മേയ് മൂന്ന് അടുത്തുവരുന്നു. രാജ്യം ആകാംക്ഷയോടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ഉറ്റുനോക്കുന്നു. ലോക്ക് ഡൗൺ മാറ്റുമോ ഇല്ലയോ?
ചില്ലറ ഇളവുകളോടെ ലോക്ക് ഡൗൺ ഒന്നോ രണ്ടോ ആഴ്ചകൂടി തുടരണമെന്നാണ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഉയർന്ന നിർദേശം.
പഞ്ചാബ് മേയ് 17 വരെ ലോക്ക് ഡൗൺ നീട്ടി. തിങ്കൾ മുതൽ കുറേ ജില്ലകളിൽ ഇളവുകൾ അനുവദിക്കുമെന്നറിയിച്ചു. കർണാടകം രോഗികൾ ഇല്ലാത്ത ജില്ലകളിൽ ഇളവുകൾ നൽകാൻ തയാറാണ്. മിക്ക സംസ്ഥാനങ്ങളും കേന്ദ്ര നിലപാട് അറിയാൻ കാത്തുനിൽക്കുകയാണ്.
ഇളവുകളോടുകൂടി ലോക്ക് ഡൗൺ നീട്ടുമെന്നു കേന്ദ്രം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും മറ്റിടങ്ങളിൽ പഠിക്കുന്നവരെയും അതതു സംസ്ഥാനങ്ങളിലേക്കു മടക്കികൊണ്ടുപോകാൻ കേന്ദ്രം ബുധനാഴ്ച അനുമതി നൽകി. ആരോഗ്യപരിശോധനയ്ക്കു ശേഷം ബസുകളിൽ വേണം കൊണ്ടുപോകാൻ. രണ്ടുമൂന്ന് ആഴ്ച എടുക്കുന്ന പ്രക്രിയയാണത്. ഇതിനർഥം മേയ് മാസം മുഴുവൻതന്നെ ലോക്ക് ഡൗൺ വലിയ കുറവില്ലാതെ നടപ്പിലായിരിക്കും എന്നാണ്.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്നു സോണുകളായി ജില്ലകളെ തിരിച്ചിട്ടുള്ളത് കണക്കിലെടുത്താകും മേയ് മൂന്നിനുശേഷം ഇളവുകളും വിലക്കുകളും. ഈ വിഷയത്തിൽ സർക്കാരിന്റെ ലക്ഷ്യം ഇപ്രകാരമാകുമെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു.
* ഗ്രീൻ സോൺ ഭദ്രമായി നിലനിർത്തുക. അവിടേക്ക് ഒരുകാരണവശാലും രോഗബാധ കടന്നുചെല്ലരുത്.
* ഓറഞ്ച് സോൺ രോഗമുക്തമാക്കുക. വൈറസ് വ്യാപനം തടയുക.
* റെഡ് സോണിൽ ഹോട്ട് സ്പോട്ടുകൾ അങ്ങനെയല്ലാതാക്കുക. രോഗം പുറത്തോട്ടുപോകാതെ കരുതുക.
ഇളവുകൾ നൽകുന്പോൾ ഈ ലക്ഷ്യമാകും സർക്കാരിനെ നയിക്കുക. രോഗമുള്ള സ്ഥലത്ത് ഒതുക്കിനിർത്തുകയും ഇല്ലാത്ത ഇടങ്ങൾ ഭദ്രമായി സംരക്ഷിക്കുകയും ചെയ്യുന്പോൾ താഴെപറയുന്ന കാര്യങ്ങൾ വിലക്കിൽ തുടരും.
* പൊതുഗതാഗതം (ബസ്, ട്രെയിൻ, ബോട്ട്, വിമാനം).
* ആൾക്കൂട്ടം (പൊതുയോഗങ്ങൾ, സ്കൂൾ/കോളജ് പ്രവർത്തനം, ആരാധനാലയങ്ങളിലെ സംഗമം, വിവാഹ-മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയസമ്മേളനങ്ങൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാശാലകൾ, കലാപരിപാടികൾ).
* ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ, മദ്യവില്പനശാലകൾ.
ഫാക്ടറികളുടെയും വ്യാപാരശാലകളുടെയും പ്രവർത്തനം അനുവദിക്കുന്പോൾ രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ വ്യവസ്ഥചെയ്യും.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കു കുറേക്കൂടി പ്രവർത്തനസ്വാതന്ത്ര്യം കിട്ടുമെങ്കിലും പൊതുഗതാഗതം ഉണ്ടാകില്ല. ഇതു വ്യാപാരശാലകളെയും ഓഫീസുകളെയും ബാധിക്കും. വേണ്ടത്ര ഉപയോക്താക്കൾ അവിടങ്ങളിൽ എത്തില്ല.
ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് മേയ് മാസം ഇന്ത്യയും കോവിഡുമായുള്ള യുദ്ധത്തിലെ ഏറ്റവും നിർണായക മാസമാണെന്നാണ്. രാജ്യത്ത് 35,000 പേർക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണു മേയ് തുടങ്ങുന്നത്. മരണം 1100 കടന്നു.
യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇതുവരെ ഇന്ത്യയുടെ നില മികച്ചതാണ്. ഇറ്റലിയിൽ 15113 പേർക്കു രോഗം ബാധിച്ചപ്പോഴേക്ക് 1000 പേർ മരിച്ചിരുന്നു. യുകെയിൽ 17089-ഉം ഫ്രാൻസിൽ 22304-ഉം ബൽജിയത്തിൽ 15348-ഉം സ്പെയിനിൽ 21571-ഉം പേർക്കു രോഗം ബാധിച്ചപ്പോൾ ആയിരംപേർ മരിച്ചു. ഇന്ത്യയിൽ 31332 പേർക്കു രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് ആയിരം പേർ മരിച്ചത്. മരണനിരക്കിലും ഇന്ത്യ മെച്ചമാണ്.
രോഗപരിശോധന കുറവായതാണ് ഇന്ത്യയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്ന കാര്യം. പക്ഷേ രോഗബാധ കണ്ടെത്തിയവരിൽ 25 ശതമാനത്തോളം രോഗമുക്തരാകുന്നു എന്നത് പാശ്ചാത്യരാജ്യങ്ങളിലേക്കാൾ മികച്ച നിലയെ കാണിക്കുന്നു.
ലോക്ക് ഡൗണിനെപ്പറ്റി
* ഇനിയും ലോക്ക് ഡൗണിൽ തുടർന്നാൽ കോവിഡ് മൂലമുള്ളതിനേക്കാൾ മരണം പട്ടിണികൊണ്ടു സംഭവിക്കും.
- എൻ.ആർ.നാരായണമൂർത്തി, ഇൻഫോസിസ് സ്ഥാപക ചെയർമാൻ
* വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്നതു വിനാശകരമാകും. നമ്മുടെ വിശ്വാസ്യതയും ഇല്ലാതാക്കും.
- ഡോ. രഘുറാം രാജൻ, റിസർവ് ബാങ്ക് മുൻ ഗവർണർ
* ലോക്ക് ഡൗൺ വേഗം അവസാനിപ്പിച്ചില്ലെങ്കിൽ നിരവധി കന്പനികളും വ്യക്തികളും അതിസമ്മർദത്തിലാകും; കുറേപ്പേർ പാപ്പരും.
- അമിതാഭ് ചൗധരി സിഇഒ, ആക്സിസ് ബാങ്ക്
ചില്ലറ ഇളവുകളോടെ ലോക്ക് ഡൗൺ ഒന്നോ രണ്ടോ ആഴ്ചകൂടി തുടരണമെന്നാണ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഉയർന്ന നിർദേശം.
പഞ്ചാബ് മേയ് 17 വരെ ലോക്ക് ഡൗൺ നീട്ടി. തിങ്കൾ മുതൽ കുറേ ജില്ലകളിൽ ഇളവുകൾ അനുവദിക്കുമെന്നറിയിച്ചു. കർണാടകം രോഗികൾ ഇല്ലാത്ത ജില്ലകളിൽ ഇളവുകൾ നൽകാൻ തയാറാണ്. മിക്ക സംസ്ഥാനങ്ങളും കേന്ദ്ര നിലപാട് അറിയാൻ കാത്തുനിൽക്കുകയാണ്.
ഇളവുകളോടുകൂടി ലോക്ക് ഡൗൺ നീട്ടുമെന്നു കേന്ദ്രം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും മറ്റിടങ്ങളിൽ പഠിക്കുന്നവരെയും അതതു സംസ്ഥാനങ്ങളിലേക്കു മടക്കികൊണ്ടുപോകാൻ കേന്ദ്രം ബുധനാഴ്ച അനുമതി നൽകി. ആരോഗ്യപരിശോധനയ്ക്കു ശേഷം ബസുകളിൽ വേണം കൊണ്ടുപോകാൻ. രണ്ടുമൂന്ന് ആഴ്ച എടുക്കുന്ന പ്രക്രിയയാണത്. ഇതിനർഥം മേയ് മാസം മുഴുവൻതന്നെ ലോക്ക് ഡൗൺ വലിയ കുറവില്ലാതെ നടപ്പിലായിരിക്കും എന്നാണ്.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്നു സോണുകളായി ജില്ലകളെ തിരിച്ചിട്ടുള്ളത് കണക്കിലെടുത്താകും മേയ് മൂന്നിനുശേഷം ഇളവുകളും വിലക്കുകളും. ഈ വിഷയത്തിൽ സർക്കാരിന്റെ ലക്ഷ്യം ഇപ്രകാരമാകുമെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു.
* ഗ്രീൻ സോൺ ഭദ്രമായി നിലനിർത്തുക. അവിടേക്ക് ഒരുകാരണവശാലും രോഗബാധ കടന്നുചെല്ലരുത്.
* ഓറഞ്ച് സോൺ രോഗമുക്തമാക്കുക. വൈറസ് വ്യാപനം തടയുക.
* റെഡ് സോണിൽ ഹോട്ട് സ്പോട്ടുകൾ അങ്ങനെയല്ലാതാക്കുക. രോഗം പുറത്തോട്ടുപോകാതെ കരുതുക.
ഇളവുകൾ നൽകുന്പോൾ ഈ ലക്ഷ്യമാകും സർക്കാരിനെ നയിക്കുക. രോഗമുള്ള സ്ഥലത്ത് ഒതുക്കിനിർത്തുകയും ഇല്ലാത്ത ഇടങ്ങൾ ഭദ്രമായി സംരക്ഷിക്കുകയും ചെയ്യുന്പോൾ താഴെപറയുന്ന കാര്യങ്ങൾ വിലക്കിൽ തുടരും.
* പൊതുഗതാഗതം (ബസ്, ട്രെയിൻ, ബോട്ട്, വിമാനം).
* ആൾക്കൂട്ടം (പൊതുയോഗങ്ങൾ, സ്കൂൾ/കോളജ് പ്രവർത്തനം, ആരാധനാലയങ്ങളിലെ സംഗമം, വിവാഹ-മരണാനന്തര ചടങ്ങുകൾ, രാഷ്ട്രീയസമ്മേളനങ്ങൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സിനിമാശാലകൾ, കലാപരിപാടികൾ).
* ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ, മദ്യവില്പനശാലകൾ.
ഫാക്ടറികളുടെയും വ്യാപാരശാലകളുടെയും പ്രവർത്തനം അനുവദിക്കുന്പോൾ രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ വ്യവസ്ഥചെയ്യും.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കു കുറേക്കൂടി പ്രവർത്തനസ്വാതന്ത്ര്യം കിട്ടുമെങ്കിലും പൊതുഗതാഗതം ഉണ്ടാകില്ല. ഇതു വ്യാപാരശാലകളെയും ഓഫീസുകളെയും ബാധിക്കും. വേണ്ടത്ര ഉപയോക്താക്കൾ അവിടങ്ങളിൽ എത്തില്ല.
ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് മേയ് മാസം ഇന്ത്യയും കോവിഡുമായുള്ള യുദ്ധത്തിലെ ഏറ്റവും നിർണായക മാസമാണെന്നാണ്. രാജ്യത്ത് 35,000 പേർക്ക് രോഗം ബാധിച്ച സാഹചര്യത്തിലാണു മേയ് തുടങ്ങുന്നത്. മരണം 1100 കടന്നു.
യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇതുവരെ ഇന്ത്യയുടെ നില മികച്ചതാണ്. ഇറ്റലിയിൽ 15113 പേർക്കു രോഗം ബാധിച്ചപ്പോഴേക്ക് 1000 പേർ മരിച്ചിരുന്നു. യുകെയിൽ 17089-ഉം ഫ്രാൻസിൽ 22304-ഉം ബൽജിയത്തിൽ 15348-ഉം സ്പെയിനിൽ 21571-ഉം പേർക്കു രോഗം ബാധിച്ചപ്പോൾ ആയിരംപേർ മരിച്ചു. ഇന്ത്യയിൽ 31332 പേർക്കു രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് ആയിരം പേർ മരിച്ചത്. മരണനിരക്കിലും ഇന്ത്യ മെച്ചമാണ്.
രോഗപരിശോധന കുറവായതാണ് ഇന്ത്യയുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്ന കാര്യം. പക്ഷേ രോഗബാധ കണ്ടെത്തിയവരിൽ 25 ശതമാനത്തോളം രോഗമുക്തരാകുന്നു എന്നത് പാശ്ചാത്യരാജ്യങ്ങളിലേക്കാൾ മികച്ച നിലയെ കാണിക്കുന്നു.
ലോക്ക് ഡൗണിനെപ്പറ്റി
* ഇനിയും ലോക്ക് ഡൗണിൽ തുടർന്നാൽ കോവിഡ് മൂലമുള്ളതിനേക്കാൾ മരണം പട്ടിണികൊണ്ടു സംഭവിക്കും.
- എൻ.ആർ.നാരായണമൂർത്തി, ഇൻഫോസിസ് സ്ഥാപക ചെയർമാൻ
* വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്നതു വിനാശകരമാകും. നമ്മുടെ വിശ്വാസ്യതയും ഇല്ലാതാക്കും.
- ഡോ. രഘുറാം രാജൻ, റിസർവ് ബാങ്ക് മുൻ ഗവർണർ
* ലോക്ക് ഡൗൺ വേഗം അവസാനിപ്പിച്ചില്ലെങ്കിൽ നിരവധി കന്പനികളും വ്യക്തികളും അതിസമ്മർദത്തിലാകും; കുറേപ്പേർ പാപ്പരും.
- അമിതാഭ് ചൗധരി സിഇഒ, ആക്സിസ് ബാങ്ക്