കൊറോണയുടെ താണ്ഡവത്തിൽ ലോകസാന്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നിരിക്കെ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും കടുത്ത മാന്ദ്യമായിരിക്കും ഇനി വരാൻ പോകുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേൾഡ് ഇക്കണോമിയുടെ പഠനം വെളിപ്പെടുത്തുന്നു.
മൈനസ് 6.3 ശതമാനം സാന്പത്തിക വളർച്ചയാണ് ജർമൻ ഫെഡറൽ സർക്കാർ നിലവിൽ പ്രതീക്ഷിക്കുന്നത്, എന്നാൽ ഇതു താഴേക്ക് പോയേക്കാം. അതേസമയം അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മൈനസ് ഏഴു ശതമാനം പ്രവചിക്കുന്നു. ജർമൻ സാന്പത്തിക വിദഗ്ധൻ പ്രൊഫ. ഫെൽബെർമെർ എഴുതിയ കുറിപ്പിൽ 2020 ലെ സാന്പത്തിക ഉൽപാദനം ഒന്‍പത് ശതമാനം വരെ ചുരുങ്ങുമെന്ന് പ്രവചിക്കുന്നു.
ജർമൻ ഐഎംഎഫ് പ്രവചിച്ചതുപോലെ സാന്പത്തിക ഉൽപാദനത്തിൽ 6.3 ശതമാനം ഇടിവ് എല്ലാവരെയും വലയ്ക്കുമെന്നുറപ്പാണ്. ഈ പ്രതിസന്ധി ഞങ്ങളെ ദരിദ്രരാക്കും, രാജ്യങ്ങളെ പട്ടിണിയിലാക്കും, സാന്പത്തിക ശാസ്ത്രജ്ഞർ ഒരേ സ്വരത്തിൽ പറയുന്നു.
ഉദാഹരണത്തിനായി ജർമനിയിലെ 2020 ൽ ജിഡിപി 8.7 ശതമാനം കുറയുമെന്ന് കരുതുകയാണെങ്കിൽ (2019 ലെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 3,44,000 കോടി യൂറോയായിരുന്നു) ഈ സംഖ്യയെ 8.3 കോടി ജർമൻകാർ വിഭജിച്ചാൽ ഒരാൾക്ക് പ്രതിശീർഷം 3600 യൂറോ മൈനസ് തുകയാണ് ലഭിക്കുക. നികുതിദായകരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി കൂടുതൽ കനത്തതാവും.
ജർമനിയുടെ സാന്പത്തിക ശക്തിസ്രോതസുകളായ കാർ വ്യവസായത്തിന് കൊറോണ പ്രതിസന്ധി കുരുക്കിട്ടിരിക്കുകയാണ്. കൊറോണ ബാധിച്ച പ്രധാന വ്യവസായം പതുക്കെ എവിടെ തുടങ്ങണം എന്നാണ് കാർ നിർമ്മാതാക്കളുടെ ചോദ്യം. കൊറോണ പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ആഘാതം ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല: സ്ഥിതി ഇവിടെ നാടകീയമാണ്, മാർച്ചിൽ കന്പനികൾക്ക് 40 ശതമാനം വിൽപ്പനയിൽ കുറവുണ്ടായി, ഏപ്രിൽ കടക്കുന്പോൾ ഇതിലും വലുതായിരിക്കും, അതുതന്നെയുമല്ല മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഇത് നാടകീയമായി ഉയരുകയാണ്. ജർമനിയിലെ അസോസിയേഷൻ ഓഫ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി (വിഡിഎ) മേധാവി ഹിൽഡെഗാർഡ് മുള്ളർ പറഞ്ഞു.
അതിന്റെ കാരണവും അദ്ദേഹം നിരത്തുന്നുണ്ട്. വിമാന വ്യവസായം പോലുള്ള ഒരു പങ്കാളിത്തത്തിനായി വാഹന വ്യവസായം ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ കന്പനികളുടെയും ഉത്പാദനവും വിൽപ്പനയും മറ്റു സേവനങ്ങളും കന്പനികൾതന്നെ വ്യക്തിഗതമായി പാലിക്കേണ്ടതായി വരും. മെഴ്സിഡസ്, ഫോക്സ് വാഗൺ, ബിഎംഡബ്ല്യു, ഒൗഡി തുടങ്ങിയ എല്ലാ വന്പൻ കന്പനികളും ഭാവിയിൽ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള സമ്മർദ്ദത്തിലാണ്.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കാൻഡിനേവിയൻ എയർലൈൻ കന്പനി എസ്എഎസ് ജീവനക്കാരെ പകുതിയോളം കുറയ്ക്കാൻ പദ്ധതിയിടുന്നു. വിമാനങ്ങളുടെ ആവശ്യകത കുറച്ചതിനനുസരിച്ച് കന്പനി പൊരുത്തപ്പെടേണ്ട താണ് ഇതിന് കാരണമെന്ന് എയർലൈൻ ചൊവ്വാഴ്ച രാവിലെ അറിയിച്ചു. സ്വീഡനിലെ 1,900 ഓളം മുഴുവൻ സമയ ജോലിക്കാരെയും ഡെന്മാർക്കിൽ 1,700 പേരെയും നോർവേയിൽ 1,300 പേരെയും ഈ നടപടി ബാധിക്കും.
ലുഫ്താൻസയ്ക്കായി രക്ഷാ പാക്കേജ്
വട്ടമിട്ടു പറക്കാതെ നിശ്ചലാവസ്ഥയിലായ ജർമൻ ലുഫ്താൻസയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹച്യത്തിൽ ജർമൻ സർക്കാരിന്റെ കരുണ കാത്തിരിക്കുകയാണ് ഇപ്പോൾ.
യൂറോപ്പിലെ ഏറ്റവും വലിയ യാത്രാവാഹകരായ കന്പനിക്ക് ഉടൻ സഹായം ലഭ്യമാകുന്നില്ലെങ്കിൽ ലുഫ്താൻസ കൊറോണ വൈറസ് മഹാമാരിയിൽ തട്ടി വെന്റിലേറ്ററിലാണ്. അതുകൊണ്ടുതന്നെ കന്പനിയുടെ മിക്ക ഫ്ലൈറ്റുകളും നിർത്താൻ നിർബന്ധിതരാക്കി, ടിക്കറ്റ് റീഫണ്ടുകൾക്കും സാന്പത്തിക ബാധ്യതകൾക്കുമുള്ള ചെലവുകൾ എല്ലാംതന്നെ കന്പനിയുടെ കരുതൽ ധനത്തെ ഉലയ്ക്കുകയാണ്.
ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിലെ കരാറുകാരുമായി ഗ്യാരൻറി, വായ്പ, ഏതെങ്കിലും തരത്തിലുള്ള ഇക്വിറ്റി എന്നിവയുൾപ്പെടെ 1000 കോടി യൂറോ (10.7 ബില്യണ്‍ ഡോളർ) വരെ വിലയുള്ള ഒരു പാക്കേജാണ് ലുഫ്താൻസ ചർച്ച ചെയ്യുന്നത്. ബെയ്ൽ ഒൗട്ട് എടുക്കുന്ന രൂപത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
എണ്ണവിലയിലുണ്ടായ ഇടിവ് ജർമനിയുടെ മുൻനിര വിമാനക്കന്പനിയെ പിടിച്ചുകുലുക്കി. ലുഫ്താൻസ രാജ്യത്തിന്റെ പവർഹൗസായി സന്പദ്വ്യവസ്ഥയെ അതിന്റെ കയറ്റുമതിയുടെ ആണിക്കല്ലായി ആശ്രയിക്കുന്ന വിദൂര വിപണികളുമായി ബന്ധിപ്പിക്കുന്നു. 763 ജെറ്റുകളുമായി ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ സന്പന്ന കന്പനികളുമായി ബിസിനസ് യാത്രയിൽ കാരിയർ ആധിപത്യം പുലർത്തുന്നുണ്ട്. വെള്ളിയാഴ്ച ലുഫ്താൻസ ഓഹരികൾ 5% വരെ ഇടിഞ്ഞു. ഈ വർഷം ആരംഭം മുതൽ സ്റ്റോക്ക് പകുതിയായി കുറഞ്ഞു, വിപണി മൂല്യം 3.56 ബില്യണ്‍ യൂറോയിലെത്തി. (3.8 ബില്യണ്‍ ഡോളർ). ലുഫ്ത്താൻസാ ഗ്രൂപ്പുകളുടെ സഹസ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
സാഹചര്യങ്ങൾ വളരെ ഭയാനകമായതിനാൽ മൂലധന വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ കന്പനി പ്രതീക്ഷിക്കുന്നില്ല, ഏകദേശം 1000 കോടി യൂറോ വിലമതിക്കുന്ന വിമാനങ്ങൾ സ്വന്തമാക്കിയിട്ടും ഇപ്പോൾ ഉഴലുകയാണ്.
ഇപ്പോൾ വിമാനക്കന്പനികളുടെ ഉടമസ്ഥതയിലുള്ള നാല് രാജ്യങ്ങളിലെ സർക്കാരുകളുമായി ബെയ്ൽഒൗട്ട് ചർച്ചകൾ ആഴ്ചകളോളം നീണ്ട ു പോയെങ്കിലും ഇതുവരെയായി സമവായത്തിലെത്തിയില്ല.
പല യൂറോപ്യൻ എയർലൈനുകളേയും പോലെ, പെട്ടെന്നുള്ള വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ലുഫ്താൻസ അതിന്റെ വൻ ഇന്ധനച്ചെലവ് നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ വർഷം ജെറ്റ് ഇന്ധനത്തിനായി 670 കോടി യൂറോയാണ് കന്പനി ചെലവഴിച്ചത്, എണ്ണവിലയുമായി ബന്ധപ്പെട്ട സാന്പത്തിക ഉപകരണങ്ങൾ കൊണ്ട് എക്സ്പോഷർ സ്ഥിരമാക്കി. എന്നാൽ വിലകൾ അപ്രതീക്ഷിതമായി ഇടിഞ്ഞതിനുശേഷം, അതേ ഹെഡ്ജുകൾ മുഖേന ഇതിനായി പണം ചിലവാക്കുന്നു.
കൊറോണ വൈറസ് ആരംഭിക്കുന്നതിനുമുന്പ്, 2020 ൽ ബ്രെൻറ് ക്രൂഡ് വില ബാരലിന് 63 ഡോളറായിരിക്കുമെന്ന് ലുഫ്താൻസ പ്രവചിച്ചിരുന്നു. ജനുവരിയിൽ കന്പനി ബാരലിന് 45 ഡോളറായി കുറയുന്നത് ഈ വർഷം 80 കോടി ഡോളർ നഷ്ടമുണ്ട ാക്കുമെന്ന് കന്പനി അറിയിച്ചു. സ്പോട്ട് മാർക്കറ്റുകളിൽ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്ച ബാരലിന് 22.32 ഡോളറിലാണ് വ്യാപാരം നടന്നത്.
മാർച്ച് 31 ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ 300 മില്യണ്‍ യൂറോയുടെ ലാഭം രേഖപ്പെടുത്തുമെന്ന് ഏപ്രിൽ തുടക്കത്തിൽ റയാനെയർ ഹോൾഡിംഗ്സ് പിഎൽസി കണക്കാക്കിയിരുന്നു, പക്ഷെ പ്രവചനങ്ങൾ തകിടം മറിഞ്ഞു.
ഏഷ്യയിൽ നിന്ന് യൂറോപ്പിലെ ഹോം ടർഫിലേക്ക് ലോക്ക്ഡൗണുകൾ വ്യാപിച്ചതിനെത്തുടർന്ന് ആദ്യ പാദത്തിലെ വരുമാനം 18 ശതമാനം എന്നത് മാർച്ചിൽ ഇത് 47 ശതമാനമായി കുറഞ്ഞുവെന്ന് ലുഫ്താൻസ പറഞ്ഞു. പലിശയ്ക്കും നികുതിയ്ക്കും മുന്‍പുള്ള വരുമാനത്തിലെ നഷ്ടം മൂന്ന് മാസത്തിനുള്ളിൽ മൊത്തം 1.2 ബില്യണ്‍ യൂറോയായി ഉയരുകയും ചെയ്തു.സ്റ്റാർ അല്ലിയാൻസ് ഗ്രൂപ്പിലെ മുന്തിയ കന്പനിയായ ലഫ്ത്താൻസയിൽ 1,30,000 അധികം ജോലിക്കാരുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിലവിൽ നാല് ബില്യണ്‍ യൂറോ മാത്രമാണ് ലുഫ്താൻസയുടെ മൂല്യം.
തീരുമാനം ഉടൻ
ജർമൻ വിമാനക്കന്പനി ഭീമൻ കൊറോണ മൂലം എയർപോക്കറ്റിൽ വീണു. ഇതിൽ നിന്നു കരകയറാൻ ലുഫ്താൻസയ്ക്ക് 900 കോടി യൂറോയുടെ രക്ഷാ പാക്കേജ് ലഭിക്കും. ചൊവ്വാഴ്ച ചാൻസലർ അംഗല മെർക്കൽ, ധനമന്ത്രി ഒലാഫ് ഷോൾസ്,വ്യവസായ മന്ത്രി ആൾട്ട്മയർ, ഗതാഗത മന്ത്രി ഷോയർ, ലുഫ്താൻസ സിഇഒ കാർസ്റ്റണ്‍ സ്പോർ തുടങ്ങിയവർ ഉന്നത തലചർച്ചയിൽ പങ്കെടുത്തു.
കടക്കെണിയിലായി ജപ്തിഭീഷണിയലായ കോണ്ഡോറിനെ രക്ഷിയ്ക്കാൻ ജർമൻ സർക്കാർ 55 കോടി യൂറോ കഴിഞ്ഞദിവസം ക്രെഡിറ്റ് നൽകിയിരുന്നു.
സ്വിസ് എയർ
സ്വിറ്റ്സർലൻഡ് കോടിക്കണക്കിന് യൂറോ നൽകിയാണ് സ്വിസ് എയറിനെ രക്ഷിക്കുന്നത്. ഇതനുസരിച്ച്, ലുഫ്താൻസ സബ്സിഡിയറിക്ക് 1500 കോടി യൂറോയാണ് സിഎച്ച്എഫ് ബാങ്ക് വായ്പ നൽകുന്നത്. ഇതിന് സ്വിസ് ഫെഡറൽ സർക്കാർ വായ്പകൾക്ക് ഗ്യാരന്റി നൽകും. റെസ്ക്യൂ പാക്കേജ് ബുധനാഴ്ച പുറത്തുവരും.
വർഷങ്ങളോളം വിമാനയാത്രയെ ബാധിക്കും
കൊറോണ പ്രതിസന്ധിയിൽ നിന്ന് വ്യോമയാന വ്യവസായം വളരെ സാവധാനത്തിൽ മാത്രമേ വീണ്ടെ ടുക്കൂ എന്ന് യുഎസ് വിമാന നിർമാതാക്കളായ ബോയിംഗ് അനുമാനിക്കുന്നു. യാത്രാ അളവ് 2019 ന്റെ ലെവലിലേക്ക് മടങ്ങാൻ രണ്ടുമൂന്ന് വർഷം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോയിംഗ് മേധാവി ഡേവ് കാൽഹൗൻ ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. വ്യോമയാന വ്യവസായത്തിന്റെ ദീർഘകാല വളർച്ചാ പ്രവണത വീണ്ടെ ടുക്കാൻ കുറച്ച് വർഷങ്ങൾ കൂടി എടുക്കുമെന്ന് കാൽഹൗൻ പറഞ്ഞു.
യൂറോപ്യൻ സ്ഥാപനങ്ങളെ വിദേശകന്പനികൾ ഏറ്റെടുക്കുന്നതു തടയാൻ നടപടി
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ സ്ഥാപനങ്ങൾ കൊറോണവൈറസ് കാരണമുള്ള പ്രതിസന്ധിയിൽപ്പെട്ടു നിൽക്കുന്പോൾ വിദേശ രാജ്യങ്ങളിൽ നിന്നു കന്പനികൾ ഏറ്റെടുക്കാനുള്ള സാധ്യത അടയ്ക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതി തയാറാക്കുന്നു. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് സഹായം നൽകി യൂറോപ്യൻ യൂണിയനിൽ തന്നെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.
അംഗരാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരത്തിൽ ദുർബലമായിപ്പോയ കന്പനികളിൽ നിക്ഷേപം നടത്തി പുഷ്ടിപ്പെടുത്തണമെന്നും യൂണിയൻ നിർദേശിക്കുന്നു. ഇത് അവസാന കൈയായി പ്രയോഗിക്കാനുള്ള വഴിയാണ്. ഇക്കാര്യത്തിൽ അംഗരാജ്യങ്ങളുമായി ചർച്ച നടത്തി വരുകയാണെന്നും യൂണിയൻ അധികൃതർ അറിയിച്ചു.
ചൈന പോലുള്ള രാജ്യങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വരെ യൂറോപ്യൻ കന്പനികളെ ഏറ്റെടുക്കുന്ന സ്ഥിതി നിലനിൽക്കുന്നു. ഇതു പരമാവധി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാവസായിക ~ വ്യാപാര സ്ഥാപനങ്ങൾ യൂണിയന്റെ ആസ്തിയാണെന്നും, അവയ്ക്കു മേൽ അധിക സമ്മർദം വരുന്നത് പരമാവധി ഒഴിവാക്കുമെന്നും വക്താവ് വ്യക്തമാക്കി.
ആഗോള സന്പദ് വ്യവസ്ഥ വർഷങ്ങൾ നട്ടം തിരിയുമെന്ന് ഒഇസിഡി
ലണ്ടൻ: കൊറോണവൈറസ് ബാധ കാരണം ലോകത്തുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി വർഷങ്ങളോളം തുടരുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് മുന്നറിയിപ്പ് നൽകി. സാന്പത്തിക മാന്ദ്യകാലത്തെക്കാൾ വലിയ ആഘാതം ആഗോള സന്പദ് വ്യവസ്ഥയ്ക്ക് ഇതിനകം സംഭവിച്ചു കഴിഞ്ഞെന്ന് ഒഇസിഡി സെക്രട്ടറി ജനറൽ ഏഞ്ജൽ ഗുരിയ.
പണം ചെലവാക്കലിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് വൈറസ്ബാധ കണ്ടെ ത്താനും ചികിത്സിക്കാനുമുള്ള നടപടികൾക്ക് വേഗം കൂട്ടണമെന്നും ലോക രാജ്യങ്ങളോട് ഒഇസിഡി ആവശ്യപ്പെട്ടു.ആഗോള സന്പദ് വ്യവസ്ഥയുടെ വളർച്ച ഈ പ്രതിന്ധി കാരണം പകുതിയായി കുറഞ്ഞ് ഒന്നര ശതമാനത്തിലെത്തുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
വോൾവോ ഉത്പാദനം നിർത്തിവച്ചു
സ്റ്റോക്ക്ഹോം: ചൈനീസ് കന്പനിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോ ഉത്പാദനം നിർത്തിവച്ചു. യൂറോപ്പിലെയും യുഎസിലെയും പ്ളാന്റുകളെ ബാധിക്കുന്നതാണ് തീരുമാനം.
ജീവനക്കാരുടെ ആരോഗ്യവും വ്യവസായത്തിന്റെ ഭാവിയുമാണ് പ്രഥമ പരിഗണനകളെന്ന് സിഇഒ ഹാകാൻ സാമുവൽസണ്‍. വൈറസ് പടരുന്നതു തടയാൻ സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെൽജിയത്തിലെ പ്ളാന്റിൽ ചൊവ്വാഴ്ച തന്നെ ഉത്പാദനം നിർത്തിവച്ചിരുന്നു. സ്വീഡനിലെ മൂന്നു ഫാക്റ്ററികളിലും യുഎസിലെ സൗത്ത് കരോലിനയിലും മാർച്ച് 26 മുതലാണ് ഉത്പാദനം പൂർണമായി നിർത്തുന്നത്. ബെൽജിയത്തിൽ ഏപ്രിൽ അഞ്ചിനും യുഎസിൽ ഏപ്രിൽ പതിനാലിനും പ്രവർത്തനം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചൈനയിൽ നിർത്തിവച്ച ഉത്പാദനം കന്പനി പുനരാരംഭിച്ചു കഴിഞ്ഞു.
യൂറോപ്പിലെ ടൂറിസ്റ്റ് വ്യവസായം മൂടൽമഞ്ഞിൽ
കൊറോണയിൽ തട്ടി ഫെബ്രുവരി മുതൽ മെയ് വരെ നെതർലൻഡ്സിലെ ഫ്ളവർ ഷോ മുടങ്ങിയത് രാജ്യത്തിന് വലിയ സാന്പത്തക ആഘാതം സൃഷ്ടിച്ചു.അതുപോലെതന്നെ ടൂറിസ്റ്റുകളെ ഏറെ ആകർഷിയ്ക്കുന്ന രാജ്യമെന്ന നിലയിലും നെതർലൻഡ്സിന് കൊറോണ സമ്മാനിച്ചത് സാന്പത്തിക പ്രതിസന്ധിയാണ്.
ചെറിയ രാജ്യമെങ്കിലും ചെക് റിപ്പബ്ളിക് ടൂറിസ്റ്റുകളുടെ പറുദീസയാണ്. സമ്മർകാലമായാൽ മില്യൻ ആളുകൾ സന്ദർശകരായെത്തി കടന്നുപോകുന്ന രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ ടൂറിസ്റ്റുകൾ വലിയൊരു സംഭാവന തന്നെ നൽകുന്നുണ്ട്. പക്ഷെ വൈറസ് മൂലം ലോക് ഡൗണായ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയിൽ ടൂറിസ്റ്റ് വരുമാനം ഇപ്പോൾ പൂജ്യത്തിൽ എത്തി നിൽക്കുന്നു.
ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 2017 ലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.9 ശതമാനമാണെന്ന് ചെക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പറയുന്നു. ടൂറിസത്തിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷം 7.4 ശതമാനം ഉയർന്ന് 292 ബില്യണ്‍ ആയിരുന്നു. 2003 ൽ ഈ മേഖലയുടെ കണക്കുകൂട്ടലുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇത്.
ഇറ്റലിയുടെ ടൂറിസ്റ്റ് വ്യവസായം
കാലഭേദങ്ങളെ അതിജീവിക്കുന്നതാണ് ഇറ്റലിയുടെ ടൂറിസം. കാരണം വിന്ററായാലും സമ്മറായാലും ടൂറിസ്റ്റുകളെക്കൊണ്ട് ഇറ്റാലിയൻ തെരുവുകളും ഹോട്ടലുകളും, റസ്റ്ററന്റുകളും നിറഞ്ഞിരിക്കും. എന്നാൽ കൊറോണയുടെ അതിപ്രസരം എത്തിയതോടെ പാരന്പര്യങ്ങൾ പഴങ്കഥകളായി.
എല്ലാം പൊളിച്ചെഴുതപ്പെടുകയാണിപ്പോൾ. 2019 ൽ ഇറ്റാലിയൻ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ യാത്രയുടെയും ടൂറിസത്തിന്റെയും സംഭാവന 237.8 ബില്യണ്‍ യൂറോയാണ്. രാജ്യത്തിന്റെ സന്പദ് വസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഈ വ്യവസായം പോയ വർഷത്തിൽ ഇറ്റാലിയൻ ജിഡിപിയുടെ 13.3 ശതമാനം വരും, 2020ൽ ഇത് 14.3 ശതമാനത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ പ്രവചനങ്ങൾ മാത്രമായി മിച്ചം.
ജോസ് കുന്പിളുവേലിൽ
മൈനസ് 6.3 ശതമാനം സാന്പത്തിക വളർച്ചയാണ് ജർമൻ ഫെഡറൽ സർക്കാർ നിലവിൽ പ്രതീക്ഷിക്കുന്നത്, എന്നാൽ ഇതു താഴേക്ക് പോയേക്കാം. അതേസമയം അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മൈനസ് ഏഴു ശതമാനം പ്രവചിക്കുന്നു. ജർമൻ സാന്പത്തിക വിദഗ്ധൻ പ്രൊഫ. ഫെൽബെർമെർ എഴുതിയ കുറിപ്പിൽ 2020 ലെ സാന്പത്തിക ഉൽപാദനം ഒന്‍പത് ശതമാനം വരെ ചുരുങ്ങുമെന്ന് പ്രവചിക്കുന്നു.
ജർമൻ ഐഎംഎഫ് പ്രവചിച്ചതുപോലെ സാന്പത്തിക ഉൽപാദനത്തിൽ 6.3 ശതമാനം ഇടിവ് എല്ലാവരെയും വലയ്ക്കുമെന്നുറപ്പാണ്. ഈ പ്രതിസന്ധി ഞങ്ങളെ ദരിദ്രരാക്കും, രാജ്യങ്ങളെ പട്ടിണിയിലാക്കും, സാന്പത്തിക ശാസ്ത്രജ്ഞർ ഒരേ സ്വരത്തിൽ പറയുന്നു.
ഉദാഹരണത്തിനായി ജർമനിയിലെ 2020 ൽ ജിഡിപി 8.7 ശതമാനം കുറയുമെന്ന് കരുതുകയാണെങ്കിൽ (2019 ലെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 3,44,000 കോടി യൂറോയായിരുന്നു) ഈ സംഖ്യയെ 8.3 കോടി ജർമൻകാർ വിഭജിച്ചാൽ ഒരാൾക്ക് പ്രതിശീർഷം 3600 യൂറോ മൈനസ് തുകയാണ് ലഭിക്കുക. നികുതിദായകരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി കൂടുതൽ കനത്തതാവും.
ജർമനിയുടെ സാന്പത്തിക ശക്തിസ്രോതസുകളായ കാർ വ്യവസായത്തിന് കൊറോണ പ്രതിസന്ധി കുരുക്കിട്ടിരിക്കുകയാണ്. കൊറോണ ബാധിച്ച പ്രധാന വ്യവസായം പതുക്കെ എവിടെ തുടങ്ങണം എന്നാണ് കാർ നിർമ്മാതാക്കളുടെ ചോദ്യം. കൊറോണ പ്രതിസന്ധിയുടെ മൊത്തത്തിലുള്ള ആഘാതം ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല: സ്ഥിതി ഇവിടെ നാടകീയമാണ്, മാർച്ചിൽ കന്പനികൾക്ക് 40 ശതമാനം വിൽപ്പനയിൽ കുറവുണ്ടായി, ഏപ്രിൽ കടക്കുന്പോൾ ഇതിലും വലുതായിരിക്കും, അതുതന്നെയുമല്ല മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഇത് നാടകീയമായി ഉയരുകയാണ്. ജർമനിയിലെ അസോസിയേഷൻ ഓഫ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി (വിഡിഎ) മേധാവി ഹിൽഡെഗാർഡ് മുള്ളർ പറഞ്ഞു.
അതിന്റെ കാരണവും അദ്ദേഹം നിരത്തുന്നുണ്ട്. വിമാന വ്യവസായം പോലുള്ള ഒരു പങ്കാളിത്തത്തിനായി വാഹന വ്യവസായം ശ്രമിക്കുന്നില്ല. അതുകൊണ്ടുതന്നെ ഓരോ കന്പനികളുടെയും ഉത്പാദനവും വിൽപ്പനയും മറ്റു സേവനങ്ങളും കന്പനികൾതന്നെ വ്യക്തിഗതമായി പാലിക്കേണ്ടതായി വരും. മെഴ്സിഡസ്, ഫോക്സ് വാഗൺ, ബിഎംഡബ്ല്യു, ഒൗഡി തുടങ്ങിയ എല്ലാ വന്പൻ കന്പനികളും ഭാവിയിൽ ജോലിക്കാരെ വെട്ടിക്കുറയ്ക്കാനുള്ള സമ്മർദ്ദത്തിലാണ്.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്കാൻഡിനേവിയൻ എയർലൈൻ കന്പനി എസ്എഎസ് ജീവനക്കാരെ പകുതിയോളം കുറയ്ക്കാൻ പദ്ധതിയിടുന്നു. വിമാനങ്ങളുടെ ആവശ്യകത കുറച്ചതിനനുസരിച്ച് കന്പനി പൊരുത്തപ്പെടേണ്ട താണ് ഇതിന് കാരണമെന്ന് എയർലൈൻ ചൊവ്വാഴ്ച രാവിലെ അറിയിച്ചു. സ്വീഡനിലെ 1,900 ഓളം മുഴുവൻ സമയ ജോലിക്കാരെയും ഡെന്മാർക്കിൽ 1,700 പേരെയും നോർവേയിൽ 1,300 പേരെയും ഈ നടപടി ബാധിക്കും.
ലുഫ്താൻസയ്ക്കായി രക്ഷാ പാക്കേജ്
വട്ടമിട്ടു പറക്കാതെ നിശ്ചലാവസ്ഥയിലായ ജർമൻ ലുഫ്താൻസയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹച്യത്തിൽ ജർമൻ സർക്കാരിന്റെ കരുണ കാത്തിരിക്കുകയാണ് ഇപ്പോൾ.
യൂറോപ്പിലെ ഏറ്റവും വലിയ യാത്രാവാഹകരായ കന്പനിക്ക് ഉടൻ സഹായം ലഭ്യമാകുന്നില്ലെങ്കിൽ ലുഫ്താൻസ കൊറോണ വൈറസ് മഹാമാരിയിൽ തട്ടി വെന്റിലേറ്ററിലാണ്. അതുകൊണ്ടുതന്നെ കന്പനിയുടെ മിക്ക ഫ്ലൈറ്റുകളും നിർത്താൻ നിർബന്ധിതരാക്കി, ടിക്കറ്റ് റീഫണ്ടുകൾക്കും സാന്പത്തിക ബാധ്യതകൾക്കുമുള്ള ചെലവുകൾ എല്ലാംതന്നെ കന്പനിയുടെ കരുതൽ ധനത്തെ ഉലയ്ക്കുകയാണ്.
ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിലെ കരാറുകാരുമായി ഗ്യാരൻറി, വായ്പ, ഏതെങ്കിലും തരത്തിലുള്ള ഇക്വിറ്റി എന്നിവയുൾപ്പെടെ 1000 കോടി യൂറോ (10.7 ബില്യണ്‍ ഡോളർ) വരെ വിലയുള്ള ഒരു പാക്കേജാണ് ലുഫ്താൻസ ചർച്ച ചെയ്യുന്നത്. ബെയ്ൽ ഒൗട്ട് എടുക്കുന്ന രൂപത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.
എണ്ണവിലയിലുണ്ടായ ഇടിവ് ജർമനിയുടെ മുൻനിര വിമാനക്കന്പനിയെ പിടിച്ചുകുലുക്കി. ലുഫ്താൻസ രാജ്യത്തിന്റെ പവർഹൗസായി സന്പദ്വ്യവസ്ഥയെ അതിന്റെ കയറ്റുമതിയുടെ ആണിക്കല്ലായി ആശ്രയിക്കുന്ന വിദൂര വിപണികളുമായി ബന്ധിപ്പിക്കുന്നു. 763 ജെറ്റുകളുമായി ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ സന്പന്ന കന്പനികളുമായി ബിസിനസ് യാത്രയിൽ കാരിയർ ആധിപത്യം പുലർത്തുന്നുണ്ട്. വെള്ളിയാഴ്ച ലുഫ്താൻസ ഓഹരികൾ 5% വരെ ഇടിഞ്ഞു. ഈ വർഷം ആരംഭം മുതൽ സ്റ്റോക്ക് പകുതിയായി കുറഞ്ഞു, വിപണി മൂല്യം 3.56 ബില്യണ്‍ യൂറോയിലെത്തി. (3.8 ബില്യണ്‍ ഡോളർ). ലുഫ്ത്താൻസാ ഗ്രൂപ്പുകളുടെ സഹസ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
സാഹചര്യങ്ങൾ വളരെ ഭയാനകമായതിനാൽ മൂലധന വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ കന്പനി പ്രതീക്ഷിക്കുന്നില്ല, ഏകദേശം 1000 കോടി യൂറോ വിലമതിക്കുന്ന വിമാനങ്ങൾ സ്വന്തമാക്കിയിട്ടും ഇപ്പോൾ ഉഴലുകയാണ്.
ഇപ്പോൾ വിമാനക്കന്പനികളുടെ ഉടമസ്ഥതയിലുള്ള നാല് രാജ്യങ്ങളിലെ സർക്കാരുകളുമായി ബെയ്ൽഒൗട്ട് ചർച്ചകൾ ആഴ്ചകളോളം നീണ്ട ു പോയെങ്കിലും ഇതുവരെയായി സമവായത്തിലെത്തിയില്ല.
പല യൂറോപ്യൻ എയർലൈനുകളേയും പോലെ, പെട്ടെന്നുള്ള വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ലുഫ്താൻസ അതിന്റെ വൻ ഇന്ധനച്ചെലവ് നിയന്ത്രിച്ചിരുന്നു. കഴിഞ്ഞ വർഷം ജെറ്റ് ഇന്ധനത്തിനായി 670 കോടി യൂറോയാണ് കന്പനി ചെലവഴിച്ചത്, എണ്ണവിലയുമായി ബന്ധപ്പെട്ട സാന്പത്തിക ഉപകരണങ്ങൾ കൊണ്ട് എക്സ്പോഷർ സ്ഥിരമാക്കി. എന്നാൽ വിലകൾ അപ്രതീക്ഷിതമായി ഇടിഞ്ഞതിനുശേഷം, അതേ ഹെഡ്ജുകൾ മുഖേന ഇതിനായി പണം ചിലവാക്കുന്നു.
കൊറോണ വൈറസ് ആരംഭിക്കുന്നതിനുമുന്പ്, 2020 ൽ ബ്രെൻറ് ക്രൂഡ് വില ബാരലിന് 63 ഡോളറായിരിക്കുമെന്ന് ലുഫ്താൻസ പ്രവചിച്ചിരുന്നു. ജനുവരിയിൽ കന്പനി ബാരലിന് 45 ഡോളറായി കുറയുന്നത് ഈ വർഷം 80 കോടി ഡോളർ നഷ്ടമുണ്ട ാക്കുമെന്ന് കന്പനി അറിയിച്ചു. സ്പോട്ട് മാർക്കറ്റുകളിൽ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്ച ബാരലിന് 22.32 ഡോളറിലാണ് വ്യാപാരം നടന്നത്.
മാർച്ച് 31 ന് അവസാനിച്ച സാന്പത്തിക വർഷത്തിൽ 300 മില്യണ്‍ യൂറോയുടെ ലാഭം രേഖപ്പെടുത്തുമെന്ന് ഏപ്രിൽ തുടക്കത്തിൽ റയാനെയർ ഹോൾഡിംഗ്സ് പിഎൽസി കണക്കാക്കിയിരുന്നു, പക്ഷെ പ്രവചനങ്ങൾ തകിടം മറിഞ്ഞു.
ഏഷ്യയിൽ നിന്ന് യൂറോപ്പിലെ ഹോം ടർഫിലേക്ക് ലോക്ക്ഡൗണുകൾ വ്യാപിച്ചതിനെത്തുടർന്ന് ആദ്യ പാദത്തിലെ വരുമാനം 18 ശതമാനം എന്നത് മാർച്ചിൽ ഇത് 47 ശതമാനമായി കുറഞ്ഞുവെന്ന് ലുഫ്താൻസ പറഞ്ഞു. പലിശയ്ക്കും നികുതിയ്ക്കും മുന്‍പുള്ള വരുമാനത്തിലെ നഷ്ടം മൂന്ന് മാസത്തിനുള്ളിൽ മൊത്തം 1.2 ബില്യണ്‍ യൂറോയായി ഉയരുകയും ചെയ്തു.സ്റ്റാർ അല്ലിയാൻസ് ഗ്രൂപ്പിലെ മുന്തിയ കന്പനിയായ ലഫ്ത്താൻസയിൽ 1,30,000 അധികം ജോലിക്കാരുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിലവിൽ നാല് ബില്യണ്‍ യൂറോ മാത്രമാണ് ലുഫ്താൻസയുടെ മൂല്യം.
തീരുമാനം ഉടൻ
ജർമൻ വിമാനക്കന്പനി ഭീമൻ കൊറോണ മൂലം എയർപോക്കറ്റിൽ വീണു. ഇതിൽ നിന്നു കരകയറാൻ ലുഫ്താൻസയ്ക്ക് 900 കോടി യൂറോയുടെ രക്ഷാ പാക്കേജ് ലഭിക്കും. ചൊവ്വാഴ്ച ചാൻസലർ അംഗല മെർക്കൽ, ധനമന്ത്രി ഒലാഫ് ഷോൾസ്,വ്യവസായ മന്ത്രി ആൾട്ട്മയർ, ഗതാഗത മന്ത്രി ഷോയർ, ലുഫ്താൻസ സിഇഒ കാർസ്റ്റണ്‍ സ്പോർ തുടങ്ങിയവർ ഉന്നത തലചർച്ചയിൽ പങ്കെടുത്തു.
കടക്കെണിയിലായി ജപ്തിഭീഷണിയലായ കോണ്ഡോറിനെ രക്ഷിയ്ക്കാൻ ജർമൻ സർക്കാർ 55 കോടി യൂറോ കഴിഞ്ഞദിവസം ക്രെഡിറ്റ് നൽകിയിരുന്നു.
സ്വിസ് എയർ
സ്വിറ്റ്സർലൻഡ് കോടിക്കണക്കിന് യൂറോ നൽകിയാണ് സ്വിസ് എയറിനെ രക്ഷിക്കുന്നത്. ഇതനുസരിച്ച്, ലുഫ്താൻസ സബ്സിഡിയറിക്ക് 1500 കോടി യൂറോയാണ് സിഎച്ച്എഫ് ബാങ്ക് വായ്പ നൽകുന്നത്. ഇതിന് സ്വിസ് ഫെഡറൽ സർക്കാർ വായ്പകൾക്ക് ഗ്യാരന്റി നൽകും. റെസ്ക്യൂ പാക്കേജ് ബുധനാഴ്ച പുറത്തുവരും.
വർഷങ്ങളോളം വിമാനയാത്രയെ ബാധിക്കും
കൊറോണ പ്രതിസന്ധിയിൽ നിന്ന് വ്യോമയാന വ്യവസായം വളരെ സാവധാനത്തിൽ മാത്രമേ വീണ്ടെ ടുക്കൂ എന്ന് യുഎസ് വിമാന നിർമാതാക്കളായ ബോയിംഗ് അനുമാനിക്കുന്നു. യാത്രാ അളവ് 2019 ന്റെ ലെവലിലേക്ക് മടങ്ങാൻ രണ്ടുമൂന്ന് വർഷം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബോയിംഗ് മേധാവി ഡേവ് കാൽഹൗൻ ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. വ്യോമയാന വ്യവസായത്തിന്റെ ദീർഘകാല വളർച്ചാ പ്രവണത വീണ്ടെ ടുക്കാൻ കുറച്ച് വർഷങ്ങൾ കൂടി എടുക്കുമെന്ന് കാൽഹൗൻ പറഞ്ഞു.
യൂറോപ്യൻ സ്ഥാപനങ്ങളെ വിദേശകന്പനികൾ ഏറ്റെടുക്കുന്നതു തടയാൻ നടപടി
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ സ്ഥാപനങ്ങൾ കൊറോണവൈറസ് കാരണമുള്ള പ്രതിസന്ധിയിൽപ്പെട്ടു നിൽക്കുന്പോൾ വിദേശ രാജ്യങ്ങളിൽ നിന്നു കന്പനികൾ ഏറ്റെടുക്കാനുള്ള സാധ്യത അടയ്ക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതി തയാറാക്കുന്നു. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾക്ക് സഹായം നൽകി യൂറോപ്യൻ യൂണിയനിൽ തന്നെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.
അംഗരാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരത്തിൽ ദുർബലമായിപ്പോയ കന്പനികളിൽ നിക്ഷേപം നടത്തി പുഷ്ടിപ്പെടുത്തണമെന്നും യൂണിയൻ നിർദേശിക്കുന്നു. ഇത് അവസാന കൈയായി പ്രയോഗിക്കാനുള്ള വഴിയാണ്. ഇക്കാര്യത്തിൽ അംഗരാജ്യങ്ങളുമായി ചർച്ച നടത്തി വരുകയാണെന്നും യൂണിയൻ അധികൃതർ അറിയിച്ചു.
ചൈന പോലുള്ള രാജ്യങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വരെ യൂറോപ്യൻ കന്പനികളെ ഏറ്റെടുക്കുന്ന സ്ഥിതി നിലനിൽക്കുന്നു. ഇതു പരമാവധി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാവസായിക ~ വ്യാപാര സ്ഥാപനങ്ങൾ യൂണിയന്റെ ആസ്തിയാണെന്നും, അവയ്ക്കു മേൽ അധിക സമ്മർദം വരുന്നത് പരമാവധി ഒഴിവാക്കുമെന്നും വക്താവ് വ്യക്തമാക്കി.
ആഗോള സന്പദ് വ്യവസ്ഥ വർഷങ്ങൾ നട്ടം തിരിയുമെന്ന് ഒഇസിഡി
ലണ്ടൻ: കൊറോണവൈറസ് ബാധ കാരണം ലോകത്തുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി വർഷങ്ങളോളം തുടരുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് മുന്നറിയിപ്പ് നൽകി. സാന്പത്തിക മാന്ദ്യകാലത്തെക്കാൾ വലിയ ആഘാതം ആഗോള സന്പദ് വ്യവസ്ഥയ്ക്ക് ഇതിനകം സംഭവിച്ചു കഴിഞ്ഞെന്ന് ഒഇസിഡി സെക്രട്ടറി ജനറൽ ഏഞ്ജൽ ഗുരിയ.
പണം ചെലവാക്കലിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് വൈറസ്ബാധ കണ്ടെ ത്താനും ചികിത്സിക്കാനുമുള്ള നടപടികൾക്ക് വേഗം കൂട്ടണമെന്നും ലോക രാജ്യങ്ങളോട് ഒഇസിഡി ആവശ്യപ്പെട്ടു.ആഗോള സന്പദ് വ്യവസ്ഥയുടെ വളർച്ച ഈ പ്രതിന്ധി കാരണം പകുതിയായി കുറഞ്ഞ് ഒന്നര ശതമാനത്തിലെത്തുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
വോൾവോ ഉത്പാദനം നിർത്തിവച്ചു
സ്റ്റോക്ക്ഹോം: ചൈനീസ് കന്പനിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് വാഹനനിർമാതാക്കളായ വോൾവോ ഉത്പാദനം നിർത്തിവച്ചു. യൂറോപ്പിലെയും യുഎസിലെയും പ്ളാന്റുകളെ ബാധിക്കുന്നതാണ് തീരുമാനം.
ജീവനക്കാരുടെ ആരോഗ്യവും വ്യവസായത്തിന്റെ ഭാവിയുമാണ് പ്രഥമ പരിഗണനകളെന്ന് സിഇഒ ഹാകാൻ സാമുവൽസണ്‍. വൈറസ് പടരുന്നതു തടയാൻ സാമൂഹിക അകലം പാലിക്കുന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെൽജിയത്തിലെ പ്ളാന്റിൽ ചൊവ്വാഴ്ച തന്നെ ഉത്പാദനം നിർത്തിവച്ചിരുന്നു. സ്വീഡനിലെ മൂന്നു ഫാക്റ്ററികളിലും യുഎസിലെ സൗത്ത് കരോലിനയിലും മാർച്ച് 26 മുതലാണ് ഉത്പാദനം പൂർണമായി നിർത്തുന്നത്. ബെൽജിയത്തിൽ ഏപ്രിൽ അഞ്ചിനും യുഎസിൽ ഏപ്രിൽ പതിനാലിനും പ്രവർത്തനം പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ചൈനയിൽ നിർത്തിവച്ച ഉത്പാദനം കന്പനി പുനരാരംഭിച്ചു കഴിഞ്ഞു.
യൂറോപ്പിലെ ടൂറിസ്റ്റ് വ്യവസായം മൂടൽമഞ്ഞിൽ
കൊറോണയിൽ തട്ടി ഫെബ്രുവരി മുതൽ മെയ് വരെ നെതർലൻഡ്സിലെ ഫ്ളവർ ഷോ മുടങ്ങിയത് രാജ്യത്തിന് വലിയ സാന്പത്തക ആഘാതം സൃഷ്ടിച്ചു.അതുപോലെതന്നെ ടൂറിസ്റ്റുകളെ ഏറെ ആകർഷിയ്ക്കുന്ന രാജ്യമെന്ന നിലയിലും നെതർലൻഡ്സിന് കൊറോണ സമ്മാനിച്ചത് സാന്പത്തിക പ്രതിസന്ധിയാണ്.
ചെറിയ രാജ്യമെങ്കിലും ചെക് റിപ്പബ്ളിക് ടൂറിസ്റ്റുകളുടെ പറുദീസയാണ്. സമ്മർകാലമായാൽ മില്യൻ ആളുകൾ സന്ദർശകരായെത്തി കടന്നുപോകുന്ന രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ ടൂറിസ്റ്റുകൾ വലിയൊരു സംഭാവന തന്നെ നൽകുന്നുണ്ട്. പക്ഷെ വൈറസ് മൂലം ലോക് ഡൗണായ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയിൽ ടൂറിസ്റ്റ് വരുമാനം ഇപ്പോൾ പൂജ്യത്തിൽ എത്തി നിൽക്കുന്നു.
ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം 2017 ലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.9 ശതമാനമാണെന്ന് ചെക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പറയുന്നു. ടൂറിസത്തിൽ നിന്നുള്ള മൊത്തം വരുമാനം കഴിഞ്ഞ വർഷം 7.4 ശതമാനം ഉയർന്ന് 292 ബില്യണ്‍ ആയിരുന്നു. 2003 ൽ ഈ മേഖലയുടെ കണക്കുകൂട്ടലുകൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ് ഇത്.
ഇറ്റലിയുടെ ടൂറിസ്റ്റ് വ്യവസായം
കാലഭേദങ്ങളെ അതിജീവിക്കുന്നതാണ് ഇറ്റലിയുടെ ടൂറിസം. കാരണം വിന്ററായാലും സമ്മറായാലും ടൂറിസ്റ്റുകളെക്കൊണ്ട് ഇറ്റാലിയൻ തെരുവുകളും ഹോട്ടലുകളും, റസ്റ്ററന്റുകളും നിറഞ്ഞിരിക്കും. എന്നാൽ കൊറോണയുടെ അതിപ്രസരം എത്തിയതോടെ പാരന്പര്യങ്ങൾ പഴങ്കഥകളായി.
എല്ലാം പൊളിച്ചെഴുതപ്പെടുകയാണിപ്പോൾ. 2019 ൽ ഇറ്റാലിയൻ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ യാത്രയുടെയും ടൂറിസത്തിന്റെയും സംഭാവന 237.8 ബില്യണ്‍ യൂറോയാണ്. രാജ്യത്തിന്റെ സന്പദ് വസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഈ വ്യവസായം പോയ വർഷത്തിൽ ഇറ്റാലിയൻ ജിഡിപിയുടെ 13.3 ശതമാനം വരും, 2020ൽ ഇത് 14.3 ശതമാനത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നാൽ ഇപ്പോൾ പ്രവചനങ്ങൾ മാത്രമായി മിച്ചം.
ജോസ് കുന്പിളുവേലിൽ