തായ്ലൻഡ് രാജ്യത്തെ കർഷകർക്കു കോവിഡിന്റെ പേരിൽ ധനസഹായം പ്രഖ്യാപിച്ചു. ഓരോരുത്തർക്കും 35,000 രൂപ (15,000 ബാഹ്ത്) കിട്ടുന്നതാണു പദ്ധതി. രാജ്യത്തെ ഒരു കോടി കർഷകർക്കായി 35,000 കോടി രൂപ ചെലവാക്കും.
കോവിഡ് മൂലം തകർന്നടിഞ്ഞ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ രാജ്യം ചെലവാക്കുന്ന ഒരു ലക്ഷം കോടി ബാഹ്തി (3085 കോടി ഡോളർ അഥവാ 2.35 ലക്ഷം കോടി രൂപ)ന്റെ ഉത്തേജന പദ്ധതിയുടെ ഭാഗമാണിത്. ഏഴുകോടി ജനങ്ങൾ ഉള്ള തായ് ലൻഡിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 40 ലക്ഷം കോടി രൂപ മാത്രമാണ്. ഇന്ത്യൻ ജിഡിപിയുടെ അഞ്ചിലൊന്നിൽ താഴെയാണിത്.
നേരത്തേ 1200 കോടി ഡോളർ വിവിധ വിഭാഗങ്ങൾക്കു പണമായി നല്കിയതിനു പുറമെയാണിത്. മൂന്നു കോടിയോളം പേർ ആ സഹായത്തിന് അപേക്ഷിച്ചെങ്കിലും എല്ലാവരും സഹായത്തിനു യോഗ്യരായില്ല. തുടർന്നു നിരസിക്കപ്പെട്ട അപേക്ഷകർക്കായി വേറെ സഹായ പദ്ധതി തയാറാക്കി.
ഈ വർഷം തായ്ലൻഡിന്റെ ജിഡിപി 5.3 ശതമാനം കുറയുമെന്നാണു ബാങ്ക് ഓഫ് തായ്ലൻഡ് കണക്കുകൂട്ടുന്നത്. ഈ പശ്ചാത്തലത്തിൽ കർഷകരടക്കം വിവിധ വിഭാഗങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമായി ജിഡിപിയുടെ 11 ശതമാനം വരുന്ന ഉത്തേജന പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ റബർ ഉത്പാദകരാജ്യമാണു തായ്ലൻഡ്. വർഷം 45 ലക്ഷം ടൺ റബർ അവിടെ ഉത്പാദിപ്പിക്കുന്നു.
കോവിഡ് മൂലം തകർന്നടിഞ്ഞ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ രാജ്യം ചെലവാക്കുന്ന ഒരു ലക്ഷം കോടി ബാഹ്തി (3085 കോടി ഡോളർ അഥവാ 2.35 ലക്ഷം കോടി രൂപ)ന്റെ ഉത്തേജന പദ്ധതിയുടെ ഭാഗമാണിത്. ഏഴുകോടി ജനങ്ങൾ ഉള്ള തായ് ലൻഡിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 40 ലക്ഷം കോടി രൂപ മാത്രമാണ്. ഇന്ത്യൻ ജിഡിപിയുടെ അഞ്ചിലൊന്നിൽ താഴെയാണിത്.
നേരത്തേ 1200 കോടി ഡോളർ വിവിധ വിഭാഗങ്ങൾക്കു പണമായി നല്കിയതിനു പുറമെയാണിത്. മൂന്നു കോടിയോളം പേർ ആ സഹായത്തിന് അപേക്ഷിച്ചെങ്കിലും എല്ലാവരും സഹായത്തിനു യോഗ്യരായില്ല. തുടർന്നു നിരസിക്കപ്പെട്ട അപേക്ഷകർക്കായി വേറെ സഹായ പദ്ധതി തയാറാക്കി.
ഈ വർഷം തായ്ലൻഡിന്റെ ജിഡിപി 5.3 ശതമാനം കുറയുമെന്നാണു ബാങ്ക് ഓഫ് തായ്ലൻഡ് കണക്കുകൂട്ടുന്നത്. ഈ പശ്ചാത്തലത്തിൽ കർഷകരടക്കം വിവിധ വിഭാഗങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമായി ജിഡിപിയുടെ 11 ശതമാനം വരുന്ന ഉത്തേജന പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ റബർ ഉത്പാദകരാജ്യമാണു തായ്ലൻഡ്. വർഷം 45 ലക്ഷം ടൺ റബർ അവിടെ ഉത്പാദിപ്പിക്കുന്നു.