+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊഴിലാളികൾക്കും വിദ്യാർഥികൾക്കും മടങ്ങാൻ വഴിയൊരുങ്ങി

കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിൽ കുടുങ്ങി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ വഴിയൊ
തൊഴിലാളികൾക്കും വിദ്യാർഥികൾക്കും മടങ്ങാൻ വഴിയൊരുങ്ങി
കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിൽ കുടുങ്ങി വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. കുടിയേറ്റ തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ, വിനോദസഞ്ചാ രികൾ എന്നിവർക്കാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം.

ഓരോ സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാണ് നിർദേശം. സംഘങ്ങളായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടിയാലോചിച്ചു തീരുമാനമെടുക്കാം.

വൈദ്യപരിശോധനകൾക്കുശേഷം രോഗങ്ങൾ ഒന്നുംതന്നെ ഇല്ലാത്തവർക്കാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുമതിയുള്ളത്. അതുപോലെ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നു മടങ്ങി എത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കും സംസ്ഥാനങ്ങൾ രൂപം നൽകണം.

മടങ്ങി എത്തുന്നവർ സ്വന്തം വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യാത്രയ്ക്കായി അന്തർസംസ്ഥാന ബസ് സർവീസ് അനുവദിക്കാം. ബസുകളിലും സാമൂഹിക അകലം നിർബന്ധമാണ്.