങ്ങളാണ് സ്വീഡിഷ് സർക്കാർ അതിന്‍റെ പൗരൻമാർക്കു നൽകിക്കൊണ്ടിരിക്കുന്നത്. അതു ചെവിക്കൊള്ളാൻ സന്നദ്ധമായൊരു ജനത ഈ മോഡലിന്‍റെ വിജയകരമായ പുരോഗതിക്കു കരുത്തു പകരുന്നു.

സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാൻ സ്വീഡിഷ് നിയമ വ്യവസ്ഥയിൽ വകുപ്പില്ല എന്നതും സർക്കാരിന്‍റെ അധികാരങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലേക്കും വൈറസ് പടർന്നു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അതിർത്തികൾ അടയ്ക്കുന്നതു നിരർഥകമാണെന്ന നിഗമനത്തിലേക്കും സർക്കാർ എത്തിച്ചേർന്നിരുന്നു.