കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് കോവിഡ് രോഗമുക്തിനേടിയ യുവതി ആണ്‍കുഞ്ഞിനു ജന്മം നൽകി. കോവിഡ് വിമുക്തി നേടിയ രോഗിയുടെ കേരളത്തിലെ രണ്ടാമത്തെ പ്രസവമാണിത്.
കോവിഡ് രോഗമുക്തയായ കാസര്‍ഗോഡ് ജില്ലയിലെ യുവതിയുടെ പ്രസവമായിരുന്നു ആദ്യത്തേത്. ഇതും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലാണു നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.50 ന് ശസ്ത്രക്രിയയിലൂടെയാണു യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
രാവിലെ പതിനൊന്നോടെ യുവതിയെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപ്പറേഷന് തീയേറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തിലാണ് ശസ്ത്രക്രിയ നടന്നത്. 3.25 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐസിയുവിലേക്കു മാറ്റി.
അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ചാണു ഡോക്ടര്‍മാരും നഴ്സുമാരും ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ 17 നാണ് കോവിഡ് പോസിറ്റീവായ കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 27 ന് അയച്ച അവസാനഫലവും നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു. എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു.
കോവിഡ് സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് രോഗബാധയില്ലെന്നു വ്യക്തമായിരുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു.
കോവിഡ് രോഗമുക്തയായ കാസര്‍ഗോഡ് ജില്ലയിലെ യുവതിയുടെ പ്രസവമായിരുന്നു ആദ്യത്തേത്. ഇതും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലാണു നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.50 ന് ശസ്ത്രക്രിയയിലൂടെയാണു യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
രാവിലെ പതിനൊന്നോടെ യുവതിയെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപ്പറേഷന് തീയേറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തിലാണ് ശസ്ത്രക്രിയ നടന്നത്. 3.25 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐസിയുവിലേക്കു മാറ്റി.
അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ചാണു ഡോക്ടര്‍മാരും നഴ്സുമാരും ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ 17 നാണ് കോവിഡ് പോസിറ്റീവായ കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 27 ന് അയച്ച അവസാനഫലവും നെഗറ്റീവാണെന്നു കണ്ടെത്തിയിരുന്നു. എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു.
കോവിഡ് സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയവേ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് രോഗബാധയില്ലെന്നു വ്യക്തമായിരുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു.