സുൽത്താനേറ്റ് ഓഫ് ഒമാനിൽ വ്യാഴാഴ്ച 33കാരിയായ സ്വദേശി യുവതിയുടെ മരണത്തോടെ കോവിഡ്-19 മൂലമുള്ള മരണസംഖ്യ 11 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 35 പേർ ഇന്ത്യക്കാർ ഉൾപ്പെടുന്ന വിദേശികളാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 143 പേരിൽ 101 പേർ വിദേശികളായിരുന്നു. ഇതോടെ ഔദ്യോഗികമായി ഒമാനിൽ 2,348 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദി പറഞ്ഞു. 70 ശതമാനവും പരിശോധനയ്ക്കെത്തിയ രോഗികളിൽ നിന്നല്ല രോഗം പകർന്നിട്ടുള്ളത്. രോഗം പടരുന്നതിന്റെ തീവ്രതയെപ്പറ്റി മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, എന്നാൽ വരുംദിനങ്ങളിൽ രോഗവ്യാപന തോത് വർധിക്കാൻ സാധ്യത ഉണ്ടെന്നും മസ്കറ്റ് അൽഖുവയറിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൊഴിൽ മേഖലയിൽ വ്യാപക ആശങ്ക
ഏപ്രിൽ പകുതിയോടെ കോവിഡ്-19 വ്യാപനം തടയുന്നതിനായി രൂപീകരിക്കപ്പെട്ട ഉന്നതാധികാര കമ്മിറ്റി സ്വകാര്യ മേഖലയിൽ വേണ്ടി വന്നാൽ ജീവനക്കാരെ പിരിച്ചുവിടാൻ അനുവാദം നൽകിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒമാനിലെ പ്രമുഖ വ്യാപാരശൃംഖലയായ സൗദ് ഭവാൻ ഗ്രൂപ്പ് അനേകംപേരിൽനിന്നു സ്വയം വിരമിച്ചു പോകാനുള്ള സമ്മത പത്രം വാങ്ങിയിട്ടുണ്ട്. ഏപ്രിൽ 30 തീയതി വച്ചാണ് ജോലിക്കാരിൽനിന്ന് എഴുതി വാങ്ങിച്ചിട്ടുള്ളത്. വിമാന സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് വൻതോതിലുള്ള വെട്ടിക്കുറയ്ക്കലുകൾ സ്വകാര്യ കമ്പനികൾ നടത്തും.
ഇതിനിടെ ഡോ. പി. മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള ഗൾഫാർ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ്് കമ്പനി അതിന്റെ വിദേശിയായ സിഇഒ ഡോ.ഹാൻസ് ഏർലിങ്സിനെ ഇന്നലെ മാറ്റി ഒമാനിയായ ഡോ. ഹമൂദ് ബിൻ റാഷിദ് അൽ തോബിയെ നിയമിച്ചു കൊണ്ടുള്ള കത്ത് മസ്കറ്റ് സെക്യൂരിറ്റി മാർക്കറ്റ് അധികൃതർക്ക് കൈമാറി.
കൂടാതെ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിൽ കർശനമായും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലല്ലാത്ത ഗവൺമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന റോയൽ ഒമാൻ പോലീസ് ആശുപത്രിയിൽ 30 ശതമാനം ശമ്പളം കുറയ്ക്കാൻ നിർദേശിച്ചു. ഒമാനിലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ തീരുമാന പ്രകാരം ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഏപ്രിൽ 30 വരെ റദ്ദാക്കിയിരുന്ന ഷെഡ്യൂളുകൾ മേയ് 30 വരെ നീട്ടി.
സേവ്യർ കാവാലം
ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദി പറഞ്ഞു. 70 ശതമാനവും പരിശോധനയ്ക്കെത്തിയ രോഗികളിൽ നിന്നല്ല രോഗം പകർന്നിട്ടുള്ളത്. രോഗം പടരുന്നതിന്റെ തീവ്രതയെപ്പറ്റി മുൻകൂട്ടി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, എന്നാൽ വരുംദിനങ്ങളിൽ രോഗവ്യാപന തോത് വർധിക്കാൻ സാധ്യത ഉണ്ടെന്നും മസ്കറ്റ് അൽഖുവയറിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് മന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൊഴിൽ മേഖലയിൽ വ്യാപക ആശങ്ക
ഏപ്രിൽ പകുതിയോടെ കോവിഡ്-19 വ്യാപനം തടയുന്നതിനായി രൂപീകരിക്കപ്പെട്ട ഉന്നതാധികാര കമ്മിറ്റി സ്വകാര്യ മേഖലയിൽ വേണ്ടി വന്നാൽ ജീവനക്കാരെ പിരിച്ചുവിടാൻ അനുവാദം നൽകിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ഒമാനിലെ പ്രമുഖ വ്യാപാരശൃംഖലയായ സൗദ് ഭവാൻ ഗ്രൂപ്പ് അനേകംപേരിൽനിന്നു സ്വയം വിരമിച്ചു പോകാനുള്ള സമ്മത പത്രം വാങ്ങിയിട്ടുണ്ട്. ഏപ്രിൽ 30 തീയതി വച്ചാണ് ജോലിക്കാരിൽനിന്ന് എഴുതി വാങ്ങിച്ചിട്ടുള്ളത്. വിമാന സർവീസുകൾ ആരംഭിക്കുന്ന മുറയ്ക്ക് വൻതോതിലുള്ള വെട്ടിക്കുറയ്ക്കലുകൾ സ്വകാര്യ കമ്പനികൾ നടത്തും.
ഇതിനിടെ ഡോ. പി. മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള ഗൾഫാർ എൻജിനിയറിംഗ് ആൻഡ് കോൺട്രാക്ടിംഗ്് കമ്പനി അതിന്റെ വിദേശിയായ സിഇഒ ഡോ.ഹാൻസ് ഏർലിങ്സിനെ ഇന്നലെ മാറ്റി ഒമാനിയായ ഡോ. ഹമൂദ് ബിൻ റാഷിദ് അൽ തോബിയെ നിയമിച്ചു കൊണ്ടുള്ള കത്ത് മസ്കറ്റ് സെക്യൂരിറ്റി മാർക്കറ്റ് അധികൃതർക്ക് കൈമാറി.
കൂടാതെ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സർക്കാർ- അർധ സർക്കാർ സ്ഥാപനങ്ങളിൽ കർശനമായും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലല്ലാത്ത ഗവൺമെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന റോയൽ ഒമാൻ പോലീസ് ആശുപത്രിയിൽ 30 ശതമാനം ശമ്പളം കുറയ്ക്കാൻ നിർദേശിച്ചു. ഒമാനിലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ തീരുമാന പ്രകാരം ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഏപ്രിൽ 30 വരെ റദ്ദാക്കിയിരുന്ന ഷെഡ്യൂളുകൾ മേയ് 30 വരെ നീട്ടി.
സേവ്യർ കാവാലം