കോട്ടയം ജില്ലയിൽ ബുധനാഴ്ച ലഭിച്ച 209 സാന്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതിൽ 201 സാന്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സന്പർക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്.
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയിൽ വയോജനങ്ങൾ, ഗർഭിണികൾ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ സാന്പിളുകൾ ഉൾപ്പെടുന്നു.
ജില്ലയിൽ കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിലുള്ളവർ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തേക്ക് സഞ്ചരിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് വാങ്ങണം.
രോഗപ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയിൽ വയോജനങ്ങൾ, ഗർഭിണികൾ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ സാന്പിളുകൾ ഉൾപ്പെടുന്നു.
ജില്ലയിൽ കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിലുള്ളവർ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തേക്ക് സഞ്ചരിക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് വാങ്ങണം.
രോഗപ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.