കോവിഡ് സ്ഥിരീകരണത്തിനുള്ള ആർടി-പിസിആർ, ആന്റിബോഡി ടെസ്റ്റുകൾക്കുള്ള കിറ്റുകൾ അടുത്ത മാസത്തോടെ ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഇതിനായുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ ആൻഡ് റിസർച്ചിന്റെ അനുമതി ലഭിച്ചാൽ ഇതിനായുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ കോവിഡ് പരിശോധന നടത്താൻ ഉപയോഗിക്കുന്ന കിറ്റുകൾ പരിമിതമായ ആവശ്യത്തിനു മാത്രമേ തികയുകയുള്ളൂ എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താനുളള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കിറ്റുകളുടെ നിർമാണം ആരംഭിച്ചാൽ മേയ് അവസാനത്തോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകൾ ഇറക്കുമതി ചെയ്യുകയാണ്.
നിലവിൽ കോവിഡ് പരിശോധന നടത്താൻ ഉപയോഗിക്കുന്ന കിറ്റുകൾ പരിമിതമായ ആവശ്യത്തിനു മാത്രമേ തികയുകയുള്ളൂ എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്താനുളള സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കിറ്റുകളുടെ നിർമാണം ആരംഭിച്ചാൽ മേയ് അവസാനത്തോടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോവിഡ് പരിശോധനയ്ക്കുള്ള കിറ്റുകൾ ഇറക്കുമതി ചെയ്യുകയാണ്.