ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ സമീപനം വേണമെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച കേരളത്തിന്റെ കേരളത്തിന്റെ അഭിപ്രായങ്ങൾ ഞായറാഴ്ച തന്നെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മേയ് മൂന്നിനുശേഷം ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ സമീപനം വേണം. ലോക്ക്ഡൗണിൽ ചില ഇളവുകൾ സംസ്ഥാനം വരുത്തിയിരുന്നു. ഇതു സംബന്ധിച്ച ദേശീയ നയം ആവശ്യമാണ്. ഭാഗികമായ ലോക്ക്ഡൗണ്‍ മേയ് 15 വരെ തുടരാമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. അതിനുശേഷം അന്നത്തെ സാഹചര്യം പരിശോധിച്ച് ഇളവുകൾ അനുവദിക്കാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോടു നിർദേശിച്ചു.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളിൽ നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു പരിഗണിക്കാം എന്നു കേരളം അഭിപ്രായപ്പെട്ടു. അന്തർജില്ലാ അന്തർസംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം. അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കും. കാട്ടിലെ ഉൗടുവഴികളിലൂടെ കേരളത്തിലേക്കു കടക്കുന്നതു തടയാൻ വനംവകുപ്പിനോടു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറൻസിൽ സംസാരിക്കുന്നത് പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടു ഞായറാഴ്ച അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങൾ നേരത്തേ അറിയിക്കുന്നതു നന്നാകും എന്ന് അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് മൂന്നിനുശേഷം ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ സമീപനം വേണം. ലോക്ക്ഡൗണിൽ ചില ഇളവുകൾ സംസ്ഥാനം വരുത്തിയിരുന്നു. ഇതു സംബന്ധിച്ച ദേശീയ നയം ആവശ്യമാണ്. ഭാഗികമായ ലോക്ക്ഡൗണ്‍ മേയ് 15 വരെ തുടരാമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. അതിനുശേഷം അന്നത്തെ സാഹചര്യം പരിശോധിച്ച് ഇളവുകൾ അനുവദിക്കാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോടു നിർദേശിച്ചു.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളിൽ നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു പരിഗണിക്കാം എന്നു കേരളം അഭിപ്രായപ്പെട്ടു. അന്തർജില്ലാ അന്തർസംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം. അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കും. കാട്ടിലെ ഉൗടുവഴികളിലൂടെ കേരളത്തിലേക്കു കടക്കുന്നതു തടയാൻ വനംവകുപ്പിനോടു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറൻസിൽ സംസാരിക്കുന്നത് പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടു ഞായറാഴ്ച അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങൾ നേരത്തേ അറിയിക്കുന്നതു നന്നാകും എന്ന് അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.