+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഇളവ്

കൊറോണ വൈറസ് പ്രതിരോധത്തിൽ ഇളവുകൾ വരുത്തി അമേരിക്കയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗ
യുഎസിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഇളവ്
കൊറോണ വൈറസ് പ്രതിരോധത്തിൽ ഇളവുകൾ വരുത്തി അമേരിക്കയിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഇളവിലേക്ക്. ടെക്സസ്, ടെന്നസി, മിസിസിപ്പി, മൊന്‍റോണ, ഒക് ലഹോമ, അലാസ്ക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ ഈ വെള്ളിയാഴ്ച മുതൽ ജനജീവിതം വീണ്ടും സജീവമാകാൻ പോകുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, കോവിഡ് കൂടുതൽ രൂക്ഷമായ ന്യൂയോർക്ക്, ന്യൂജേഴ്സി, മാസച്യുസെറ്റ്സ്, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ ഇനിയും സമയമെടുക്കും.

ഇതിനിടെ, കോവിഡ്-19നെ അമേരിക്കയിൽ പ്രസിഡന്‍റ് ട്രംപ് കൈകാര്യം ചെയ്ത രീതി മികച്ചതല്ല എന്ന സർവേകളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയിൽ ഇപ്പോൾ ആന്‍റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കിയിട്ടുണ്ട്. കൊറോണ വന്നിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടിയാണിത്. വളരെയേറെ ആളുകൾക്കു പറയത്തക്ക രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലാതെ കൊറോണ വന്നുപോയിട്ടുണ്ടാകാം. അതു കണ്ടുപിടിക്കാനാണ് ആന്‍റിബോഡി ടെസ്റ്റുകൾ നടത്തുന്നത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ ഇതു സഹായിക്കും.

ന്യൂയോർക്ക് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നേരിയ ആശ്വാസത്തിന്‍റെ വാർത്തകളാണു വരുന്നത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ചു മരണനിരക്കിലും രോഗവ്യാപനത്തിലും വലിയ കുറവ് അനുഭവപ്പെട്ടുതുടങ്ങി. ഇന്നലെ ആയിരത്തിൽ താഴെ മാത്രം പുതിയ രോഗികളാണു റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണം 337 മാത്രം. ന്യൂയോർക്കും സാധാരണ ജീവിതത്തിലേക്കു പതിയെ മടങ്ങിവരുകയാണ്.

ഷോളി കുന്പിളുവേലി